Monday, May 7, 2018

യേസുദാസ് ആലാപനം നിർത്തേണ്ടതല്ലേ?

കേൾക്കാൻ ഇമ്പമുള്ള സ്വര മാധുര്യത്താൽ  യേശുദാസ്  ഗാനങ്ങളാലപിച്ച് മലയാളികളെ  സന്തോഷിപ്പിച്ചിരുന്നു. “താമസമെന്തേ വരുവാൻ“  പ്രാണസഖി ഞാൻ വെറുമൊരു“  “സുമംഗലീ നീ ഓർമ്മിക്കുമോ“ തുടങ്ങി അനേകമനേകം  ഗാനങ്ങൾ കാലം കടന്ന് പോയിട്ടും  ഇന്നും മനസിനെ  വല്ലാതെ സ്വാധീനിക്കുന്നു.  അതേ പോലെ ഹിന്ദിയിൽ അദ്ദേഹം ആലപിച്ച ചിറ്റ് ചോർ സിനിമയിലേതടക്കം  ഉള്ള മധുര ഗാനങ്ങളും അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. കാലം കടന്ന് പോയപ്പോൾ അദ്ദേഹം ലതാ മങ്കേഷ്ക്കറെ സംബന്ധിച്ച് ഒരു അഭിപ്രായം അന്ന് പറയുകയുണ്ടായി. “ലതാജി  ഇനി പാട്ട് നിർത്തുന്നതാണ് നല്ലത്“ എന്ന്. പ്രായത്തിന്റെ തേയ്മാനം ലതാജിയുടെ സ്വരത്തിൽ  ചിലമ്പിച്ച സൃഷ്ടിച്ചപ്പോഴാണ് ഈ  അഭിപ്രായം  അദ്ദേഹത്തിൽ നിന്നുണ്ടായതെങ്കിലും  ആ പ്രസ്താവന അന്ന് ചെറുതല്ലാത്ത കോലാഹലം  സമൂഹത്തിൽ  ഉണ്ടാക്കി.

വർഷങ്ങൾ  ഏറെ കടന്ന് പോയപ്പോൾ  ഇന്ന് ഗാനഗന്ധർവന്റെ പല പാട്ടുകളിലെയും ശബ്ദത്തിന്റെ വിറയൽ നിരീക്ഷിക്കുമ്പോൾ അദ്ദേഹത്തിനോടുള്ള  സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ വിനയത്തിന്റെ   ഭാഷയിൽ പറയേണ്ടിയിരിക്കുന്നു. പണ്ട് അങ്ങ് ലതാജിയെ പറ്റി പറഞ്ഞ പോലെയുള്ള അവസ്ത   ഇപ്പോൾ  അങ്ങയുടെ ശബ്ദത്തിലും വന്നിരിക്കുന്നതിനാൽ   ഇനി  അങ്ങും പാടാതിരിക്കുന്നതാണ് നല്ലത് സ്വരം നല്ലതായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതാണ് നല്ലതെന്ന പഴമൊഴി വളരെ അർത്ഥവത്താണല്ലോ.

  ഈ അഭിപ്രായത്തോട് വിയോജിപ്പുള്ളവർ  അറബിക്കഥ സിനിമയിലെ  “തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും എന്ന ഗാനവും, ബാല്യകാലസഖി സിനിമയിലെ “ താമരപ്പൂങ്കാവനത്തിൽ താമസിക്കുന്നോളേ“  എന്ന പാട്ടും ശ്രദ്ധിക്കുക. 15 വർഷം മുമ്പാണ് ഈ ഗാനങ്ങൾ അദ്ദേഹം ആലപിച്ചിരുന്നെങ്കിൽ ഉണ്ടാകാവുന്ന ശബ്ദത്തിന്റെ ദൃഡത  ഈ ഗാനത്തിൽ ഉണ്ടോ എന്ന്  സത്യസന്ധമായി പറയുക.
മലയാളത്തിന്റെ പ്രിയംകരി എസ്.ജാനകി ഈ സത്യം മനസിലാക്കി  ഗാനമാലാപനത്തിൽ നിന്നും പിൻ വാങ്ങിയതും നമ്മൾ ഓർമ്മിക്കുക.

എല്ലാറ്റിനും ഒരു സമയം ഉണ്ട് അത് കഴിയുമ്പോൾ ഒഴിഞ്ഞ് കൊടുക്കുക, അതാണ് ശുഭം.

1 comment:

  1. ആ നാദധാര നിലയ്ക്കാതെ തുടരട്ടെ.

    ReplyDelete