Friday, August 21, 2020

പൗരോഹിത്വം രണ്ട് തരം.

പൗരോഹിത്യം രണ്ട് തരമുണ്ട്.
സന്ധ്യ നേരത്തും കൂളിംഗ്ളാസ്സും ധരിച്ചും മണിമേടകളിൽ വസിച്ചും ഇന്നോവാ കാറിൽ എ.സിയും പ്രവർത്തിപ്പിച്ച് ജാഡ കാണിച്ചും നടക്കുന്ന ഒരു വിഭാഗം.
ജീവിക്കാൻ ഒരു ഉപാധിയും ഇല്ലാ എന്ന് കണ്ട് കൈ നീട്ടാൻ ഇറങ്ങാതെ മരക്കിഴങ്ങ് വിറ്റ് അതിൽ നിന്നും കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് ജീവിക്കുന്ന ദൈവം ഇഷ്ടപ്പെടുന്ന മറ്റൊരു വിഭാഗം. അവർ പണ്ഡിതരും അപ്രകാരം അറിയപ്പെടുന്നതിൽ യാതൊരു താൽപ്പര്യവും ഇല്ലാത്തവരുമാണ്
.എന്നാൽ ആദ്യത്തെ വിഭാഗം പുരോഹിതർ എന്നറിയപ്പെടാൻ യാതൊരു താല്പര്യവും ഇല്ലാത്തവരും പക്ഷേ പണ്ഡിതൻ എന്നറിയാനും അറിയപ്പെടാനും ഏറെ ഇഷ്ടപ്പെടുന്നവരുമാണ്.
പഴങ്ങൾ അധികരിക്കുമ്പോൾ മര കൊമ്പ് കുനിഞ്ഞ് കുനിഞ്ഞ് വരുന്നത് പോലെ അറിവ് വർദ്ധിക്കുമ്പോൾ പണ്ഡിതൻ അങ്ങേ അറ്റം വിനയാന്വിതനാകുന്നു.പുരോഹിതൻ തന്റെ പാണ്ഡിത്വത്തിൽ അഹങ്കാരിയും അധികാര പ്രമത്തനുമായി തീരുന്നു. ഈ കൂട്ടർക്ക് ജനസ്വാധീനം ധാരാളം ലഭിക്കുകയും ചെയ്യും. ലോകത്തിൽ കണ്ട് വരുന്നത് അതാണ്. പ്രകടാത്മകതയാൺ` ജനം ഇഷ്ടപ്പെടുന്നത്.
പക്ഷേ വിനയത്തെയും എളിമയെയുമാണ് കരുണാമയനായ ദൈവം സ്വീകരിച്ചിട്ടുള്ളത് എന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്.
ഞങ്ങളുടെ തലമുറയെ അറിവ് പഠിപ്പിച്ചവർ ആ കാലത്തെ പട്ടിണി എത്രമാത്രം അനുഭവിച്ച് കാണുമെന്നുള്ള ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ കുറിപ്പുകൾ.

No comments:

Post a Comment