Thursday, February 1, 2018

ബീഗം മേരി ബിശ്വാസ് ---വായന

  സുപ്രസിദ്ധ ബംഗാളി എഴുത്തുകാരന്‍   ബിമല്‍ മിത്രയുടെ  "ബീഗം മേരി ബിശ്വാസ്"  വായിച്ചു തീര്‍ത്തു. വി.എന്‍ സത്യാര്‍ത്ഥി  മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത 860 പേജുകളുള്ള  ബ്രുഹൃത്തായ ഈ നോവല്‍ വായിച്ചു തീര്‍ക്കുവാന്‍ എനിക്ക് ദിവസങ്ങള്‍ വേണ്ടി വന്നു. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ്  ജനയുഗം വാരികയില്‍ ഈ നോവല്‍  പതിവായി പ്രസിദ്ധീകരിച്ചു വന്നിരുന്നപ്പോള്‍ ഏതാനും അദ്ധ്യായങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അന്ന്  വിദ്യാര്‍ത്ഥി ആയിരുന്ന എനിക്ക് പിന്നീട് അത് പൂര്‍ത്തീകരിക്കാന്‍  സാധിക്കാതെ വന്നതിനാല്‍ പില്‍  കാലത്ത് ഈ പുസ്തകം അച്ചടിച്ചു വന്നപ്പോള്‍  ഒരു പ്രതി വാങ്ങി കയ്യില്‍ സൂക്ഷിച്ചിരുന്നെങ്കിലും  ഇത്രയും വര്‍ഷങ്ങള്‍ കടന്നു പോയിട്ടും ഞാന്‍ അത് തുറന്നു നോക്കിയിരുന്നില്ല. ഭാഗികമായി  മുമ്പ്   വായിച്ചു പോയാല്‍ സംഭവിക്കുന്ന കുഴപ്പമാണത്. കെ.ആര്. മീരയുടെ  ആരാച്ചാര്‍ വായിച്ചു കൊണ്ടിരുന്നദിവസങ്ങളില്‍  ബംഗാളും ബംഗാള്‍ പേരുകളുംഎന്റെ  മുമ്പില്‍ വന്നു നിരന്നപ്പോഴാണ് ബിമല്‍ മിത്രയെ ഓര്‍മ്മിച്ചത്.  വിലക്ക് വാങ്ങാം,  പ്രഭുക്കളും ഭ്രത്യരും ,  ഇരുപതാം നൂറ്റാണ്ടു , പ്രതി ഹാജരുണ്ട്, തുടങ്ങിയ അദ്ദേഹത്തിന്റെ  പുസ്തകങ്ങള്‍ ഞാന്‍ വായിചിരുന്നല്ലോ .  എന്ത് കൊണ്ട് ബീഗം മേരി ബിശ്വാസ് ഞാന്‍ തുറന്നു നോക്കിയില്ല  എന്ന ചിന്തയാല്‍ പുസ്തകം എടുത്തു മുമ്പില്‍ വെച്ചെങ്കിലും വീണ്ടും കാലങ്ങള്‍ കഴിഞ്ഞു അത് വായിച്ചു  തുടങ്ങുവാന്‍.

1757 ജൂണ്‍  24. എന്ന ദിവസം ഒരു ഇന്ത്യാക്കാരനും മറക്കാന്‍ പാടില്ലാത്തതാണ്.  അന്ന് പ്ലാസി യുദ്ധത്തില്‍  മിര്‍ജാഫര്‍ എന്ന കൊടും ചതിയന്‍ നവാബ് സിറാജു ദൌളയെ  ചതിചില്ലായിരുന്നെങ്കില്‍  ഈസ്ടിന്ത്യാ കമ്പനി കര്‍ണല്‍  ക്ലൈവ്  തോറ്റു  തുന്നം പാടിയേനെ. അതോടെ കമ്പനിയുടെ  മേല്‍ വിലാസം ഇന്ത്യയില്‍ ഇല്ലാതായേനെ.കൃത്യം നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള 1857 ലെ ഒന്നാം സ്വാതന്ത്രിയ സമരത്തിന്റെ പ്രസക്തിയും ഇല്ലാതാകുമായിരുന്നു. ഇംഗ്ലീഷ്കാരുടെ ഭരണവും  ഇന്ത്യയില്‍ ഉണ്ടാകുകയി ല്ലായിരുന്നു. ഇത് നമ്മള്‍ ചരിത്രത്തില്‍ പഠിച്ചിരുന്നെങ്കിലും  നവാബും ക്ലൈവും  മിര്‍ജാഫറുംഅന്നത്തെ സാമൂഹ്യ അന്തരീക്ഷവും ഉപജാപങ്ങളും കുതികാല്‍ വെട്ടും    ഈ നോവലില്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നതു വായിക്കുമ്പോള്‍ ചര്ത്രം നമ്മുടെ മുമ്പില്‍ ചുരുളഴിയുകയാണ്‌. വിലക്ക് വാങ്ങാമിലെ ദീപുവിനെ പോലെ, പ്രഭുക്കളും ഭ്രത്യരുമിലെ  ഭൂതനാഥനെ പോലെ  മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഇതിലുമുണ്ട്,  കാന്ത സര്‍ക്കാര്‍.

കഴിഞ്ഞ ദിവസങ്ങളില്‍ ഒരു നല്ല വായനാനുഭവം തന്നു ഈ പുസ്തകം.


No comments:

Post a Comment