Thursday, September 15, 2016

കോടതിയും പൊതു വികാരവും പിന്നെ പത്രങ്ങളും


ഈ നാാട്ടിൽ കോടതിയുടെ ആവശ്യം ഇല്ലാതെ വന്നിരിക്കുന്നു. മുഖ പുസ്തകത്തിലെ കുറിപ്പുകൾ കാണൂമ്പോൾ വിചാരണ ഞങ്ങൾ നടത്തും ശിക്ഷ നേരത്തെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്, അത് നിങ്ങൾ കോടതികൾ വിധിച്ചാൽ മതി എന്ന മട്ടാണ്. ഒരു മനുഷ്യന്റെ മരണമാണ് വിഷയം. അവിടെ ഷാർപ്പായി സൂക്ഷ്മത പുലർത്തിയേ പറ്റൂ. അവനെ തൂക്കാൻ വിധിക്കുകയും പിൽ കാലത്ത് മറ്റൊരു സത്യം പുറത്ത് വരുകയും ചെയ്താൽ തൂക്കിയവനെ തിരികെ എടുക്കാൻ പറ്റാത്തതിനാൽ തൂക്ക് ശിക്ഷ വിധിക്കുന്നത് തീർത്തും ഷാർപ്പായ തെളിവിന്റെ അടിസ്ഥാനത്തിലേ ചെയ്യൂ. കുറ്റം നേരിൽ കണ്ട ന്യായാ ധിപനാണെങ്കിലും ശരി ആ കസേരയിൽ ഇരിക്കുമ്പോൾ ആ മനുഷ്യന്റെ മുമ്പിൽ തെളിവ് വേണം. തെളിവിന്റെ അഭാവത്തിൽ ഒരുത്തനെ ശിക്ഷിക്കാൻ കഴിയില്ല. ഇവിടെ എത്രയോ കൊലക്കേസുകൾ സംശയത്തിന്റെ ആനുകൂല്യത്താൽ വെറുതെ വിട്ടിട്ടുണ്ട്. ആ കേസിൽ ആ പ്രതി തന്നെ ആയിരിക്കും കൊലയാളി . ഇവിടെ ഗോവിന്ദ ചാമി പെൺകുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നോ അതോ പെൺകുട്ടി ചാടിയതാണോ ഇതിനെ സംബന്ധിച്ച് ഖണ്ഡിതമായ തെളിവ് പ്രോസക്യൂഷന് നിരത്താൻ കഴിഞ്ഞില്ല എന്നത് ഒരു വലിയ ന്യൂനത തന്നെയാണ്. അവിടെ കണ്ണ് മൂടിക്കെട്ടിയ നിയമം, അൽപ്പം പോലും വികാരം മനസിൽ വെക്കാത്ത നിയമം ഫീഡ് ചെയ്ത കമ്പ്യൂട്ടറിന്റെ റിസൽട്ട് പോലുള്ള വിധിയേ പുറത്ത് തരൂ. അത് പഴയ ആപ്ത വാക്യം നില നിൽക്കുന്നത് കൊണ്ടാണ്. 1000 അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന കീഴ് വഴക്കം.( റെയിൽ വേയും കള്ളക്കളി കളിച്ചിട്ടുണ്ട്. തള്ളിയിട്ടാൽ റെയിൽ വെ നഷ്ട പരിഹാരം കൊടുക്കേണ്ടല്ലോ)


ആത്യന്തികമായി ഒരു കാര്യം പറഞ്ഞവസാനിപ്പിക്കാം. അന്ധമായ മാധ്യമ ഇടപെടൽ നിയമ നടത്തിപ്പിന് ഒട്ടും സഹായകരമാവില്ല. അതേ പോലെ കുറ്റം ചെയ്ത് കഴിഞ്ഞ ഉടനേ പൊതു വികാരവും മാധ്യമങ്ങളും ചേർന്ന് ഒരു പ്രതിയെ മുൻ കൂറായി ശിക്ഷിക്കുന്നതും ഒരിക്കലും ശരിയാവില്ല. കാരണം വീണ് കിടക്കുന്നവന്റെ ശരീരത്ത് നിന്നും കത്തി ഊരി എടുക്കുന്നത് കണ്ട് കൊണ്ട് വന്നവൻ കത്തി ഊരിയെടുത്തവനാണ് കുത്തി വീഴ്ത്തിയതെന്ന് നിരീക്ഷിക്കുന്നത് പോലെ മാത്രമാണത്. കോടതിയുടെ ജോലി കോടതി ചെയ്യട്ടെ. പത്രങ്ങൾ അവരുടെ ജോലിയും ചെയ്യട്ടെ. കോടതി കസേരയിൽ പത്രക്കാരും പൊ തു വികാരവും കയറി ഇരിക്കരുത്. അങ്ങിനെ ഇരുന്നാൽ നീതി വ്യവസ്ഥ തന്നെ തകരും

No comments:

Post a Comment