Thursday, November 14, 2013

പ്രതികരിക്കാൻ ഒരു വർഷം

"സുപ്രീംകോടതി   മുൻ ജഡ്ജിക്കെതിരെ ലൈംഗികാരോപണം."പത്രങ്ങൾ വെണ്ടക്കയും  മത്തങ്ങയും തലക്കെട്ടുകൾ  നിരത്തി.  ശരിയാണ്  പരമോന്നത ന്യായാസനത്തിലെ ഒരു  വ്യക്തിക്കെതിരെ  അപ്രകാരം  ഒരു  ആരോപണം  ക്ഷന്തവ്യമല്ല.
എല്ലാ പത്രവും വിശദമായി വായിച്ച്  ഈ വാർത്ത  പഠിച്ചപ്പോൾ  കണ്ടത്:(1) അദ്ദേഹം  സർവീസിൽ ഉണ്ടായിരുന്നപ്പോഴാണ്  ഈ സംഭവം.അതും 2012 ഡിസംബറിൽ . അതിന് ശേഷം ഉടനെയോ ആ ജഡ്ജ് സർവീസിൽ  ഉണ്ടായിരുന്ന ഒരു സമയത്തോ  പരാതിക്കാരി  ഈ പീഡന  വിവരം  പുറത്ത് വിട്ടില്ല (2) പരാതിക്കാരി  ചെറിയ കുട്ടിയോ വിദ്യാഹീനയോ അല്ല. നിയമത്തിൽ ബിരുദം നേടുന്ന  കോഴ്സിന്റെ അവസാന  സെമിസ്റ്റർ  വിദ്യാർത്ഥിനി. 5 വർഷ കോഴ്സായാലും അക്കാഡമിക് ബിരുദ ശെഷമുള്ള 3വർഷ കോഴ്സായാലും പ്രായം  അപ്പോൾ  ഏകദേശം 23 വയസ്സ്. അവൾക്ക്  കാര്യങ്ങൾ  വെട്ടിത്തുറന്ന്  പറയാനുള്ള  കഴിവുണ്ടെന്ന് പിൽക്കാലത്തെ അവളുടെ  ബ്ലോഗ്  ഭാഷ തെളീയിക്കുന്നു (3) ബസ്സിൽ ഡെൽഹി പെൺകുട്ടി  കൂട്ട  മാനഭംഗത്തിന് വിധേയയായി  നാടാകെ പ്രതിഷേധജ്വാല  കത്തി നിൽക്കുന്ന സമയത്ത് തന്നെയാണ് ഈ സംഭവം (4) ഹോട്ടൽ മുറിയിൽ ജഡ്ജ് താമസിക്കുന്നിടത്തേക്ക്  സംശയം  ചോദിക്കാൻ  ഏകയായി  ചെന്നപ്പോഴാണ് പീഡനം  നടന്നത്. (5)  കേവലം ജില്ലാ ജഡ്ജ്  പോലും താമസിക്കുന്നത്  വിശാലമായ  ബംഗ്ലാവിൽ ആകുമ്പോൾ  (അതിന് സൗകര്യം  ചെയ്ത്  കൊടുക്കേണ്ടത്  സർക്കാർ  ചുമതലയാണ്) ഒരു  സുപ്രീം കോടതി ജഡ്ജ്  ഹോട്ടൽ  മുറിയിൽ  താമസിക്കുന്നതിൽ  ( അത് ഏത് നക്ഷത്ര ഹോട്ടലായാലും  ശരി) പരാതിക്കാരിക്ക്    ന്യായാധിപൻ  അവിടേക്ക്    ക്ഷണിച്ചിട്ടായാൽ  പോലും അസ്വാഭാവികത തോന്നിയില്ല ; ലൈംഗിക  അതിക്രമത്തെ കുറിച്ച് പത്രങ്ങളിൽ  നിറയെ വാർത്തകൾ  കത്തി നിന്ന  ആ കാലഘട്ടത്തിൽ പോലും സുപ്രീം കോടതി ജഡ്ജ്  ആയാൽ തന്നെയും  ഹോട്ടൽ മുറിയിലേക്കുള്ള  ക്ഷണത്തിൽ   യാതൊരു ശങ്കയും ഭയവും  തോന്നിയില്ല(6)മറ്റ്  മൂന്ന്  പെൺകുട്ടികളെയും  കാർന്നോര്  ഇപ്രകാരം  പീഡിപിച്ചിട്ടുണ്ടെന്ന്   പരാതിക്കാരി  തന്റെ  ബ്ലോഗിൽ  ഒരു വർഷത്തിന്  ശേഷം വികാരപരമായി  വെളിപ്പെടുത്തുന്നു.

  ആരോപണം  ശരിയെങ്കിൽ ന്യായാധിപൻ  ചെയ്തത്  കുറ്റകരമായ  പ്രവർത്തിയാണ്  എന്ന്   ഒരു  സംശയവുമില്ല.  ആ സ്ഥാനത്തിരുന്ന  ആൾ  എന്ന  നിലക്ക്   ഒരിക്കലും പാടില്ലാത്തത്. അത് കൊണ്ട് തന്നെ  സുപ്രീം കോടതി ഉന്നത അധികാരികൾ  ഈ പ്രശ്നം  അന്വേഷിക്കാൻ  മൂന്നംഗ  കമ്മിറ്റിയെ  നിയോഗിച്ച് കഴിഞ്ഞു.

കൂടുതൽ പേർ ചേർന്നോ  തനിച്ചോ  സമ്മതത്തോടെയല്ലാതെ   ഒരു പെൺകുട്ടിയെ  മാനഭംഗത്തിന് ഇരയാക്കുമ്പോൾ  ഇരക്ക്  ഒരു  തരത്തിലും  ബലഹീനതയാൽ  പ്രതിരോധിക്കാൻ  കഴിയാതെ വരുന്നത്  മനസ്സിലാക്കാൻ സാധിക്കും. അത് കൊണ്ട് തന്നെ  ആ  പ്രവർത്തി നടത്തുന്നവരെ പരസ്യമായി വധ ശിക്ഷക്ക് വിധേയമാക്കേണ്ടത് തന്നെ. എന്നാൽ   അങ്ങിനെയല്ലാതെ  മുകളിൽ പറഞ്ഞ വിധമുള്ള  സന്ദർഭങ്ങളിൽ  ഭയം കൊണ്ടായാലും  പരിഭ്രമം കൊണ്ടായാലും  ചെയ്യുന്ന പ്രവർത്തി ഹീനമായി അനുഭവപ്പെടുന്നു എങ്കിൽ  ഏത് ബഹുമാന്യ വ്യക്തി ആയാലും  ഇവർ  വിധേയരാകുന്നത്  എന്ത് കൊണ്ടാണ്?   ജന്തു ജാലങ്ങളിൽ പോലും  പുരുഷ വർഗം സ്ത്രീവർഗത്തെ പ്രാപിക്കാൻ  വരുമ്പോൾ  കൂവി  ആർത്ത്  പരക്കം പായാനുള്ള  പ്രവണത പ്രകൃതിപരമായി  തന്നെ  പ്രകടിപ്പിക്കുന്നു.  പക്ഷേ  മനുഷ്യ സ്ത്രീക്ക് അതിന് കഴിവില്ലേ?   നിസ്സഹായാവസ്തയിൽ വിധേയ ആക്കപ്പെട്ടാലും  അത് ഹീനമായി അനുഭവപ്പെട്ടു  എങ്കിൽ   ഉടനെ  തന്നെ   അത് വെളിപ്പെടുത്താതെ എല്ലാം  കഴിഞ്ഞ് കാലം  പിന്നിടുമ്പോൾ അവർ ഈ സംഭവത്തെ പറ്റി വിളിച്ച് കൂവുന്നതെന്ത് കൊണ്ട്?

1 comment:

  1. ഇപ്പോഴാണ് വാക്ക് മാറിയത്.

    ReplyDelete