Wednesday, September 19, 2018

വടക്കാഞ്ചേരിയും ആശയങ്ങളും.

സൂര്യൻ ഭൂമിയെ ചുറ്റുകയാണെന്ന നിലവിലുള്ള വിശ്വാസത്തെ  തള്ളി ഭൂമിയാണ് സൂര്യനെ ചുറ്റുന്നതെന്ന  ആശയം  വെളിപ്പെടുത്തിയ ശാസ്ത്രജ്ഞൻ       ഗലീലിയോയെ അന്നത്തെ സമൂഹം കുതിരവണ്ടിയുടെ പുറകിൽ കെട്ടിയിട്ട്  വണ്ടി ഓടിച്ച് യാതനക്കിരയാക്കി.  വിശ്വാസത്തിന്  വ്യത്യസ്തമായി  ആശയം കൊണ്ട് വന്നതിനെതിരെയുള്ള അസഹിഷ്ണതയാണ് ആ ശിക്ഷയിലൂടെ  അന്നത്തെ സമൂഹം പ്രകടിപ്പിച്ചത്.

പ്രകൃതി ചികിൽസകനായ  വടക്കാഞ്ചേരിയും ഗലീലിയെയും തമ്മിൽ അജ ഗജാന്തരമുണ്ട്. മഹാനായ ശാസ്ത്രജ്ഞൻ  ഗലീലിയോ അല്ല വടക്കാഞ്ചേരി.  വടക്കാഞ്ചേരിയുടെ  ആശയങ്ങളെയോ പ്രതിരോധ മരുന്നുകൾക്കെതിരെയുള്ള  അയാളുടെ ഗീർവാണങ്ങളെയോ ഈയുള്ളവൻ   പിൻ തുണക്കുന്നുമില്ല. പക്ഷേ അയാളുടേതായ അഭിപ്രായങ്ങൾ  വെളിപ്പെടുത്തിയതിന് അയാളെ ജയിലിൽ അടച്ചത് ഒട്ടും ശരിയല്ല. ഒരാളുടെ ആശയങ്ങൾ അത് എത്രത്തോളം വിഡ്ഡിത്തരം നിറഞ്ഞതായാലും  കയ്യൂക്ക് കൊണ്ടും നിയമത്തിന്റെ പിൻ തുണ ഉപയോഗിച്ചും  തടസ്സപ്പെടുത്തുന്നത്  ഫാഷിസം തന്നെയാണ്. അയാളുടെ തെറ്റായ വാദങ്ങളെ ശരിയായ വസ്തുതകൾ കൊണ്ട് നേരിടുന്നതല്ലേ  നീതി. അല്ലാതെ  ഞങ്ങളുടെ ആശയമാണ്  തികച്ചും  ശരി  അതിനെ വിമർശിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ് എന്ന മനോഭാവം ഭാവിയിൽ മറ്റ് നവീനാശയങ്ങൾ  വെളിപ്പെട്ട് വരുന്നതിന് തടസ്സമാകുവാൻ ഇടയാകും .

No comments:

Post a Comment