Tuesday, January 24, 2012

വാഗ്ദാനം ചെയ്ത്പീഡിപ്പിച്ചു

വര്‍ത്തമാന കാലത്ത് പത്ര താളുകളില്‍ ദിവസവും ഇപ്രകാരമുള്ള വാര്‍ത്താ തലക്കെട്ടുകള്‍ കാണപ്പെടുന്നു:- “വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്ന കുറ്റത്തിനു യുവാവിനെ അറസ്റ്റ് ചെയ്തു."

മേല്‍ക്കാണിച്ച കുറ്റത്തിനു ഇന്‍ഡ്യന്‍ പീനല്‍ കോഡ് സെക്ഷന്‍ ഏതെല്ലാമാണ് പോലീസ് എഫ്..ആറില്‍ കാണിക്കുന്നതെന്ന് ഞാന്‍ ഇവിടെ വിവരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബലാത്സംഗം വകുപ്പ് 375ന്റെ ഉപവിഭാഗങ്ങള്‍ - (അതായത് ഇരയെ തെറ്റിദ്ധരിപ്പിച്ച് സംഗം നടത്തി; അത് സമ്മതത്തോടെയാണെങ്കിലും അല്ലെങ്കിലും ശരി-) പോലീസുകാര്‍ വിഷയത്തില്‍ ധാരാളമായി ഉപയോഗിക്കുന്നു എന്ന് കാണപ്പെടുന്നു. വകുപ്പുകള്‍ രചിക്കുന്ന സമയം ഇപ്രകാരമുള്ള കുറ്റങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നോ എന്നുമെനിക്കറിയില്ല. വിഷയത്തില്‍ സ്ത്രീയുടെ പങ്ക് എന്ത്? അവള്‍ എങ്ങിനെ ഇതില്‍ ചെന്നു പെടുന്നു. പത്രങ്ങളും ചാനലുകളും നിരന്തരം ഇപ്രകാരമുള്ള ചതികള്‍ കൊട്ടി ഘോഷിച്ചിട്ടും സ്ത്രീകള്‍ കാര്യത്തില്‍ ബോധവതികളാകാതെ വീണ്ടും വീണ്ടും ഇപ്രകാരം ഇരകളാകുന്നത് എന്ത് കൊണ്ട്?വര്‍ത്തമാന പത്രങ്ങളിലൂടെയും ചാനലുകളിലെ നിശിതമായചര്‍ച്ചകളിലൂടെയും മുമ്പ് കുറ്റം ചെയ്തവര്‍ അപമാനിതരായിട്ടും, തങ്ങള്‍ക്ക് മുമ്പ് ഈ പെദിപ്പിക്കല്‍ പ്രവര്‍ത്തിചെയ്തവര്‍ക്ക് കോടതികളില്‍ നിന്നും കര്‍ശനമായ ശിക്ഷ ലഭിച്ചതായി അറിവുണ്ടായിട്ടും തങ്ങളുംപിടിക്കപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ തലപൊക്കി നടക്കാന്‍ കഴിയാത്ത വിധംഅപമാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും വീണ്ടും പുരുഷന്മാര്‍ വക കുറ്റങ്ങള്‍ ചെയ്യാന്‍ മടിക്കാത്തതെന്ത്കൊണ്ട്? വക കാര്യങ്ങളില്‍ ഒരു തുറന്ന ചിന്ത വേണമെന്ന് തോന്നിയതില്‍ നിന്നാണ് പോസ്റ്റ് ജന്മമെടുത്തത്.

ഈ പീഡിപ്പിക്കല്‍ ത്വര പുതിയ സംഗതി അല്ല. പണ്ടും ഈ മാതിരി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചരിത്രത്തിലെക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ സമാനമായ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലത്ത് .പി.സി യും മറ്റും നിലവിലില്ലായിരുന്നല്ലോ.

ചരിത്രത്തിലേക്ക് കടക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ പീഡന കേസ് വിശ്വാമിത്രന്‍ Vsമേനക ആണ്. പക്ഷേ കേസില്‍ മേനകയാണ് വിശ്വാമിത്രനെ കുരുക്കില്‍ പെടുത്തിയത്. അത് കൊണ്ട് തന്നെ തങ്ങളുടെ വേഴ്ചയുടെ ഫലമായി ലഭിച്ച കുഞ്ഞുമായി നില്‍ക്കുന്ന മേനകയുടെ നേരെ മുഖം തിരിക്കുന്ന മഹര്‍ഷിയെ നമുക്ക് ന്യായീകരിക്കുകയും ചെയ്യാം. അന്നു അമ്മത്തൊട്ടില്‍ കണ്വാശ്രമത്തില്‍ ഉണ്ടായതിനാല്‍ കുഞ്ഞ് രക്ഷപെടുകയും ചെയ്തു. പിന്നെ നമ്മുടെ അറിവില്‍ വരുന്ന അടുത്ത കേസ് ദുഷ്യന്തന്‍ Vsശകുന്തള സംഭവമാണ്. വിവാഹം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ഒരു കേസായിരുന്നു അതെന്ന് നിസ്സംശയം പറയാം. ദുര്‍വാസാവിന്റെ ശാപമെന്ന വാദമൊന്നും നില നില്‍ക്കുകയുമില്ല. ഇന്നത്തെ പോലെ അന്നു ഭരണാധികാരികളെ പീഡനത്തിനു കോടതിയില്‍ കയറ്റുന്ന നിയമങ്ങള്‍ ഒന്നുമില്ലായിരുന്നു. അതിനാല്‍ പുരുഷന്‍ രക്ഷപെട്ടു.

നിയമങ്ങള്‍ നിലവില്‍ വന്നതിനു ശേഷവും മാതിരി കേസുകള്‍ കോടതിയില്‍ എത്തുന്നത് അപൂര്‍വവുമായിരുന്നു എന്ന് നിരീക്ഷണത്തില്‍ നിന്നും വ്യക്തമാകുന്നു.

.പി.സിയും മറ്റും നിയമങ്ങളും നിലവില്‍ വന്നതിനു ശേഷമുള്ള കുറേ ഇപ്പുറത്തെ സിനിമാ കാലത്തിലേക്ക് ഉദാഹരണത്തിനായി നമുക്ക് വരാം.

കഥകളും സിനിമകളും അതാത് കാലത്തെയായിരിക്കുമല്ലോ പ്രതിനിധീകരിക്കുന്നത്. ആദ്യ കാല മലയാള സിനിമ നീലക്കുയില്‍ ഒരു പീഡനക്കേസിന്റെ മകുടോദാഹരണമാണ്. അധ:സ്ഥിതിയിലായിരുന്ന ഒരു സമൂഹത്തിലെ പെണ്‍കുട്ടിയെ സവര്‍ണനായ ഒരു അദ്ധ്യാപകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വഴിയിലാക്കിയ കഥയാണ് നീലക്കുയില്‍ നമ്മോട് പറയുന്നത്. അന്നത്തെ സമൂഹ വ്യവസ്ഥിതി സിനിമയില്‍ പ്രതിബിംബിക്കുന്നു. അവിടെയും കേസോ അന്വേഷണമോ ഒന്നും ഉണ്ടാകുന്നില്ല. വേട്ടക്കാരന്‍ സുഖമായി രക്ഷപെടുന്നു. ഇര പെരുവഴിയില്‍ കിടന്ന് പ്രസവത്തോടെ മരിക്കുകയും ചെയ്യുന്നു. പെഴച്ചാല്‍ പെണ്ണ് സമൂഹത്തിനു പുറത്ത് എന്ന തത്വവും നമ്മള്‍ മനസിലാക്കുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പലതും ഇങ്ങിനെ പുരുഷനാല്‍ ചതിക്കപ്പെടുന്ന സ്ത്രീകളുടെ കഥകളാല്‍ നിറയപ്പെട്ടപ്പോഴും സ്ത്രീയെ കദന പര്യായമായി അവതരിപ്പിക്കുന്നതല്ലാതെ പുരുഷനെ വിവാഹ വാഗ്ദനം ചെയ്ത് പീഡിപ്പിച്ചു എന്ന സെക്ഷനില്‍ കേസ് ഫയല്‍ ചെയ്ത ഒരു വിവരവും ഒരിടത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. “ഏത് മഹാപാപിയാ പെണ്ണേ നിന്നെ ചതിച്ചത്?” എന്ന ചില വല്യമ്മ വിലാപമല്ലാതെമഹാപാപികള്‍ഭൂരിഭാഗവും രക്ഷപെടുകയും പെണ്ണ് ഒന്നുകില്‍ പരിപൂര്‍ണമായി അധമ മാര്‍ഗത്തില്‍ പെടുകയും അവിഹിത ഗര്‍ഭത്തില്‍ ജനിക്കുന്ന ജനിക്കുന്നതന്തയില്ലാത്ത കുഞ്ഞുസമൂഹത്തിന്റെ മുമ്പില്‍ബസ്റ്റാര്‍ഡ്എന്ന ഓമന പേരില്‍ അറിയപ്പെടുകയും, അമ്മയുടെ അധമ ജീവിതം കണ്ട് കൊണ്ട് തന്നെ കുഞ്ഞു വളരുകയും ഇതൊന്നുമല്ലെങ്കില്‍ ഇര ഗര്‍ഭിണി ആയിരിക്കവേ തന്നെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയോ ചെയ്ത് അദ്ധ്യായം അവസാനിക്കുകയും ചെയ്തു വന്നു.മേല്‍ക്കാണിച്ച കാലഘട്ടങ്ങളിലെല്ലാം ഇന്നത്തെ പോലെ സ്ത്രീ സമൂഹം പുരുഷന്മാരുമായി കൂടുതല്‍ ഇടപഴകി കഴിയുന്ന അന്തരീക്ഷം ഇല്ലായിരുന്നു എന്നും അതിനാല്‍ തന്നെ ഒരു സ്ത്രീ അടങ്ങി ഒതുങ്ങി അവളുടെ മാനം കാത്ത് കഴിയണമെന്നും മാനം കാക്കല്‍ പെണ്ണിന്റെ മാത്രം ഡ്യൂട്ടി ആയിരുന്നു എന്നും അതിനാല്‍ തന്നെ പെഴച്ചാല്‍ കുറ്റം കൂടുതലും ചുമത്തിയിരുന്നത് സ്ത്രീയിലായിരുന്നു എന്നും നിരീക്ഷിക്കുക..

കാലം കടന്ന് പോയപ്പോഴാണ് പുതിയ സമരമുറ - “ഗര്‍ഭ സത്യാഗ്രഹം“ - നിലവില്‍ വന്നത്. കമ്മ്യൂണിസത്തിന്റെ വേരോട്ടം പദ്ധതിയെ വല്ലാതെ സഹായിച്ചു എന്ന് പറയേണ്ടി വരുന്നു. കമ്മ്യൂണിസത്തിന്റെ ആവിര്‍ഭാവത്തോടെ ഏത് ചൂഷണത്തെയും നേരിടാന്‍ അധസ്ഥിതര്‍ക്ക കഴിവ് കൈവന്നതിന്റെ ബഹിര്‍ഗമനമായി മാറി സത്യഗ്രഹങ്ങള്‍. പെണ്ണ് പിഴച്ചാല്‍ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അതിനു കാരണക്കാരനെന്ന് പെണ്ണ് മൊഴി നല്‍കിയ ആളിന്റെ വീട് പടിക്കല്‍ ഗര്‍ഭ സത്യാഗ്രഹം നടത്താന്‍ എല്ലാ സഹായവും അവള്‍ക്ക് ലഭിക്കാന്‍ തക്ക വിധം നാട്ടില്‍ ആള്‍ക്കാര്‍ ഉണ്ടായി.. പുരുഷന്‍ ഏറ്റവും ഭയപ്പെട്ടിരുന്ന ഒരു ബോംബായിരുന്നു മാതിരി സത്യഗ്രഹങ്ങള്‍. പുരുഷനു ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടെങ്കില്‍ അവന്റെ കാര്യം പോക്ക് കേസായി മാറി. അവിഹിത ഗര്‍ഭത്തിന്റെ ഉത്തരവാദികള്‍ ശരിക്കും വിരണ്ട കാലഘട്ടമായിരുന്നു ഇത്. ഇപ്രകാരമുള്ള ഭൂരിഭാഗ കേസുകളും സാമ്പത്തിക പരിഹാരത്തിലൂടെ അവസാനിച്ചിരുന്നു എന്നും പറയേണ്ടി വരുന്നു.. പക്ഷേ അന്നുംവിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുഎന്ന സെക്ഷന്‍ ഇട്ട് ഒരു പുരുഷനെയും പ്രതിയാക്കിയതായി ചരിത്രം ഇല്ല.

കാലം കടന്ന് പോയി ഇതാ ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്ന കാലത്ത് സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ധാരാളമായി നിര്‍മ്മിക്കപ്പെട്ടു. പണ്ട് കാലഘട്ടത്തില്‍ യാതന അനുഭവിച്ചിരുന്ന സ്ത്രീ സമൂഹത്തിനു ഇനി അങ്ങിനെ ഒരു അവസ്ഥ ഉണ്ടാകരുത് എന്ന ചിന്തയോടെ നിയമ നിര്‍മാതാക്കള്‍ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ തലങ്ങും വിലങ്ങും സൃഷ്ടിച്ചു. സ്ത്രീ പീഡന നിയമം , ഗാര്‍ഹിക പീഡന നിയമം, വിവാഹമുക്തക്ക് നല്‍കേണ്ട ജീവനാംശ നിയമം, മുതലായ സ്ത്രീ പക്ഷ നിയമങ്ങള്‍ സ്ത്രീകള്‍ക്കായി നിലവന്നു. അത് കൊണ്ട് തന്നെ സ്ത്രീ കോടതിയില്‍ കയറി മൊഴി കൊടുത്താല്‍ അതിനു വിലയുണ്ടായി. സ്ത്രീയെ തൊട്ടാല്‍ ആകെ ഗുലുമാലായി. അത് കൊണ്ട് തന്നെ പഴയ മോഡല്‍ ഗാന്ധര്‍വ വിവാഹത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചുഎന്ന് കുറ്റം ചാര്‍ത്തുന്ന കേസുകളില്‍ പ്രതിയുമായി. പക്ഷേ ശിക്ഷിക്കപ്പെടുന കേസുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടും കോടതി വിചാരണയും, മാധ്യമ, ചാനല്‍ വിചാരണകളും, ബുദ്ധി ജീവികളുടെയും സാമൂഹ്യ സംഘടനകളുടെയും പ്രതിഷേധ പ്രചണ്ഡ വാതങ്ങള്‍ അന്തരീക്ഷത്തില്‍ ചുറ്റി അടിച്ചിട്ടും പുരുഷന്റെ പീഡനങ്ങള്‍ക്കോ, “വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുന്നതിനുതയാറായി പുരുഷനു വഴങ്ങി കൊടുക്കുന്ന സ്ത്രീ സ്വാഭാവത്തിനോ ഒരു കുറവും വന്നില്ലാ എന്ന് മാത്രമല്ല അത് വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കുന്നു എന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇരകളായി മാറ്റപ്പെടുന്നതില്‍ നമ്മുടെ കുട്ടികള്‍ക്ക് യാതൊരു മടിയും ഇല്ലന്നാണോ കരുതേണ്ടത്. എത്ര ശിക്ഷിച്ചാലും ഇപ്രകാരം ഇരകളെ വേട്ടയാടുക തന്നെ ചെയ്യും എന്ന് പുരുഷ വര്‍ഗത്തിനു നിര്‍ബന്ധമുള്ളത് പോലെയും കാണപ്പെടുന്നു.. അത് അനുദിനം വര്‍ദ്ധിച്ചു വരുന്നു എന്ന് പത്ര വാര്‍ത്തകള്‍ നമ്മെ ചൂണ്ടിക്കാണിച്ച് തരുന്നു.ഇപ്രകാരമുള്ള കുറ്റങ്ങള്‍ ക്രിമിനല്‍ നിയമങ്ങളുടെ സഹായത്തോടെ ക്രമാതീതമായി കോടതികളില്‍ എത്തിച്ചേരാന്‍ തക്കവിധം സമൂഹത്തില്‍ എന്ത് മാറ്റമാണ് ഇപ്പോള്‍ ഉണ്ടായതെന്ന് നിരീക്ഷിച്ചാല്‍ മാത്രമല്ലേ പരിഹാരം കണ്ടെത്താന്‍ കഴിയൂ. ഭരണാധികാരികളോ സാമൂഹ്യ സംഘടനകളോ കാര്യം ശ്രദ്ധിച്ചതായി പോലും കാണാന്‍ കഴിയുന്നില്ല. കര്‍ശനമായ ശിക്ഷകള്‍ കോടതി വിധിച്ചിട്ടും വേട്ടക്കാരുടെ എണ്ണത്തിനു കുറവൊന്നും കാണപ്പെടുന്നില്ലെന്ന് മാത്രമല്ല വക കേസുകളിലൂടെ പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്ന വിവരങ്ങള്‍ വാര്‍ത്തകളിലൂടെ ധാരാളമായി പുറത്ത് വന്നിട്ടും പിന്നെയും പിന്നെയും ഇരകള്‍ വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കുന്ന അല്‍ഭുത പ്രതിഭാസത്തിനു പ്രതിവിധി കണ്ടെത്തിയില്ലെങ്കില്‍ ഇനിയുള്ള കാലങ്ങളില്‍ ഇരയാക്കപ്പെടുന്നത്, നമ്മുടെ യുവാക്കളായിരിക്കും എന്ന ദു: സത്യം സൂചിപ്പിക്കാന്‍ തക്കവിധം ചില കേസുകള്‍ എന്റെ അറിവില്‍ പെടുകയുണ്ടായി.സമാന സ്വഭാവമുള്ള മൂന്നു കേസുകള്‍ എന്റെ അറിവില്‍ ഇപ്പോള്‍ ഉണ്ട്. മൂന്നെണ്ണത്തില്‍ രണ്ടിലും പെണ്‍കുട്ടികളാണ് ബന്ധത്തിനു മുന്‍ കൈ എടുത്തിരിക്കുന്നത്. അതില്‍ഒരെണ്ണം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഇണകള്‍. പെണ്‍കുട്ടി മുന്‍ കയ്യെടുത്തു നടത്തിയതാണ് ശാരീരിക ബന്ധങ്ങളെന്ന് രണ്ട് പേരും സമ്മതിക്കുന്നുണ്ട് .. കുറെ കഴിഞ്ഞപ്പോള്‍അവള്‍ക്ക് മടുത്തപ്പോള്‍ അവനെ തഴഞ്ഞു മറ്റൊരുവന്റെ പുറകെ പോയി. ഒന്നാമന്‍ നോക്കി നില്‍ക്കെമറ്റൊരുത്തനുമായി ചിറ്റിക്കറങ്ങി. അങ്ങിനെ ഇരിക്കെ ഒന്നാമനു വീട്ടുകാര്‍ കല്യാണം നിശ്ചയിച്ചപ്പോള്‍അവള്‍ക്ക് കുശുമ്പ് കയറി ഒന്നാമന്‍ തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു.. അപ്പോഴേക്കും രണ്ട് പേരും ഹൌസ് സര്‍ജന്‍സി സ്റ്റേജിലെത്തിയിരുന്നു. കണ്ടവന്റെ കൂടെ ചുറ്റിനടക്കുന്നവളെ എനിക്ക് വേണ്ടാ എന്നായി പുരുഷന്‍ . പിന്നെ കേള്‍ക്കുന്നത് വിവാഹം വാഗ്ദാനംചെയ്ത് ഒരു വര്‍ഷം പീഡിപ്പിച്ചു എന്ന കേസില്‍ പുരുഷനെതിരെ കേസെടുത്തെന്നും അയാള്‍ രണ്ട്ദിവസം ജെയിലില്‍ കിടന്നതിനു ശേഷമാണ് ജാമ്യം ലഭിച്ചതെന്നുമാണ്. പത്രങ്ങള്‍ വിഷയം ശരിക്കും ഘോഷിച്ചു . നിശ്ചയിച്ച കല്യാണം മുടങ്ങി. കേസ് ഇപ്പോഴും തുടരുകയാണ്. രണ്ടാമത്തെകേസും ഇതേ പോലെ പെണ്‍കുട്ടി ആണ് ബന്ധത്തിനു മുന്‍ കയ്യെടുത്തതെന്ന് അവള്‍ തന്നെ എന്നോട്തുറന്ന് പറഞ്ഞു. അവനെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവള്‍ക്ക് ഏതോ കാരണത്താല്‍നിര്‍ബന്ധമുണ്ടത്രേ! അതിനാലാണത്രേ കേസും പുക്കാറും.

പരിഷ്കൃത രാജ്യങ്ങളെ പോലെ
ആണും പെണ്ണും പരസ്പരം മനസിലാക്കി ഇടപെട്ട് ജീവിച്ചാല്‍അധാര്‍മികത ഇല്ലാതാകും എന്ന വിശ്വാസം തകരുകയാണോ? സ്ത്രീ മതില്‍ക്കെട്ടിനകത്ത്കഴിഞ്ഞിരുന്നതിനേക്കാളും വക കുറ്റകൃത്യങ്ങള്‍ അവള്‍ സമൂഹത്തില്‍ സജീവമായിപങ്കെടുക്കുമ്പോള്‍ ഉണ്ടാകുന്നതായി കാണപ്പെടുന്നു എന്നത് സത്യമല്ലേ? ഇപ്പോഴത്തെ ഈ അവസ്ഥക്ക് പ്രതി വിധി എന്ത്? ഒരു തുറന്ന ചിന്ത ഈ കാര്യത്തില്‍ നിര്‍ബന്ധമായും വേണ്ടത് തന്നെ.


Monday, January 23, 2012

കുട്ടനാട്- നട്ടുച്ച നേരം


ചങ്ങനാശേരി-ആലപ്പുഴ റോഡ് വഴി കുട്ടനാടിലൂടെ ഒരു നട്ടുച്ചയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു.തീ പറക്കുന്ന വെയിലിലൂടെയായിരുന്നു യാത്ര. കുട്ടനാടെത്തിയപ്പോള്‍ എന്തെന്നില്ലാത്ത കുളിര്‍മ അന്തരീക്ഷത്തില്‍ നിറഞ്ഞ് നില്‍ക്കുന്നതായി അനുഭവപ്പെട്ടു. ഓടുന്ന വാഹനത്തിലിരുന്നു അപ്പോള്‍ കണ്ട കാഴ്ചകള്‍ ചിത്രമാക്കിയപ്പോള്‍ ലഭിച്ചവ നിങ്ങളുമായി പങ്ക് വെക്കാമെന്ന് കരുതി താഴെ പോസ്റ്റ് ചെയ്യുന്നു.
നോക്കെത്താത്ത ദൂരം വരെ പച്ച വില്ലീസ് വിരിച്ച പാടങ്ങള്‍
ഓടുന്ന വാഹനത്തിലിരുന്നുള്ള പോട്ടം പിടിക്കലില്‍ നിരത്തും കടന്ന് വരാം.
വെറുതെയാണോ കുളിര്‍മ അനുഭവപ്പെടുന്നത്. വെള്ളം സര്‍വത്ര വെള്ളം, പക്ഷേ കുടിക്കാന്‍ ഇത്തിരി വെള്ളമില്ല.

പള്ളാത്തുരുത്തി പാലത്തിനു മുകളിലൂടെ ഒരു ഹൌസ് ബോട്ട് കാഴ്ച.

Thursday, January 19, 2012

സിദ്ദീക്കിനെ കാണാനില്ല

സിദ്ധീക്കിനെ കാണാനില്ല. ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയോടെ കാത്തിരുന്ന് ദിവസങ്ങള്‍ പലത് കഴിഞ്ഞിട്ടും അവന്‍ വന്നുമില്ല, അവനെ പറ്റി ഒരു വിവരവും ലഭിച്ചുമില്ല. അവന്‍ ഒരിക്കലും ഇപ്രകാരം ഞങ്ങളെ വിട്ട് നില്‍ക്കുന്ന പതിവില്ലായിരുന്നല്ലോ . എവിടെ പോയാലും നേരം പുലര്‍ച്ചക്ക് അവന്‍ ഞങ്ങളെ വിളിച്ചുണര്‍ത്തുമായിരുന്നു. അവന്റെ ശബ്ദമാണ് ഞങ്ങളുടെ പുലരി.

എന്റെ ഭാര്യ അസ്വസ്ഥയാണ്.

”അവനു എന്തോ സംഭവിച്ച് കാണും. ഇല്ലങ്കില്‍ അവന്‍ എപ്പോഴേ വരുമായിരുന്നു.‘’ അവള്‍ പറഞ്ഞു.

“താന്‍ വിഷമിക്കാതെടോ, അവന്‍ ഏതോ പെണ്ണുങ്ങളുടെ പുറകേ പോയിക്കാണും, അവള്‍ അവനെയും കൊണ്ട് കടന്നും കാണും” ഞാന്‍ അവളെ സമാശ്വസിപ്പിച്ചു.

“ഛേ, അവന്‍ അങ്ങിനെയൊന്നും പോകൂലാ, ഒരിക്കലും നമ്മളെ വിട്ട് നില്‍ക്കാന്‍ അവനു കഴിയില്ലാന്ന് അറിയില്ലേ?“ അവള്‍ നിരാശയോടെ പറഞ്ഞു.

ശരിയാണ്, അവനു അത് കഴിയില്ല. ജനിച്ച അന്നു മുതല്‍ അവന്‍ ഞങ്ങളുടെ സാമീപ്യം അനുഭവിച്ച് കഴിയുകയായിരുന്നല്ലോ. അവന്‍ ജനിച്ചതിന്റെ പിറ്റേ ദിവസം അവന്റെ അമ്മ മരിച്ചു. കണ്ണ് പോലും വിരിയാത്ത അവനെ ഫില്ലറില്‍ പാല്‍ എടുത്ത് വായില്‍ ഇറ്റിച്ച് വളര്‍ത്തിയത് ഭാര്യയാണ്. ഹാ! ഞാന്‍ പറഞ്ഞില്ല സിദ്ധീക്ക് ആരാണെന്ന്. അവനെ പറ്റിയുള്ള ചരിത്രം ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. അതില്‍ അവന്റെ പേരു ചങ്കരന്‍ എന്നാണ് ഞാന്‍ കാണിച്ചിരുന്നത്. പിന്നീട് കുട്ടികള്‍ അവനെ സിദ്ധീക്ക് എന്ന് വിളീച്ച് തുടങ്ങി. നമ്മുടെ പ്രമുഖ ബ്ലോഗര്‍ ശ്രീമാന്‍ കൊട്ടോട്ടി ഇവിടെ എന്റെ വീട്ടില്‍ വന്നപ്പോള്‍ അവനെ കണ്ടിട്ടുണ്ട്.

ദേ ! ഇവിടെയും അവിടെയും പോയാല്‍ നിങ്ങള്‍ക്ക് അവനെ കാണാം അവന്റെ ചരിത്രം വായിക്കാം. എലിയെ കാണുമ്പോല്‍ പേടിച്ച് മാറുന്ന ഒരു പൂച്ച ആയിരുന്നു അവന്‍ . അവന്‍ ജനിച്ച പിറ്റേന്ന് അവന്റെ അമ്മയെ പട്ടികള്‍ കടിച്ച് കൊന്നു. അവന്റെ കൂടപ്പിറപ്പിനെയും പിന്നീട് അവര്‍ തന്നെ കടിച്ച് കൊന്നു. അവനെ അവന്റെ ജീവിത യോധനത്തിനു പരിശീലനം നല്‍കാന്‍ ആരുമില്ലാതായി. മനുഷ്യരായ ഞങ്ങള്‍ സംരക്ഷിച്ച അവന്‍ വളര്‍ന്ന് വന്നപ്പോള്‍ ഒരു പരീക്ഷണത്തിനായി യാദൃശ്ചികമായി വീട്ടിലെത്തപ്പെട്ട എലിയെ കെണിയില്‍ പെടുത്തി ഒരു ചരട് കുരുക്കില്‍ പെടുത്തി അവന്റെ മുമ്പില്‍ കടത്തി വിട്ടു. എലിയെ കണ്ട നിമിഷം അവന്‍ ഞങ്ങളുടെ സമീപത്തേക്ക് തിരികെ പാഞ്ഞു. എന്നിട്ട് അതിനെ സാകൂതം നോക്കി ഇരുന്നു. എലി വര്‍ഗ ശത്രുവിനെ കണ്ട് വിറക്കാന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങള്‍ ആ അതിശയം കണ്ടു. സിദ്ധീക്കിന്റെ വാല്‍ വണ്ണം വെക്കുന്നു. ഈ ജീവിയെ അവന്‍ ആദ്യം കാണുകയാണ്, പക്ഷേ അത് തന്റെ ആജന്മ ശത്രുവാണെന്നും അതിനെ കണ്ട മാത്രയില്‍ ചാടി വീഴണമെന്നും അവന്റെ ശരീരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ജീന്‍ അവനെ ഉപദേശിച്ച് കാണണം. അവന്‍ മുരളാനും മുറു മുറുക്കാനും തുടങ്ങി. ഇടക്ക് ഞങ്ങളെ തല തിരിച്ച് നോക്കും. എന്താ ചെയ്യേണ്ടതെന്ന സംശയത്താല്‍. “നിന്റെ വജീനമാണു (ആഹാരം) മോനേ അത്, തട്ടിക്കോ” എന്ന് ഭാര്യ പറഞ്ഞിട്ടും അവന്‍ മുമ്പോട്ട് കുതിക്കാന്‍ ഒരുങ്ങുമെങ്കിലും പിന്നീട് ഏതോ അറപ്പ് പോലെ തോന്നിച്ച് പിന്‍ വാങ്ങും. അവന്‍ എലിയെ വിട്ട് പോയി.

മറ്റ് ചില പ്രത്യേകതകളും അവനുണ്ട്. എച്ചില്‍ കഴിക്കില്ല. മത്സ്യത്തിന്റെ തല തുടങ്ങിയ അവശിഷ്ടങ്ങള്‍ തൊടില്ല. മീന്‍ ചെതുമ്പലുകള്‍ നീക്കം ചെയ്ത് ശുദ്ധിയാക്കി മുറിച്ച് കൊടുത്താല്‍ --അതും നല്ല മീന്‍ ആയിരിക്കണം മത്തി നെത്തോലി തുടങ്ങിയവ തൊടില്ല- ചിലപ്പോള്‍ കഴിച്ചേക്കാം. പാചകം ചെയ്തത് മാത്രമേ കഴിക്കൂ. മാംസവും അത് പോലെ തന്നെ. പാല്‍ ഇഷ്ടമാണ്. മീന്‍ മുറിക്കുന്നിടത്ത് പോയി ഇരിക്കുമെന്നല്ലാതെ അത് മോഷ്ടിക്കില്ല, കരയില്ല. മേല്‍ പറഞ്ഞ വിധത്തില്‍ ശുദ്ധിയാക്കി കൊടുത്താല്‍ പരിഗണിച്ചേക്കാം. ആഹാരം കഴിക്കുന്നവരുടെ സമീപം പോയി ഇരുന്ന് കരയുന്ന സ്വഭാവം അവനില്ല. ഞാനോ ഭാര്യയോ ആഹാരം കഴിക്കുമ്പോള്‍ മാത്രം അടുത്ത് വന്നിരിക്കും. കരയില്ല, ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ നോക്കും , അത്രമാത്രം.

ഈ പ്രത്യേകതകളാല്‍ മറ്റ് പൂച്ചകളില്‍ നിന്നും അവന്‍ വേര്‍പെട്ടു. യൌവനം ആയപ്പോല്‍ പ്രകൃതി അവനില്‍ വരുത്തിയ മാറ്റത്താല്‍ , പെണ്‍ പൂച്ചകളുടെ സമീപം അവന്‍ പോകുന്നത് ഞങ്ങള്‍ കണ്ടു. പക്ഷേ വര്‍ഗ സ്വാഭാവത്താല്‍ അരികെ വരുന്ന പുരുഷന്റെ നേരെ ആദ്യം മുറുമുറുക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന പെണ്ണുങ്ങളെ പോലെ ആ പെണ്‍ പൂച്ചയും അവന്റെ നേരെ ക്ഷോഭിച്ചപ്പോള്‍ “ ഓ! പിന്നേയ്! പോടീ അവിടന്ന്...എന്ന ഭാവത്തില്‍ അവന്‍ തിരികെ വരുന്നത് ഞാന്‍ കണ്ടു. “എടാ, അവളുമാര്‍ അങ്ങിനെയാ, നീ കേറി അറ്റാക്കണം” എന്ന് ഞാന്‍ അവനോട് പറഞ്ഞപ്പോള്‍ “ഓ! അതൊന്നും എന്നെക്കൊണ്ട് പറ്റില്ല” എന്നവന്‍ മുരള്‍ച്ചയിലൂടെ എന്നോട് പറഞ്ഞിട്ട് തല എന്റെ കാലില്‍ ഉരസി അവന്റെ സ്നേഹം പ്രകടിപ്പിച്ചു. മറ്റ് കണ്ടന്‍ പൂച്ചകളെയും അവനു ഭയമായിരുന്നു. അവന്റെ സുരക്ഷയെ കരുതി അവരെ പറമ്പില്‍ നിന്നും പായിച്ച് കളയേണ്ട ജോലിയും എന്റേതായി.

രാത്രിയില്‍ ഞങ്ങള്‍ അവനെ വീടിനു പുറത്താക്കും. അപ്പോള്‍ ഭാര്യ അവനോട് സഹതാപത്തോടെ പറയുമായിരുന്നു “ മോന്‍ വിറക് പുരയില്‍ പോയി ഉറങ്ങ്, സുബഹിക്ക്(പുലര്‍ കാലം) നിന്നെ വിളിക്കാം” പുലര്‍ച്ചയിലെ പ്രാര്‍ത്ഥനക്ക് ശരീര ശുദ്ധിക്കായി പുറത്തിറങ്ങാന്‍ വാതില്‍ തുറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അവന്‍ രംഗത്ത് വരും. അഥവാ ഞങ്ങള്‍ അല്‍പ്പം താമസിച്ചാല്‍ അവന്‍ കതകില്‍ തല ഇടിക്കുകയും മുരളുകയും ചെയ്ത് ശബ്ദമുണ്ടാക്കി ഞങ്ങളെ ഉണര്‍ത്തും.

കാലം ചെന്നപ്പോള്‍ അവന്‍ ബലവാനായെങ്കിലും ശീലങ്ങള്‍ക്ക് മാറ്റമില്ലായിരുന്നു. പക്ഷേ അവനെ ഇഷ്ടപ്പെട്ട സ്ത്രീകളുമായി അവന്‍ ഔട്ടിംഗ് തുടങ്ങി. ചിലപ്പോള്‍ ഒന്നു രണ്ട് ദിവസത്തേക്ക് കാണാതായി തിരികെ വരുമ്പോള്‍ ഭാര്യ പറയും” സിദ്ധീക്കേ ആഹാരം കഴിക്കാതെയുള്ള നിന്റെ ഈ പോക്ക് അത്ര ശരിയല്ല” കാരണം അവന്‍ മറ്റെവിടെ നിന്നും ആഹാരം കഴിക്കില്ല എന്നവള്‍ക്കറിയാമായിരുന്നല്ലോ. അവന്റെ നിഷ്ഠകള്‍ അനുസരിച്ചുള്ള ആഹാരം ആരു നല്‍കാനാണ്. ശീലങ്ങള്‍ മാറ്റാന്‍ അവന്‍ ഒരുക്കമല്ലായിരുന്നു എന്നും അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവന്‍ പട്ടിണി ആയിരുന്നു എന്നും തിരികെ വരുമ്പോഴുള്ള അവന്റെ ക്ഷീണാവസ്ഥയും ഞങ്ങള്‍ നല്‍കുന്ന ആഹാരം കഴിക്കുമ്പോഴുള്ള അവന്റെ വെപ്രാളവും ഞങ്ങളെ ബോദ്ധ്യപ്പെടുത്തിയിരുന്നു.

ഈ തവണ അവന്‍ പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പ്രഭാതങ്ങളില്‍ അവന്റെ ശബ്ദം കേള്‍ക്കാതായി. ഞങ്ങളുടെ പാദങ്ങളില്‍ അവന്‍ തല മുട്ടിച്ച് ഉരക്കാന്‍ വരാതായി . കുടുംബാംഗം പോലെ ആയിരുന്നു അവന്‍ . അവനെയാണ് കാണതായിരിക്കുന്നത്.

ഇപ്പോള്‍ ഈ കുറിപ്പുകള്‍ ഞാന്‍ ഇവിടെ കുത്തിക്കുറിക്കാന്‍ കാരണം കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് നാലഞ്ച് വീടുകള്‍ക്കപ്പുറം താമസിക്കുന്ന ഒരു പയ്യന്‍ ഏതോ ആവശ്യത്തിനു ഇവിടെ വന്നപ്പോള്‍ ഭാര്യ അവനോട് ചോദിച്ചു” മോനേ! ഇവിടത്തെ പൂച്ചയെ കണ്ടോ?

അവന്‍ പറഞ്ഞു” ഇവിടത്തെ പൂച്ചയാണോ എന്നറിയില്ല ഒരു ആണ്‍ പൂച്ചയും ഞങ്ങളുടെ വീട്ടിലെ പെണ്‍ പൂച്ചയും മൂന്ന് നാലു ദിവസങ്ങള്‍ക്ക് മുമ്പ് പറമ്പില്‍ ചത്ത് കിടക്കുന്നത് കണ്ടു. വിഷം തീണ്ടിയതായിരിക്കാം”

ഭാര്യയുടെ മുഖത്ത് കരച്ചില്‍ പടര്‍ന്ന് വരുന്നത് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു “ ഹേയ്! അത് അവനായിരിക്കില്ല. അവന്‍ വരും, തീര്‍ച്ചയായും വരും”

ഭാര്യ പതുക്കെ പറയുന്നത് ഞാന്‍ കേട്ടു.” അതേ അത് അവനായിരിക്കില്ല, അവന്‍ തിരികെ വരും....”

ഞാനും അങ്ങിനെ വിശ്വസിക്കാന്‍ ശ്രമിക്കുന്നു” അവന്‍ തിരികെ വരും...തീര്‍ച്ചയായും വരും”


Friday, January 13, 2012

ഇക്കാ...പ്രിയപ്പെട്ട ഇക്കാ....

പാല്‍ക്കടല്‍ ചൊരിയുന്ന പൂനിലാവ്. ദൂരെ ദൂരെയുള്ള കുന്നുകളുടെ നിഴലുകള്‍ പോലും നിലാവിലൂടെ കാണാന്‍ കഴിയുന്നു. മഞ്ഞലകള്‍ അന്തരീക്ഷത്തില്‍ കുളിരു കോരിയിട്ടു. ജനുവരിയിലെ ചെറിയ കാറ്റ് തണുപ്പ് വര്‍ദ്ധിപ്പിക്കുകയാണല്ലോ.സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. നിലാവിനെ നോക്കി ഞാന്‍ തനിച്ചിരുന്നു.

ദൂരെ ദൂരെ നിന്നും നിലാവിലൂടെ വേദനയാര്‍ന്ന ഒരു ശബ്ദം ഒഴുകി വരുന്നുവോ?! “ഇക്കാ....എന്റെ പ്രിയപ്പെട്ട ഇക്കാ.....

കുറച്ച് സമയം മുമ്പ് നിയമോപദേശത്തിനായി എന്റെ ഒരു സ്നേഹിതന്റെ നിര്‍ദ്ദേശനുസരണം എന്നെ തേടി വന്ന മനുഷ്യരുടെ കൈവശം സൂക്ഷിച്ചിരുന്ന ഒരു ഡയറി താളുകളിലെ കുറിപ്പുകള്‍ ഞാന്‍ വായിച്ചിരുന്നു.

ഇക്കാ...എന്റെ പ്രിയപ്പെട്ട ഇക്കാ എന്ന് ഭര്‍ത്താവിനെ സംബോധന ചെയ്ത് മനസിനെ വല്ലാതെ സ്പര്‍ശിക്കും വിധം ഡയറിക്കുറിപ്പുകള്‍ കുത്തിക്കുറിച്ച പെണ്‍കുട്ടി ഇന്നു ജീവനോടെ ഇല്ല. അഞ്ചു വര്‍ഷം മുമ്പ് അവള്‍ മരിച്ചു. ഒരു മുഴം കയറില്‍ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തു എന്ന് പറയുന്നതാണ് പൂര്‍ണമായ ശരി. അവളുടെ പന്ത്രണ്ടും ഒന്‍പതും വയസ്സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നെ കാണാന്‍ വന്നവരോടൊപ്പം ഉണ്ടായിരുന്നു. അമ്മ മരിച്ചു കഴിഞ്ഞു മൂന്നു വര്‍ഷത്തിനു ശേഷം അവരുടെ പിതാവും ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. അനാഥരായ അവര്‍ പിതൃസഹോദരനോടൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. പിതൃസഹോദരനും കൂട്ടുകാരനുമാണ് എന്നെ കാണാന്‍ വന്നത്. അവര്‍ സംശയം തീര്‍ക്കാന്‍ എന്നെ സമീപിച്ച വിഷയം ഒരു ദാരുണ സംഭവത്തിന്റെ അവസാന ഭാഗമായതിനാല്‍ അവരില്‍ നിന്നും ലഭ്യമായ വിവരങ്ങളില്‍ നിന്നും ആദ്യ ഭാഗം ചുരുക്കി പറയാം.

നമുക്ക് പെണ്‍കുട്ടിക്ക് സജീല എന്ന് പേരിടാം. രണ്ട് ചെറിയ കുട്ടികളുടെ അമ്മയാണ് സജീല. ഭര്‍ത്താവ് ഗള്‍ഫിലും. ഭര്‍ത്താവിനെ ജീവനു തുല്യമായി കണ്ടിരുന്ന സജീലക്ക് രാത്രി കൂട്ട് ഭര്‍തൃ മാതാവ് മാത്രം. ഒരു ചെറിയ വീട്ടില്‍ സന്തോഷത്തോടെ അവര്‍ കഴിഞ്ഞു വന്നു. ഭര്‍ത്താവ് അവധിക്ക് വരുമ്പോള്‍ വീട്ടില്‍ ഉത്സവ സമാനമായ സന്തോഷം ഉടലെടുക്കും.

സാമാന്യം സൌന്ദര്യവും ആരോഗ്യവുമുള്ള സജീലായെ കഴുകന്‍ കണ്ണുകള്‍ വട്ടമിടുന്നത് പാവം അറിഞ്ഞിരുന്നില്ലല്ലോ! ഭര്‍ത്താവ് സമീപമില്ലാത്ത ചെറുപ്പക്കാരികളായ ഭാര്യമാരെ ഒരേ ഒരു ഒരു വീക്ഷണ കോണിലൂടെ മാത്രം കാണുന്ന മലയാളി സമൂഹം നഗരങ്ങളേക്കാള്‍ കൊടിയ വിഷപ്പാമ്പുകളായി നാട്ടുമ്പുറങ്ങളില്‍ കാണപ്പെടാറുണ്ട്. ഇവിടെ വിഷപ്പാമ്പുകളായി രംഗത്ത് വന്നത് രണ്ട് രാഷ്ട്രീയ പ്രവര്‍ത്തകരാണ്. സൌകര്യത്തിനായി അവരെ ഒന്നാമന്‍ എന്നും രണ്ടാമന്‍ എന്നും നമുക്ക് വിളിക്കാം. ആദ്യം രംഗത്ത് വന്നത് ഒന്നാമന്‍ തന്നെ.അയാള്‍ സജീലാക്ക് ആവശ്യമുള്ള ചെറിയ ചെറിയ കാര്യങ്ങളെല്ലാം അഭ്യുദകാംക്ഷിയെ പോലെ സഹായിച്ചു. കുട്ടികളെ നഴ്സറിയില്‍ ചേര്‍ക്കാനുള്ള ഫാം പൂരിപ്പിക്കുക, ജനനസര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് ആഫീസില്‍ നിന്നും തരപ്പെടുത്തി കൊടുക്കുക തുടങ്ങിയവയും സജീലാക്ക്പരിചിതമല്ലാത്തതും എന്നാല്‍ അത്യാവശ്യവുമായ മറ്റ് കാര്യങ്ങള്‍. ഇങ്ങിനെയുള്ള വിഷയങ്ങള്‍ നാട്ടിന്‍പുറത്ത്കാരി സ്ത്രീക്ക് അപ്രാപ്യവും ഒരു പഞ്ചായത്ത് മെംബര്‍ ആയ ഒന്നാമനു ക്ഷിപ്ര സാദ്ധ്യവും ആയിരുന്നു. ചുരുക്കത്തില്‍ സജീലായുടെ മനസില്‍ ഒന്നാമന്‍ ബഹുമാന്യ വ്യക്തിയുംസഹായിയും വേണ്ടപ്പെട്ടവനുമായി മാറി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സജീല രാത്രി കണ്ടിരുന്ന റ്റി.വി. സീരിയലുകള്‍ ഒന്നാമനുമായി ചര്‍ച്ച ചെയ്തു തുടങ്ങി. സജീലായുടെ അഭിരുചി പോലെ ഒന്നാമന്‍ കമന്റുകള്‍ പാസ്സാക്കി. ഇതിലെല്ലാം ഉപരിയായി സജീലായുടെ ഭര്‍ത്താവിനെ ദിവ്യ പുരുഷനെ പരാമര്‍ശിക്കുന്നത് പോലെ ഒന്നാമന്‍ എപ്പോഴും പുകഴ്ത്തി സംസാരിക്കാനും തുടങ്ങി. ഭര്‍ത്താവിനെ പ്രാണനു തുല്യം സ്നേഹിക്കുന്ന സജീലാക്ക് അത് അമൃത് വര്‍ഷവുമായിരുന്നു. ഇപ്പോള്‍ ഒന്നാമന്‍ സജീലായുടെ വീട്ടിനുള്ളില്‍ എവിടെയും കയറാന്‍ സ്വാതന്ത്ര്യം ലഭിച്ചവനാണ്. സജീലായുടെ അമ്മായിക്കും അതില്‍ ഇഷ്ടക്കേട് ഇല്ലായിരുന്നു. അങ്ങിനെ കഴിഞ്ഞു വരവേ ഒരു ദിവസം, അകത്തെ മുറിയിലിരുന്ന് ഒന്നാമന്‍ ഒരു ഗ്ലാസ്സ് വെള്ളം സജീലായോട് ആവശ്യപ്പെട്ടു. വെള്ളവുമായി വന്ന സജീലായുടെ കയ്യില്‍ ഒന്നാമന്‍ മെല്ലെ തടകിയിട്ട് പറഞ്ഞുഎന്ത് മനോഹരമായ കൈ.” സജീല ജാള്യതയോടെ കൈ പിന്‍ വലിച്ചു.

അത്
തുടക്കമായിരുന്നു. അന്ന് അമ്മായി മകളുടെ വീട്ടില്‍ മകള്‍ക്ക് കൂട്ട് കിടക്കാന്‍ പോയി . രാത്രി 10മണി കഴിഞ്ഞു കാണണം. കാളിംഗ് ബെല്‍ കേട്ട് സജീല കതക് തുറക്കാതെ പുറത്തെ ലൈറ്റിട്ട് ജനല്‍ തുറന്ന് ആരാണെന്ന് നോക്കി. ഒന്നാമന്‍ വരാന്തയില്‍ നില്‍ക്കുന്നു. അത്യാവശ്യകാര്യം പറയാനുണ്ടെന്നും കതക് തുറക്കാനും അയാള്‍ ആവശ്യപ്പെട്ടു.സജീല വിസമ്മതിച്ചപ്പോള്‍ അയാള്‍ അവിടെ തന്നെ നില്‍ക്കുമെന്നും പറയാനുള്ളത് കേള്‍ക്കാതെ അവിടെ നിന്നും പോകില്ലാ എന്നും കതക് തുറന്നേ മതിയാകൂ എന്നും നിര്‍ബന്ധിച്ചു. വീട്ടില്‍ അമ്മായി ഇല്ല. പുറത്ത് അസമയത്ത് ഒരു ചെറുപ്പക്കാരന്‍ ലൈറ്റ് വെട്ടത്തില്‍ നെട്ടനെ നില്‍ക്കുന്നു. വല്ലാതെ അമ്പരന്ന നാട്ടിന്‍ പുറത്ത്കാരി കതക് തുറക്കാന്‍ നിര്‍ബന്ധിത ആയി. കതക് തുറന്നപ്പോള്‍ അയാള്‍ അകത്തേക്ക് തള്ളിക്കയറി വാതില്‍ ചാരി. ഒന്നും പ്രതികരിക്കാനാവാതെ സ്തംഭിച്ച് നിന്ന സജീലായെ പൂണ്ടടക്കം അയാള്‍ കടന്നു പിടിച്ച് നിലത്ത് മറിച്ചിട്ടു. സമയത്താണ് നേരത്തെ പറഞ്ഞ് ഒപ്പിച്ചിരുന്നത് പോലെ ചാരിയിരുന്ന കതക് തുറന്ന് രണ്ടാമന്‍ രംഗത്ത് വരുന്നത്. ഒന്നാമനും സജീലായുമായി വേഴ്ചയില്‍ ഏര്‍പ്പെട്ടത് കണ്ടുവെന്ന് നാട്ടില്‍ പറയുമെന്ന് രണ്ടാമന്‍ ഭീഷണി മുഴക്കി. ബോധക്കേടിന്റെ വക്കില്‍ എത്തിയ സജീലാ എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ തിരിയാത്ത അവസ്ഥയിലായി. നമുക്ക് ചുരുക്കാം രണ്ട് വിഷസര്‍പ്പങ്ങളും മാറി മാറി അവരുടെ കാര്യം നേടി. അത് തുടക്കം മാത്രമായിരുന്നു. ഭീഷണിയാല്‍ സജീലായെ വിരട്ടി മാസങ്ങളോളം അവര്‍ ചൂഷണം ചെയ്തു കൊണ്ടിരുന്നു.അമ്മായി ഉറക്കം പിടിക്കുമ്പോഴോ വീട്ടില്‍ ഇല്ലാതിരിക്കുമ്പോഴോ ആയിരുന്നു അവരുടെ വരവു.

ഏതൊരു കാര്യവും കുറേ കഴിയുമ്പോള്‍ അല്‍പ്പാല്‍പ്പമായി പുറത്ത് വരുമല്ലോ, പ്രത്യേകിച്ച് നാട്ടിന്‍ പുറങ്ങളില്‍. അയല്‍ വാസികള്‍ അസമയങ്ങളില്‍ ഒന്നാമനേയും രണ്ടാമനേയും വീട്ടില്‍ കണ്ട കാര്യം പലരും പറഞ്ഞറിഞ്ഞ് സജീലായുടെ ഭര്‍തൃ കുടുംബാംഗങ്ങളും അറിഞ്ഞു വിഷയത്തില്‍ ഇടപെട്ടു. ചോദ്യം ചെയ്തപ്പോള്‍ സജീല കിളി പറയുന്നത് പോലെ കാര്യങ്ങള്‍ പറഞ്ഞു. ഭര്‍ത്താവിനെ വിവരം അറിയിച്ചപ്പോള്‍ മനുഷ്യന്‍ അന്തം വിട്ടു പോയി. അത്രക്ക് അവര്‍ പരസ്പരം സ്നേഹമായിരുന്നല്ലോ.

ഭര്‍തൃവീട്ടുകാരും നമ്മുടെ വില്ലന്മാര്‍ രണ്ട് പേരും രാഷ്ട്രീയമായി വിരുദ്ധ മുന്നണികളിലായിരുന്നു. ഒന്നാമനും രണ്ടാമനും രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി സജീലായുടെ കയ്യില്‍ കയറി പിടിച്ച് മാനഭംഗശ്രമം നടത്തിയെന്ന് മാത്രം പറഞ്ഞുള്ള ഒരു പരാതി സ്ഥലം പോലീസ് സ്റ്റേഷനില്‍ നല്‍കാന്‍ സജീലായെ പ്രേരിപ്പിച്ച് ഭര്‍തൃ സഹോദരന്‍ സജീലായെ സ്റ്റേഷനില്‍ ഹാജരാക്കി. സജീലായെ ചോദ്യം ചെയ്തപ്പോള്‍ വില്ലന്മാരുമായി മുന്‍ വൈരാഗ്യം ഉണ്ടായിരുന്ന ഏതോ പോലീസ് ഉദ്യോഗസ്ഥന്‍ കാര്യങ്ങളുടെ കിടപ്പ് വശം ഏതാണ്ട് മനസിലാക്കി കൈക്ക് പിടിച്ച് എന്നതില്‍ മാത്രം ഒതുക്കാതെ രണ്ട് പേരും അന്നത്തെ ദിവസം ബലാത്സംഗം ചെയ്തു എന്ന് സജീലായില്‍ നിന്നും മൊഴി വാങ്ങി.( പല ദിവസം ബന്ധം ഉണ്ടായെന്ന് മൊഴി വാങ്ങിയാല്‍ അത് സമ്മതത്തോടെയുള്ള സംഗം ആയി മാറുമെന്നും പ്രതികള്‍ ബലാല്‍ സംഗ കുറ്റത്തില്‍ നിന്നും ഊരി പോകുമെന്നും പോലീസിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ) യാതൊന്നിനും പ്രതികരിക്കാന്‍ കഴിയാതെ , അപ്പോഴേക്കും വെറും പാവ മാത്രമായി തീര്‍ന്ന നാട്ടിന്‍പുറത്ത്കാരി അവര്‍ പറയുന്നതെല്ലാം അതേപടി അനുസരിച്ച് മൊഴികൊടുത്തു.

പ്രതികള്‍ രണ്ട് പേരും നിക്കറും വരയന്‍ ഷര്‍ട്ടുമിട്ട് അഴിയെണ്ണി. മെയിന്‍ സെക്ഷനും അനുബന്ധ സെക്ഷനും ഇട്ട് എഫ്..ആറും ഫയല്‍ ചെയ്തപ്പോള്‍ കീഴ്ക്കോടതികള്‍ ജാമ്യം നിഷേധിച്ചതിനാല്‍ പ്രതികള്‍ ഹൈക്കോടതിയില്‍ എത്തി. അപ്പോഴേക്കും ആഴ്ചകള്‍ കഴിഞ്ഞു. രാഷ്ട്രീയക്കാര്‍ വിരുദ്ധ ചേരികളില്‍ നിന്നും പയറ്റി. രാഷ്ട്രീയ പക പോക്കിയതാണെന്ന് ഒരു ഭാഗവും പഞ്ചായത് മെംബറുടെ തനി നിറം അവര്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നയമാണെന്ന് മറുപക്ഷവും തകര്‍ത്ത് വാരി. ഇതിനിടയില്‍ ഒരു പാവം സ്ത്രീയുടെ നിസ്സഹായവസ്ഥ ആരും കണ്ടില്ല.സജീലാക്ക് നാട്ടില്‍ പുറത്തേക്കിറങ്ങാന്‍ വയ്യാതായി.വേഴ്ചയെ പറ്റി ചര്‍ച്ച ചെയ്യുന്നത് മലയാളിക്ക് എന്ത് രസമണെന്നോ. പുരുഷന്മാര്‍ വളെ കാണുമ്പോള്‍ അര്‍ഥം വെച്ച് ചിരിച്ചു, നാട്ടിലെ പതിവൃതകള്‍ അവളെ ഒഴിഞ്ഞു വെച്ചു. അവരുടെ കണ്ണിലെല്ലാം സജീല മറ്റൊരു കുറിയേടത്ത് താത്രി ആയി. സ്വന്തം കുട്ടികളുടെ മുമ്പില്‍ അവള്‍ തലകുനിച്ചു. വിവരം അറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവിനെ എത്രമാത്രം ഇഷ്ടമായിരുന്നു എന്ന് പറഞ്ഞ് മനസിലാക്കാന്‍ അവള്‍ പാട് പെട്ടു. അവളുടെ സ്നേഹത്തിന്റെ ആഴം അനുഭവിച്ചറിഞ്ഞ അയാള്‍ കയ്ച്ചിട്ട് ഇറക്കാനും കഴിയില്ല മധുരിച്ചിട്ടു തുപ്പാനും കഴിയില്ലാ എന്ന അവസ്ഥയില്‍ ആയല്ലോ.

ഇതിനിടയില്‍
കേസിന്റെ ചില പോയിന്റുകള്‍ ചൂണ്ടിക്കാണിച്ച് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കി. പോയിന്റുകള്‍ ഉദ്ധരിച്ച് അവരുടെ കക്ഷികള്‍ സ്ഥലത്ത് വീരജേതാക്കളെ പോലെ അവരെ സ്വീകരിച്ച് ആനയിച്ചു. വൈകുന്നേരം കവലയില്‍ സ്വീകരണവും ഏര്‍പ്പെടുത്തി. “എതിര്‍ഭാഗ കശ്മലന്മാരുടെ കള്ളക്കേസില്‍ രാഷ്ട്രീയ പക പോക്കലിനു വിധേയനായി പീഡനം അനുഭവിച്ച നമ്മുടെ ബഹുമാനപ്പെട്ട പഞ്ചായത്ത് മെംബര്‍ക്ക് നാട്ടുകാരുടെ സ്വീകരണംഎന്ന് അലറി വിളിച്ച് മൈക്ക് പരസ്യവും നടത്തി. കൂടാതെ സജീലായെ മോശമായി ചിത്രീകരിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.മൈക്ക് പരസ്യം സജീലായുടെ വീടിന്റെ മുമ്പിലൂടെ സജീലായെ മാനംകെടുത്തുന്ന വാക്കുകള്‍ കസറിക്കൊണ്ട് ചുറ്റി. അന്ന് ഭര്‍ത്താവ് തിരുവനന്തപുരത്ത് പോയിരുന്നു. സജീലായെ ആശ്വസിപ്പിക്കാന്‍ ലോകത്ത് ആരുമില്ലാതായി. മറ്റൊന്നും ചിന്തിക്കാന്‍ പാവത്തിനുഇല്ലായിരുന്നു. അവള്‍ ഒരു മുഴം കയറില്‍ കെട്ടി തൂങ്ങി.

ആത്മഹത്യയെ തുടര്‍ന്ന് മറ്റ് ചില അനുബന്ധ കേസുകള്‍ ഉണ്ടായി. അതിനെ പറ്റിയുള്ള വിവരണം ഇവിടെ പ്രസക്തമല്ലാത്തതിനാല്‍ അവയിലേക്കൊന്നും നമുക്ക്കടക്കേണ്ടതില്ല.

കാലം ഓടി പോയി. മൂന്നു വര്‍ഷത്തിനു ശേഷം സജീലായുടെ ഭര്‍ത്താവ് രോഗബാധിതനായി മരിച്ചു. സജീലായുടെ കുട്ടികളുടെ രക്ഷകര്‍തൃത്വം കോടതി മുഖേനെ ഭര്‍തൃ കുടുംബാംഗങ്ങളിലായി. സജീലായുടെപേരിലുണ്ടായിരുന്ന കുറച്ച് വസ്തുക്കളുടെ അവകാശ തര്‍ക്കമാണ് രക്ഷകര്‍തൃ പ്രശ്നംകോടതിയിലെത്തിച്ചത്. ഇവിടെയും വിശദാംശങ്ങളിലേക്ക് കടക്കാതെ ഞാന്‍ കൈകള്‍ പിന്‍വലിക്കുന്നു. ഞാന്‍ കുറിപ്പുകള്‍ ആരംഭിച്ചത് വ്യവഹാരങ്ങളെ പറ്റി പറയാനല്ലല്ലോ . ഒരു പാവംപെണ്‍കുട്ടിയുടെ മാനസികാവസ്ഥയെ പറ്റിയും അവളെ ചതിക്കുഴിയിലേക്കെത്തിച്ച സാഹചര്യങ്ങളെപറ്റി പറയാനും മാത്രമാണ്.

പഴയ ബലാത്സംഗ കേസ്സ് അതിലെ ഇര മരിച്ച് പോയതിനാല്‍ പല കടമ്പകള്‍ കടന്ന് വിചാരണക്കായി കോടതിയില്‍ ഇപ്പോഴാണ് എത്തി ചേര്‍ന്നത്. കേസ് നടത്തിപ്പില്‍ ഉണ്ടായ ഒരു പ്രശ്നത്തെ പറ്റി സംശയം ചോദിക്കാനാണ് ഇപ്പോള്‍ എന്റെ അരികില്‍ അവര്‍ എത്തിയത്. കൂട്ടത്തില്‍കേസ് രേഖകളും കൊണ്ട് വന്നു. കുട്ടികളും കൂടെ ഉണ്ട്. കേസ് കാര്യം വിശദമാക്കുമ്പോള്‍ കുട്ടികളുടെമാതാവിനെ സംബന്ധിച്ച് കേള്‍ക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കുട്ടികള്‍ കേട്ടിരിക്കുന്നത് എന്നത്കക്ഷികള്‍ക്ക് ഒരു പ്രശ്നമായി അനുഭവപ്പെട്ടില്ല എന്ന് എനിക്ക് തോന്നി. ഞാന്‍ അത് അവരോട്സൂചിപ്പിച്ചപ്പോള്‍
കാലങ്ങളായി അവര്‍ ഇത് കേട്ട് കൊണ്ടിരിക്കുകയാണ് എന്ന സമാധാനം എനിക്ക്അത്ര തൃപ്തികരമായി തോന്നിയില്ല. കുട്ടികളുടെ തലച്ചോറില്‍ കയറിയിരുന്ന് കുടുംബാംഗങ്ങള്‍കാര്യങ്ങള്‍ ചിന്തിക്കുകയാണ് . അമ്മയെ പറ്റിയുള്ള വേദന അവര്‍ക്കല്ലേ അറിയൂ. കയറില്‍തൂങ്ങികിടന്ന രൂപം ജീവിതാന്ത്യം വരെ അവര്‍ക്ക് മറക്കാന്‍ കഴിയുമോ? എനിക്ക് അസ്വസ്ഥതതോന്നി.

അവര്‍ കൊണ്ട് വന്ന കേസ് രേഖകളിലൂടെ ഞാന്‍ കടന്ന് പോയപ്പോഴാണ് മരണത്തിനു മുമ്പ് പെണ്‍കുട്ടി അനുഭവിച്ച മാനസികവ്യഥകള്‍ പകര്‍ത്തിയ ഡയറിക്കുറിപ്പുകള്‍ കണ്ണില്‍ പെട്ടത്. അവള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് ആലോചിക്കുന്നവര്‍ക്ക് മനസിലാകുന്ന വിധത്തില്‍ അതില്‍പല സൂചനകളും ഉണ്ടായിരുന്നു.ലോക പരിചയമില്ലാത്ത ഒരു പെണ്ണിനെ എങ്ങിനെ ചതിയില്‍പെടുത്താം എന്നതിന്റെ മകുടോദാഹരണമായിരുന്നു സജീലായുടെ അനുഭവങ്ങള്‍. തനിച്ച്
കഴിയുന്ന ഒരു സ്ത്രീ, പുരുഷന്‍ അടുത്ത ബന്ധു ആയാല്‍ പോലും അയാളുമായി തുറന്ന് ഇടപെടുന്നത് ചതിക്ക്കാരണമായേക്കാം. എല്ലാ സ്ത്രീകളും ബുദ്ധിമതികളും ചതി മനസിലാക്കുന്നവരുമായിരിക്കില്ലല്ലോ. സ്ത്രീ ഒരു ഉപഭോഗ വസ്തു എന്ന് മാത്രം കാണുന്ന പുരുഷനു അവളെ എങ്ങിനെ തരപ്പെടുത്താം എന്ന് തന്ത്രം മെനയുന്നതിനു ഒരു മടിയുമില്ല എന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. ഇവിടെ രണ്ട് കുരുട്ട് ബുദ്ധികള്‍ ഒരുമിച്ച് ചേര്‍ന്നാണ് തന്ത്രങ്ങള്‍ മെനനഞ്ഞതെന്ന് തോന്നുന്നു.

ഞാന്‍ വായിച്ച ആ ഡയറിക്കുറിപ്പ്
ഭര്‍ത്താവിനെ സംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു. ഇക്കാ... എന്റെ പ്രിയപ്പെട്ട ഇക്കാ...എങ്ങിനെ ഇതൊക്കെ സംഭവിച്ചു എന്നെനിക്കറിയില്ലഇക്കാ...എന്റെ കുഞ്ഞുങ്ങളെ നോക്കിക്കൊള്ളണേ... ഇക്കാ വേറെ ഒരു കല്യാണം തീര്‍ച്ചയായുംകഴിക്കണം... ഇക്കായെ നോക്കാന്‍ ആരെങ്കിലും വേണമല്ലോ... എന്റെ കുട്ടികളെ ഉപേക്ഷിക്കില്ലഎന്നെനിക്ക് വിശ്വാസം ഉണ്ട് ഇക്കാ...ഇക്കായെ ഞാന്‍ എന്റെ ജീവനെപ്പോലെയാണല്ലോസ്നേഹിച്ചത്...എന്നിട്ടും ഇതെല്ലാം ഞാന്‍ കേള്‍ക്കേണ്ടി വന്നല്ലോ ...

ഡയറിക്കുറിപ്പുകള്‍ പകര്‍ത്താന്‍ എനിക്ക് കഴിയില്ല.അത്രയ്ക്കും വികാരസാന്ദ്രമായ വാക്കുകള്‍. എന്നെ തേടി വന്ന മനുഷ്യരും നിര്‍ഭാഗ്യവാന്മരായ കുട്ടികളും ഇവിടെ നിന്നു പോയിട്ടുമണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും വാക്കുകള്‍ എന്നെ തേടി വരുന്നു. അതെഴുതിയവള്‍ മരിച്ച്മണ്ണടിഞ്ഞു. അവളുടെ വാക്കുകള്‍ ഇന്നും ജീവിക്കുന്നു. പാല്‍ നിലാവിലൂടെ മഞ്ഞലകളിലൂടെ പാതിരാത്രിയില്‍ വിദൂരതയില്‍ നിന്നും വാക്കുകള്‍ ഞാന്‍ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു..ഇക്കാഎന്റെ പ്രിയപ്പെട്ട ഇക്കാ....