Sunday, February 17, 2019

കുഞ്ഞ് ഇംക്വിബേറ്ററിൽ

സ്വകാര്യ ആശുപത്രി പ്രസവങ്ങളിൽ  90 ശതമാനം  കുഞ്ഞുങ്ങളെയും  ഇങ്ക്വിബേറ്ററിൽ  രണ്ട് മൂന്ന് ദിവസം  പാർപ്പിക്കണമെന്നത് അലിഖിത നിയമമായി  മാറിയിരിക്കുന്നു. അതിനവർ പല കാരണങ്ങളും ഉന്നയിക്കും. തൂക്കക്കുറവ്,  ഇനിയും പ്രസവ തീയതി ബാക്കി നിൽക്കുന്നു, ശ്വാസം മുട്ട് അങ്ങിനെ പലതും അവർ കാരണമായെടുത്ത് കാട്ടും. അതിൽ സത്യസന്ധമായ  കാരണങ്ങൾ  വളരെ കുറവായിരിക്കാം. ഇങ്ങിനെ  ചെയ്യുന്നത്  കൊണ്ട്  ശിശുമരണ നിരക്ക്  കുറവാണ് എന്നൊക്കെ എംഡൻ ന്യായീകരണവുമായി  അവർ  നമ്മളെ തോൽപ്പിക്കും.  ആ കുഞ്ഞ് മാതാവിന്റെ  ചൂടും പറ്റി  മുലപ്പാലും കുടിച്ച് കഴിഞ്ഞാൽ  എന്താണ് അതിന് കിട്ടുന്ന പ്രയോജനമെന്ന്  ശിശു രോഗ വിദഗ്ദർക്ക്  തന്നെ അറിയാം. ചില ആശുപതികളിൽ സമയാം സമയം കുഞ്ഞിനെ കൊണ്ട് വന്ന് അമ്മയുടെ മുല കുടിപ്പിച്ച് തിരിച്ച് കൊണ്ട് പോയി പഴയ  സ്ഥാനത്ത് വെക്കും.  ചിലർ കുഞ്ഞിന് ലാക്ടോജൻ  കലക്കി കൊടുക്കും. എങ്കിലും അമ്മയുടെ  ശരീരത്തിന്റെ  ചൂടിന്റെ ഗുണം ഇതിനൊന്നിനും സമമാവില്ല. എന്നാൽ സർക്കാർ വിലാസം  ആതുരാലയങ്ങളിൽ ഈ പ്രവണത ഒഴിച്ച് കൂട്ടാനാവാത്ത അവസ്ഥ സംജാതമാകുമ്പോൾ മാത്രമാണ്  പ്രയോഗിക്കുന്നത്. അവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്  പലപ്പോഴും കുഴപ്പങ്ങളൊന്നും ഉണ്ടാകാറുമില്ല, അവഗണന  ഇല്ലെങ്കിൽ മാത്രം.

ആധുനിക ശാസ്ത്ര കണ്ട് പിടുത്തത്തിന്റെ ഉപയോഗം മോഡേൺ മെഡിസിൻ കച്ചവട മനസ്ഥിതിയോടെ പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന  ദുരന്തം ചെറുതൊന്നുമല്ല.

No comments:

Post a Comment