Monday, December 21, 2009

ഇത് കോടതിക്കഥകള്‍ (എട്ടു)

സൈമൺ സെയിൽ ടാക്സ്‌ ജീവനക്കാരനാണു. ദിവസവും തമ്പാനൂർ റെയിൽ വേസ്റ്റേഷനിൽ നിന്നും ട്രെയ്നിൽ ജോലി സ്ഥലത്തെത്തും, മടക്ക യാത്രയും ട്രെയിനിൽ തന്നെ.
ജീവിതം ആസ്വദിച്ചു കഴിച്ചു കൂട്ടണമെന്ന അഭിപ്രായക്കാരനാണു സൈമൺ.
പതിവു പോലെ അന്നും രാവിലെ അയാൾ തമ്പാനൂർ സ്റ്റേഷനിൽ എത്തി.ട്രെയിൻ ലേറ്റാണു. പ്ലാറ്റ്‌ഫോമിൽ വെറുതേ ചുറ്റി കറങ്ങാം എന്ന ചിന്തയിൽ പതുക്കെ നടന്നു.
ഒഴിഞ്ഞ കോണിൽ ഒരു യുവതി തനിച്ചിരിക്കുന്നതു കണ്ടു അയാൾ അവളെ ശ്രദ്ധിച്ചു. യുവതിയുംസൈമണെ നോക്കി. യുവതിയെ കടന്നു പോയ സൈമൺ അൽപ്പ ദൂരം നടന്നു തിരികെ വന്നു, യുവതിയെ വീണ്ടും ശ്രദ്ധിച്ചു. ഇപ്പോൾ നേരിയ പുഞ്ചിരി അവളുടെ അധരത്തിന്റെ കോണിൽ സൈമൺകണ്ടു. അയാൾ അവളുടെ അരികിൽ ഒരു കസേരയില്‍ ഇരുന്നു അവളെ നിരീക്ഷിച്ചു.
കാഴ്ച്ചയിൽ തരക്കേടില്ലാത്ത ആരോഗ്യവതിയായ ഇരു നിറക്കാരിയയ ഒരുത്തി.
ഇപ്പോൾ രണ്ടു പേരുടെയും ചുണ്ടിൽ പുഞ്ചിരി മായാതെ സ്ഥാനം പിടിച്ചിരിക്കുന്നു.
അൽപ്പ നേരം കഴിഞ്ഞു യുവതി എഴുനേറ്റു നടന്നു. കുറച്ചു ദൂരം നടന്നു കഴിഞ്ഞു അവൾ തിരിഞ്ഞുനോക്കി.
സൈമൺ എഴുന്നേറ്റു യുവതിയുടെ പുറകെ നടന്നു.
മാറ്റി ഇട്ടിരുന്ന ഒരു ട്രെയ്നിന്റെ കമ്പാർറ്റ്‌മന്റിൽ അവള്‍ കയറി വാതില്‍ക്കല്‍ നിന്നു സൈമണെതിരിഞ്ഞു നോക്കി അകത്തേക്കു പോയി. സൈമണും ട്രെയ്നിൽ പ്രവേശിച്ചു.ട്രെയ്നിന്റെ ഒഴിഞ്ഞകൂപ്പയിൽ യുവതി ഇരിക്കുന്നതു കണ്ടു അയാൽ ട്രെയ്നിന്റെ വാതിൽ അടച്ചു അകത്തു നിന്നു ലോക്കുഇട്ടതിനു ശേഷം യുവതിയുടെ എതിർ വശത്തു ചെന്നിരുന്നു അവളുടെ തോളിൽ കൈ വെച്ചു.
അടുത്ത നിമിഷം ഈറ്റപുലിയെ പോലെ യുവതി ചാടി എഴുന്നേറ്റ്‌ സൈമണിന്റെ ഷർട്ടിൽപിടികൂടി.
"അനാവശ്യം കാണിക്കുന്നോ തെമ്മാടീ" അവൾ അലറി.
"ഓടി വരണേ.....രക്ഷിക്കണേ......യുവതി ഉച്ചത്തിൽ നിലവിളിക്കാൻ ആരംഭിച്ചു.
സൈമൺ ഇടി വെട്ടേറ്റവനെ പോലെ നിന്നു.അയാൾ നിന്നു വിക്കി....ഞാൻ.....ഞാൻ.....
യുവതി പിടി വിട്ടില്ല."നിന്നെ ഇപ്പോള്‍ പോലീസില്‍ ഏല്‍പ്പിക്കും ....അമ്മ പെങ്ങന്മാരില്ലേടാനിനക്കൊക്കെ............"
സിനിമകളിൽ മാതിരി രംഗങ്ങൾ കണ്ടതല്ലാതെ നേരിൽ സൈമണു ഇങ്ങിനെ ഒരു അനുഭവംആദ്യമാണു.
അയാൾ കേണു..ഞാൻ........മാപ്പു .....കൈ കൂപ്പി സൈമണ്‍ യാചിച്ചു.
യുവതി സൈമണെ സീറ്റിലേക്കു തള്ളി ഇരുത്തി."ആൾക്കാരെ വിളിച്ചു വരുത്തേണ്ടാ എങ്കിൽമര്യാദക്കിരുന്നോ....."അവൾ വിരട്ടി.
അവൾ സൈമണീന്റെ പോക്കറ്റു പരതി,അതിലുണ്ടായിരുന്ന് രൂപാ കൈവശപ്പെടുത്തി.കഴുത്തിൽകിടന്നിരുന്ന രണ്ട്‌ പവൻ സ്വർണ്ണ മാല ഊരി വാങ്ങി; കയ്യിലെ വാച്ചും .
ഇതെല്ലാം കരസ്ഥമാക്കി വാതിൽ തുറന്നു കൂളായി അവൾ ട്രെയ്നിൽ നിന്നും ഇറങ്ങിപ്പോയി. അൽപ്പംകഴിഞ്ഞു വിയർത്തു കുളിച്ചു ഇളിഭ്യനായി സൈമണും.
പക്ഷേ ആദ്യത്തെ ഞെട്ടൽ മാറി കഴിഞ്ഞപ്പോൾ അയാളുടെ മനസ്സിൽ പക വളർന്നു കൊണ്ടിരുന്നു. സംഭവം നാലു പേർ അറിഞ്ഞാൽ നാണക്കേടാണു, കൂടാതെ കുടുംബ കലഹവും ഉറപ്പു. അതിനാൽഅയാൾ പക മനസ്സിൽ ഒതുക്കി.
അടുത്ത ആഴ്ച്ച മറ്റൊരു റെയിൽ വേ സ്റ്റേഷനിലെ പാഴ്സ്സൽ ഓഫീസ്സിൽ സെയിൽ ടാക്സ്‌പരിശോധന ഉണ്ടായിരുന്നു.സൈമൺ ഉൾപ്പെട്ട സംഘമാണു പരിശോധനനടത്തിയതു.സ്ഥലത്തുണ്ടായിരുന്ന ചെറുപ്പക്കാരനായ ആർ.പി. എഫ്‌. ഓഫീസ്സറുമായി സൈമൺപരിചയത്തിലായി. തുടർന്നു സൈമൺ തനിക്ക പറ്റിയ അമളി ആർ.പി.എഫ്‌. ഓഫീസ്സറോടുസൂചിപ്പിച്ചു. ഓഫീസ്സർ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു; എന്നിട്ടു പറഞ്ഞു;
"എത്രയോ പേർ തട്ടിപ്പിനു ഇര ആയിട്ടും നാണക്കേടു ഭയന്നു കാര്യം പുറത്തു പറയാതെകഴിച്ചു കൂട്ടുന്നുണ്ടാവാം, എന്തായാലും ഞങ്ങൾ ഒന്നു അന്വേഷിക്കട്ടെ"
അന്നും യുവതി റെയിൽ വേ സ്റ്റേഷനിൽ തിരക്കില്ലാത്ത സ്ഥലത്തു തന്റെ ഇരയും കാത്തിരുന്നു.
അതാ! ഒരു പൂവാലൻ.
അവന്റെ നോട്ടം കണ്ടാലറിയാം, ആളൊരു ഒലിപ്പനാണെന്നു.യുവതി ആഗതനെ ഒളി കണ്ണിട്ടുനോക്കുന്നതായി ഭാവിച്ചു, ചെറുതായി പുഞ്ചിരിച്ചു നാണം മുഖത്തു വരുത്തി തലയും കുമ്പിട്ടിരുന്നു.
യുവാവു കടന്നു പോയി.,തീർച്ചയായും അയാൾ തിരിച്ചു വരുമെന്നു മുൻ അനുഭവത്തിൽ നിന്നുംഅവൾക്കറിയാം.
അതാ, ഇര തിരികെ വരുന്നു.
തവണ അയാളുടെ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിയുടെ വലിപ്പം കൂട്ടി. ഇര ചൂണ്ടയിൽകൊത്തിയതു കൊണ്ടാണു തന്റെ പുറകിലെ കസേരയിൽ വന്നിരുന്നതും കാലു കൊണ്ടു തന്റെ കാലിൽതോണ്ടിയതുംഎന്ന് അവള്‍ക്കു തീര്‍ച്ച ഉണ്ട് .
ഓപ്പറേഷൻ സക്സ്സസ്‌!( പുരുഷന്മാർ വെറും കഴുതകൾ തന്നെ.)
യുവതി എഴുന്നേറ്റു നടന്നു.
തവണ ഒഴിഞ്ഞ ട്രെയിനിലെ ബാത്തു റൂമാണു സംഭവ സ്ഥലമായിതെരഞ്ഞെടുത്തതു.വാതിൽ അൽപ്പം തുറന്നിട്ടു പുറത്തു നിന്നും വരുന്ന ആൾക്കു തന്നെ കാണാവുന്നവിധം അവൾ കാത്തു നിന്നു.
ട്രെയിനുള്ളിൽ കയറിയ യുവാവു തന്നെ അന്വേഷിക്കുന്നതും ബാത്തു റൂമിൽ തന്നെകണ്ടെത്തുന്നതും ഉള്ളിൽ കടന്നു ബാത്തു റൂമിന്റെ വാതിൽ അടക്കുന്നതും ആഹ്ലാദത്തോടെയുംപരിഹാസത്തോടെയും അവൾ വീക്ഷിച്ചു.
യുവാവു അടുത്തു വന്നു അവളുടെ കവിളിൽ ചെറുതായൊന്നു കുത്തി.
ഇതാ സമയമായി.ആക്‌ഷൻ!!!
യുവതി വിളിച്ചു കൂവി."ഓടി വരണേ! രക്ഷിക്കണേ!"
ഇവൻ പൊട്ടനാണോ? തന്റെ നിലവിളി ഇവൻ കേട്ടില്ലേ?അവൻ അനങ്ങുന്നില്ല. പുറത്തു ആരോ ഓടിവരുന്ന ശബ്ദം.
" നിന്നെ ഇപ്പോൾ പിടിച്ചു പോലീസ്സിൽ ഏൽപ്പിക്കും....." അവൾ അലറി.
അതു കേട്ടിട്ടും അവനു ഒരു കുലുക്കവുമില്ല.അവന്റെ മുഖത്തു കണ്ടതു ഒരു പരിഹാസ്സ ചിരി ആണോ?!
വാതിലിൽ ആരോ ബലമായി തട്ടുന്നു.യുവതി പെട്ടെന്നു കതകു തുറന്നു.പുറത്തു വനിതാ എസ്‌. യുംസംഘവും!
"എന്റെ പൊന്നു സാറേ, ഞാന്‍ മൂത്രം ഒഴിക്കാൻ കയറിയതാണു ഇവൻ വന്നെന്നെ പിടിച്ചു...."യുവതിപൊട്ടിക്കരഞ്ഞു.
വനിതാ പോലീസ്സു താഴെ പറയുന്ന ചോദ്യങ്ങൾ യുവതിയോടു ചോദിച്ചു:-
(1) ഒരു ചെറുപ്പക്കാരിയായ നിങ്ങൾ ഒഴിഞ്ഞ കോണിൽ കിടക്കുന്ന ട്രെയിനിൽ ആരുമില്ലാത്തപ്പോൾകയറിയതെന്തിനാണു?
(2) നിങ്ങൾ ബാത്ത്‌ റൂമിൽ കയറി കഴിഞ്ഞു സാധാരണ സ്ത്രീകൾ ചെയ്യുന്നതു പോലെ വാതിൽലോക്കു ചെയ്യതിരുന്നതെന്തു കൊണ്ടു?
(3) പബ്ലിക്ക്‌ മൂത്രപ്പുര ധാരാളം സ്റ്റേഷനിൽ ഉണ്ടായിരിക്കെ ഒഴിഞ്ഞ കോണിൽ ഒഴിഞ്ഞട്രെയിനിലെ ബാത്ത്‌ റൂമിൽ തന്നെ മൂത്രം ഒഴിക്കാൻ വന്നതു എന്തിനു?
യുവതി ഉത്തരം പറയാതെ മിഴിച്ചു നിന്നു.
വനിത എസ്‌.. അടുത്ത ചോദ്യം തൊടുത്തു.
"നിങ്ങൾ എന്തിനു സ്റ്റേഷനിൽ വന്നു?"
"എന്റെ സഹോദരൻ ട്രെയിനിൽ വരുന്നുണ്ടു, അവനെ സ്വീകരിക്കാൻ വന്നതാണു" യുവതി ഉത്തരംനൽകി.
ഉടൻ തുടങ്ങി ചോദ്യ ശരങ്ങളുടെ പേമാരി.
"ഏതു വണ്ടിയിലാണു സഹോദരൻ വരുന്നതു? ഏതു സ്ഥലത്തു നിന്നാണു വരുന്നതു? സഹോദരന്റെപേരന്തു?
യുവതി ഉത്തരം പറയാതെ ഉരുണ്ട്‌ കളിക്കാൻ തുടങ്ങി.
എസ്‌..യിൽ നിന്നും ഫൈനൽ ചോദ്യം വന്നു
"റെയിൽ വേ സ്റ്റേഷന്റെ ഉള്ളിൽ പ്രവേശിക്കാൻ നിങ്ങൾക്കു പ്ലാറ്റ്ഫോം ടിക്കറ്റോ മറ്റുഅനുവാദപത്രങ്ങളോ ഉണ്ടോ?"
"ഒന്നുമില്ല" യുവതി കൈ മലർത്തി.
യുവതിയും വനിതാ എസ്‌.ഐയും ട്രെയ്നിൽ നിന്നും പുറത്തിറങ്ങി.
ബാത്‌ റൂമിൽ നിന്നിറങ്ങിയ യുവാവിനെ പോലീസ്സുകാർ സല്യൂട്ട്‌ ചെയ്യുന്നതു യുവതിഅമ്പരപ്പോടെ നോക്കി നിന്നു.
ആൾക്കൂട്ടത്തിനു മുമ്പിൽ തെളിഞ്ഞ ചിരിയുമായി നിന്നതു താൻ കുറച്ചു ദിവസങ്ങൾക്കു മുമ്പു വലവെച്ചു പിടിച്ച ഇര (സൈമൺ)ആണെന്നും യുവതി തിരിച്ചറിഞ്ഞു.
പോലീസ്സിന്റെ ചോദ്യം ചെയ്യലിൽ കുറച്ചു കാലമായി യുവതി തട്ടിപ്പു തുടർന്നു വരികയായിരുന്നുഎന്നുംധാരാളം പേർ ഇരയാക്കപ്പെട്ടിരുന്നു എന്നും സമ്മതിച്ചു.
നാണക്കേടു ഭയന്നു ഇരകൾ അബദ്ധം പറ്റിയ വിവരം പുറത്തു പറയാതിരുന്നതു യുവതിക്കു കൂടുതൽധൈര്യം നൽകി.
യുവതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചെയ്ത തായി കേസ്സു ഫയൽചെയ്യപ്പെട്ടു.
അവസ്ഥയിലാണു യുവതി റെയിൽ വേ മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കപെട്ടതു.
കോടതി പിരിയാൻ നേരമായിരുന്നതിനാൽ കൂടുതൽ സമയം എടുക്കുന്ന കേസ്സാണോ എന്നുമജിസ്ട്രേട്ട് ആരാഞ്ഞു. പ്രോസിക്യൂഷൻ ഭാഗം വക്കീൽ കേസ്സു വിവരങ്ങൾ ചുരുക്കിവിവരിച്ചപ്പോൾയുവതി നിസ്സംഗയായി നിന്നു.നടപടികളിലേക്കു കടന്ന മജിസ്ട്രേട്ട് കുറ്റപത്രം വായിച്ചു തീർന്നതിനുശേഷം യുവതിയോടു ചോദിച്ചു:-
"കുറ്റപത്രം വായിച്ചതു കേട്ടോ? മനസ്സിലായോ?"
"കേട്ടു മനസ്സിലായി" ഉടൻ വന്നു മറുപടി.
" അതിൽ പറയുന്ന കുറ്റങ്ങൾ ചെയ്തിട്ടുണ്ടോ"? അടുത്ത ചോദ്യം.
"ഉണ്ടു" യാതൊരു മടിയുമില്ലാത്ത ഉത്തരം.
മറുപടിയുടെ വേഗത കണ്ടു മജിസ്ട്രെട്റ്റ് പറഞ്ഞു .' തടവു ശിക്ഷ ഉൾപ്പടെയുള്ള ശിക്ഷ നിങ്ങൾക്കുഎതിരെ വിധിച്ചേക്കാം. സ്വമനസ്സാലെയാണോ നിങ്ങൾ ഉത്തരം പറയുന്നതു,ഇതിൽ വിവരിച്ചകുറ്റങ്ങൾ നിങ്ങൾ ചെയ്തിട്ടുണ്ടോ?നിങ്ങൾക്കു അഭിഭാഷകന്റെ സഹായം ആവശ്യമുണ്ടോ?"
" വക്കീലിനെ വേണ്ടാ, കുറ്റം ചെയ്തിട്ടുണ്ടു" യുവതിക്കു ഒരു കുലുക്കവുമില്ല.
കോടതി നടപടികൾ പെട്ടെന്നു പൂർത്തിയായി, കേസ്സു വിധി പറഞ്ഞു.
രണ്ടു മാസ്സം തടവും ആയിരം രൂപ പിഴയും. പിഴ ഒടുക്കാത്ത പക്ഷം പതിനഞ്ചു ദിവസ്സം കൂടി തടവു
ജെയിൽ വാറന്റു ഒപ്പിടാനായി ബെഞ്ചു ക്ലാർക്കു ചേംബറിൽ വന്നപ്പോൾ ചേംബറിന്റെ വാതിൽക്കൽനിന്നിരുന്ന പോലീസ്സു കാരോടൊപ്പമുള്ള പ്രതിയോടു മജിസ്ട്രേട്ട് ചോദിച്ചു;
"നിങ്ങൾക്കു എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചു കൂടേ"
ചോദ്യത്തിന് പ്രതിയുടെ മുഖത്തു കണ്ടതു പരിഹാസം നിറഞ്ഞ ചിരിയും ,പെണ്ണൂ കണ്ണു കാണിച്ചാൽപുറകേ വരുന്ന ആണുങ്ങൾ ലോകത്തു ഉണ്ടെങ്കിൽ ഞാനെന്തിനു ജോലി ചെയ്യണം എന്നഭാവവുമായിരുന്നെന്നു മജിസ്ട്രേട്ട് തിരിച്ചറിഞ്ഞു.
പിറ്റേ ദിവസം പത്രത്തിൽ കേസ്സിന്റെ വാർത്ത വായിച്ചപ്പോൾ ഒരു കൂസലുമില്ലാത്ത പ്രതിയുടെമുഖമായിരുന്നു മനസ്സിൽ.
തടവു ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ യുവതി ഇപ്പോഴും തന്റെ ഇരകളെ കാത്തുനടക്കുന്നുണ്ടാവാം;പുതിയ തന്ത്രങ്ങളുമായി.
അവളുടെ തന്ത്രങ്ങളിൽ വീഴുവാൻ കുറേ വഷളന്മാർ നാട്ടിലുണ്ടല്ലോ!!!
.

3 comments:

  1. ആവശ്യക്കാരന് അവകാശമില്ലെന്നാണോ...?

    ReplyDelete
  2. ഗന്ധർവ്വൻ, കോടതിയിൽ വന്നതിനു നന്ദി.
    കൊട്ടോടീ,അവകാശം സ്ഥാപിക്കാൻ പോകുമ്പോഴാണു അബദ്ധം പറ്റുന്നതു.കോടതിക്കഥ കേട്ടതിനു നന്ദി.

    ReplyDelete