Thursday, July 19, 2018

മാരക രോഗ കാരണങ്ങൾ

2020 വർഷത്തോടെ ഓരോ വീട്ടിലും  ഒരു  ക്യാൻസർ രോഗി എന്ന നിലയിലേക്ക്  നാട് പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന്  പഠനങ്ങൾ  വെളിപ്പെടുത്തുന്നു. കിഡ്നീ രോഗത്തിന്റെ വ്യാപ്തി അതിലും കൂടുതലാണത്രേ!
ഈ കൊച്ച് സംസ്ഥാനത്തിൽ ഇത്രയും കുറഞ്ഞ  കാലയളവിൽ ഈ മാരക രോഗങ്ങളുടെ വളർച്ച  ഇത്രയും വർദ്ധിക്കാൻ എന്താണ് കാരണമെന്ന്  വിശദമായി തന്നെ പഠിക്കേണ്ടിയിരിക്കുന്നു. കാരണങ്ങൾ കണ്ടെത്തിയാൽ മാത്രമേ  പരിഹാരവും കണ്ടെത്താൻ കഴിയൂ.
പണ്ട് ഈ നാട്ടിൽ ഈ  മാരക രോഗങ്ങൾ  അപൂർവമായിരുന്നു. ജനങ്ങളുടെ ജീവിത ശൈലിയിൽ വന്ന മാറ്റമാണ്  പ്രധാന  കാരണമെന്ന് പറഞ്ഞ് കൈ കഴുകിയാൽ മാത്രം പോരല്ലോ. പരിഹാരവും കാണണം.
പ്രധാനമായും ആഹാരത്തിൽ കൂടിയുള്ള  വിഷാംശങ്ങളാണ് യത്ഥാർത്ഥ വില്ലൻ.  ഇടിച്ചും പൊടിച്ചും അരച്ചും നാം  കഴിച്ച് കൂട്ടിയിരുന്ന  ചേരുവകൾക്ക് പകരം  പാക്കറ്റിന്റെ അതിപ്രസരം  സമയ ലാഭവും  ശ്രമ ലാഘവത്വവും നൽകിയെങ്കിലും  പാക്കറ്റുകളിലെ സാധനം കേട് വരാതിരിക്കാൻ അതിൽ ചേർക്കുന്ന  രാസ വസ്തു നിരുപദ്രവമെന്ന് എത്ര തവണ ആണയിട്ടാലും  അത് നിരുപദ്രവമാകുന്നത് ഒന്നോ രണ്ടോ  തവണകളിലേക്ക് മാത്രമാണെന്നും ദിനേനെ ആ വക രാസ വസ്തുവിന്റെ ഉള്ളിലേക്കുള്ള ഗമനം  തീർച്ചയായും നമ്മുടെ കോശ വ്യവസ്തയെ ബാധിക്കുമെന്നും  അത് രോഗ ഹേതുവായി തീരുമെന്നും ഈ രംഗത്തെ വിദഗ്ദർ പറയുന്നു. എന്ത് കൊണ്ട് ഈ വക പാക്കറ്റുകളെ ഒഴിവാക്കി നമ്മൾ പഴയ ഇടിപ്പിലും പൊടിപ്പിലും  അരപ്പിലും തിരികെ എത്തിക്കൂടാ..
സർക്കാർ കർശന നടപടിയെടുത്തതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ  ഉദ്യോഗസ്തർ  സജീവമായി നിൽക്കുമ്പോൾ തന്നെ എല്ലാവരെയും കണ്ണ് വെട്ടിച്ച്  മെലാലിൻ കലർന്ന മൽസ്യം നമ്മെ തീറ്റിക്കുന്നില്ലേ?  മൽസ്യത്തിൽ കലർത്തുന്ന ഈ രാസ വസ്തു മനുഷ്യ ശരീരത്തിന് ഗുരുതരമായ ഹാനി വരുത്തുന്നു എന്നറിഞ്ഞ് കൊണ്ട് തന്നെ ലാഭേഛ മാത്രം കണക്കിലെടുത്ത് ഈ പ്രവർത്തി ചെയ്യുന്നവന്റെ കൈ വെട്ടുക തന്നെയല്ലേ  ചെയ്യേണ്ടത്?
സമൂഹവും അതിനെതിരെ  ഉയർന്ന് വരുന്ന ഭീഷണിയെ കുറിച്ച് ജാഗരൂകരായി ഇരിക്കേണ്ടത്  അവശ്യം ആവശ്യം തന്നെയാണ്.
പണ്ട് കാലത്ത് 50  പൈസായുടെ വെളിച്ചെണ്ണ ഒന്നിരാടം  വാങ്ങി കറിയിൽ ചേർക്കലും മീനും പപ്പടവും  പൊരിപ്പ് നടത്തിയിടത്ത് നാം 3 കിലോ വെളീച്ചെണ്ണ അല്ലെങ്കിൽ മറ്റ് ഭക്ഷ്യ എണ്ണ പ്രതിമാസം  ശരാശരി  ഉപയോഗിക്കുന്നു. ഭൂരിഭാഗം എണ്ണയിലും മായം ചേർക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രയും എണ്ണ നമ്മളീലേക്ക് കൊണ്ട് വരുന്നത് അത്രയും രോഗഹേതുവായ രാസവസ്തുവാണെന്ന് തിരിച്ചറിഞ്ഞ്  അത് ഒഴിവാക്കുന്നതല്ലേ ബുദ്ധി.  ഈ വക മായ എണ്ണ ഉൽപ്പാദകരെ കർശനമായി നേരിടാൻ സർക്കാർ തയാറാവുകയും വേണം.
പുതിയതിൽ നിന്നും ഒഴിച്ച് കൂട്ടാനാവാത്തതു  സ്വീകരിക്കുകയും പഴയതിൽ നിന്നുള്ളവ പലതും നില നിർത്തുകയും  തന്നെ വേണമെന്നുള്ള     യുക്തിഭദ്രമായ തീരുമാനം എടുക്കുന്നതാണ്  ഈ വിപത്തിനെ നേരിടാൻ  നമ്മൾ കൈക്കൊള്ളേണ്ട നടപടി.

No comments:

Post a Comment