Tuesday, May 26, 2009

ഇതു കോടതിക്കഥകള്‍ (ഭാഗം ഒന്നു)

പ്രതികള്‍ നാലുപേര്‍ .ഒന്നു ഒരു പെണ്‍കുട്ടി.പത്തൊമ്പത് വയസ്സ്.ബാക്കി മൂന്നു ആണ്‍കുട്ടികള്‍ എല്ലാം ഇരുപതിന് അടുത്ത് വരും. കുറ്റം : ഒഴിച്ചിട്ടിരുന്ന ട്രെയിനില്‍ ആരും ഇല്ലാത്ത കംബാര്ടുമെന്റില്‍ കയറി യാത്രക്കാര്‍ക്ക് അറപ്പുംവെറുപ്പും ഉളാവാക്കുംവിധം ബഹളം വെച്ചും പെരുമാറിയും ശല്യം ഉണ്ടാക്കി. ഒരു പെറ്റികേസ്സ് മാത്രം. കേസ്സ് എടുത്തപ്പോള്‍ തന്നെ മജിസ്ട്രേട്ട് ഈ കേസ്സ് ഫയല്‍ ചെയ്ത റെയില്‍വെ സംരക്ഷണ സേനയോട് ചോദിച്ചു."യാത്രക്കാര്‍ക്ക് അറപ്പും വെറുപ്പും ഉണ്ടാവാന്‍ ഒഴിഞ്ഞ കംബാര്റ്റ്‌ മെന്റ് ആയിരുന്നല്ലോ?ട്രെയിന്‍ മാറ്റി ഇട്ടതായിരുന്നല്ലോ " സംരക്ഷണ സേന തല ചൊറിഞ്ഞു."അത് സാര്‍ ഇങ്ങിനെ ഒഴിച്ചിട്ട ട്രെയിനില്‍ കയറുന്നത് കുറ്റകരമാണ്". "അപ്പോള്‍ കുറ്റം അത് മാത്രം;അറപ്പും വെറുപ്പിന്റെയും പ്രശ്നമില്ല." മജിസ്ട്രേട്ട് പിറുപിറുത്തു. "കുറ്റപത്രം വായിച്ചത് കേട്ടോ;മനസ്സിലായോ?" പ്രതികളോട് മജിസ്ട്രേറ്റിന്റെ ചോദ്യം "കേട്ടു മനസ്സിലായി"ഉത്തരം ".അതില്‍ പറയുന്ന കുറ്റം ചെയ്തിട്ടുണ്ടോ?" വീണ്ടും ചോദ്യം .പ്രതികള്‍ നാല്പേരും സേനക്കാരെന്റെമുഖത്തേക്ക് നോക്കി.എന്ത് ഉത്തരം കൊടുക്കണം എന്ന് അറിയാന്‍.സംരക്ഷണ സേന തലകുലുക്കിയത് മജിസ്ട്രേട്ട് ഇടം കണ്ണില്‍ കൂടി കണ്ടു. കുറ്റം സമ്മതിച്ചു പിഴ അടച്ചു പോ പിള്ളാരെ എന്ന് വ്യംഗം. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ എന്നചിന്ത മജിസ്ട്രേറ്റിനു ഉണ്ടായി."നിങ്ങളുടെ വീട് എവിടെയാണ്"പെണ്‍കുട്ടിയോട് മജിസ്ട്രേട്ട് ചോദിച്ചു."തകഴി ആലപ്പുഴക്ക് അടുത്ത്" വീട് എവിടെ? ആണ്‍ കുട്ടികളോട് ആയിരുന്നു ആ ചോദ്യം "ഒലവക്കോട്" ആണ്‍കുട്ടികളുടെ മറുപടി. പാലക്കാടിന് സമീപം. തകഴിയും പാലക്കാടും തമ്മില്‍ എങ്ങിനെ ഘടിപ്പിച്ചു എന്നായി മജിസ്ട്രേറ്റിന്റെ ചിന്ത"എന്ത് ജോലി ? പെണ്‍കുട്ടിയോട് വീണ്ടും ചോദിച്ചു. തുണി കടയില്‍ സെയില്‍സ്‌ ഗേള്‍ ആണ് എന്നായിരുന്നു മറുപടി. ഒരു പന്തി ഇല്ലായ്മ. സൂര്യ നെല്ലി പോലെ വല്ലതും ആണോ.റെയില്‍വേ സേനയെ മാറി നിര്‍ത്തി കോടതിക്ക് കാവല്‍ നിന്ന ലോക്കല്‍ പോലീസുകാരനെ വിളിച്ചു വിശദ വിവരേം തിരക്കാന്‍ കോടതി ഇടപാട് ചെയ്യുന്നു. അല്‍പ നേരം കഴിഞ്ഞു വിശദ വിവരം കിട്ടി. ആണ്‍കുട്ടികളില്‍ (ഇയാളെ ഒന്നാമന്‍ എന്ന് വിളിക്കാം) ഒരാളും പെണ്‍കുട്ടിയും പതിവായി മിസ്സയില്‍ വിടുന്നവരും മിസ്സയില്‍ സ്വീകരിക്കുന്നവരും ആണ്. "മിസ്സയിലോ"? മജിസ്ട്രേട്ട് അന്തം വിട്ടു. "സാര്‍ മിസ്സയില്‍ എന്ന് വെച്ചാല്‍ മിസ്കാള്‍. ചുമ്മാ ഇവര്‍ ഏത് എങ്കിലും നമ്പരുകളില്‍ മിസ്കാള്‍ ലക്‌ഷ്യം ഇല്ലാതെ വിട്ടു കൊണ്ടിരിക്കുകയും ഇതേ സ്വഭാവത്തില്‍ ഉള്ളവര്‍ അയക്കുന്നതും സ്വന്തം മൊബൈലില്‍ വരുന്ന മിസ്കാള്‍ നമ്പരുകളില്‍ തിരിച്ചു വിളിക്കുകയും ചെയ്യും.ഒരേ തൂവല്‍ പക്ഷികള്‍ ആണെങ്കില്‍ ബന്ധം പൂത്തു ഉലയും. മിസ്കാള്‍ കൊത്തുന്നവര്‍ വല്യപ്പന്മാരോ വല്യമ്മമാരോ ആണെങ്കില്‍ സോറി പറഞ്ഞു തടി രക്ഷിക്കും ഇതെല്ലാം ഇപ്പോഴത്തെ പിള്ളാരുടെ ഒരു കളിയാ സാറേ " പോലീസുകാരന്‍ ഈ കളി കുറെ കണ്ടിരിക്കുന്നു. "ഈ കേസില്‍..."? ഈ കേസില്‍ പെണ്‍കുട്ടി ഒരു മിസ്സൈല്‍ വിട്ടു. ഒന്നാമന്‍ അത് സ്വീകരിച്ചു. കുറച്ചു നാള്‍ മൊബൈലില്‍ ബന്ധം പൂതുലഞ്ഞപ്പോള്‍ തമ്മില്‍ കാണാന്‍ ഒരു ആശ. സ്ഥലവും സമയവും നിച്ചയിച്ചു. എര്ണാകുളം റെയില്‍വേ സ്റ്റേഷന്‍ പരസ്പരം തിരിച്ചു അറിയാന്‍ ധരിക്കുന്ന വേഷം അറിയിക്കുന്നു. പക്ഷെ ഇതിനിടയില്‍ ഒരു വ്യാകരണ പിശക് പറ്റി. ഒന്നാമന്‍ സ്വന്തം കൂട്ടുകാരോട് തന്റെ മിസ്സയില്‍ പ്രക്ഷേപണ രഹസ്യം പറയുന്നു. പക്ഷെ യാത്രയില്‍ അവരെ പങ്കു ചേര്‍ത്തില്ല. ഇവന്റെ യാത്ര മണത്തു അറിഞ്ഞ കൂട്ടുകാര്‍ ട്രെയിനില്‍ രഹസ്യമായി പിന്തുടര്‍ന്ന്. അതും ഒരു സാഹസികത എന്ന് കൂട്ടികൊളിന്‍. എറണാകുളം എത്തി മിസ്സയില്‍ രണ്ടും കൂട്ടിമുട്ടി. സ്വൈരമായിരിക്കാന്‍ ഒഴിഞ്ഞു കിടക്കുന്ന ട്രയിന്‍ ശരണം. കംബാര്ടു മെന്റില്‍ കയറി പ്രാരംഭ നടപടികളിലേക്ക് കടന്നപ്പോള്‍ കൂട്ടുകാര്‍ രണ്ടു പേരും പ്രത്യക്ഷരായി.ഒന്നാമന്‍ കൂട്ടുകാരോട് ദേഷ്യപ്പെട്ടു. സ്വര്‍ഗത്തിലെ കാട്ടാനകള്‍! അവന്മാരും വിട്ടില്ല."ഈ കളി ഞങ്ങളോട് വേണ്ട എല്ലാറ്റിലും ഞങ്ങള്‍ക്കും ഷെയറ് തരണം" ആകെ ബഹളമായി. നിര്‍ഭാഗ്യത്തിനു റെയില്‍വെ സംരക്ഷണ സേനക്കാര്‍ അതിലെ വന്നു.പെണ്‍കുട്ടി ഉള്‍പ്പടെ നാല് പേരെയും പിടികൂടി പെറ്റി കേസ്സ് എടുത്തു കോടതിയില്‍ ഹാജരാക്കി. കഥ കേട്ട മജിസ്ട്രേട്ട് വിരട്ടി. "എല്ലാവരുടയും രക്ഷിതാക്കളെയും വിളിക്കുക" "പൊന്നു സാറേ എന്റെ കല്യാണം അടുത്ത ആഴ്ചയാ കൂട്ടുകാരനോട് യാത്ര പറയാന്‍ വന്നതാണേ"പെണ്‍ കുട്ടി ഒറ്റ കരച്ചില്‍. "മേലില്‍ മിസ്സൈല്‍ വിടുമോ?" വിടില്ലേ" ഒരു കോറസ് പോലെ ആയിരുന്നു മറുപടി ".മര്യാദക്ക് ജീവിക്കുമോ"? ജീവിക്കാമേ" വീണ്ടും കോറസ്സ്. ആണ്‍കുട്ടികള്‍ക്ക് പിഴയും പെണ്‍കുട്ടിക്ക് താക്കീതും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയപ്പോള്‍ പ്രതികളെ വിട്ടയച്ചു.
പക്ഷെ മജിസ്ട്രേറ്റിന്റെ തലയില്‍ മറ്റൊരു മിസ്സയില്‍ ആയിരുന്നു. കാരണം അന്ന് രാവിലെ ഇളയ മകന് ഒരു മൊബൈല്‍ വാങ്ങി കൊടുത്തിരുന്നു.ഇതേ പ്രായത്തില്‍ ഉള്ളവന്‍. ഇനി അവനും വല്ല മിസ്സയിലും....കാലം ഇതല്ലേ ! ഗുണത്തിന് ചെയ്യുന്നത് എല്ലാം ദോഷമായി ഭാവിക്കുന്ന കാലം!!!
(കോടതിക്കഥകള്‍ ഇനിയും തുടരും...)

7 comments:

  1. ചാത്തനേറ്: കോടതിക്കഥ കലക്കി. ശ്ശെടാ ഇതു വാര്‍ത്തയാവാഞ്ഞത് മോശായീ...

    ReplyDelete
  2. ഹ ഹ ഹ...
    ജഡ്ജി ടെന്‍ഷനിലായി അല്ലെ..?

    ReplyDelete
  3. കാരണം അന്ന് രാവിലെ ഇളയ മകന് ഒരു മൊബൈല്‍ വാങ്ങി കൊടുത്തിരുന്നു .... അപ്പോള്‍ അതും ഉറപ്പായി .


    കൊട്ടാരക്കരയില്‍ എവിടെയാണ് ഞാന്‍ പുനലുരാന്
    അഭിപ്രായം പറയുന്നിടത്ത് നിന്ന് ഈ "വാക്ക് തിട്ടപ്പെടുത്തല്‍: ഒഴിവാക്കിയാല്‍ നല്ലത്

    ReplyDelete
  4. വായിക്കുന്നുണ്ട്...തുടരുക. വേട് വെരിഫിക്കേഷൻ ഒഴിവാക്കിയാൽ നന്നായിരിക്കും

    ആശംസകൾ

    ReplyDelete
  5. നന്നായിട്ടുണ്ട് മിസൈൽ വിശേഷം. പോരട്ടെ ഇനിയും കോടതിക്കഥകൾ.

    ReplyDelete
  6. kollam adipoli sorry for mangilgh

    ReplyDelete
  7. Thanks for all comments.
    Dear paavapattavan
    I am residing near M.E.S. School,Muslim street kottarakkara .

    ReplyDelete