Wednesday, November 26, 2014

മറൈൻ ഡ്രൈവ് പുതിയ വാക്ക്

കാലം  പുതിയ പുതിയ വാക്കുകൾ  ഭാഷയിലേക്ക്  കൊണ്ട്  വരുന്നു. 

നാരായണച്ചാര് ചെത്താൻ  പോയി എന്ന്  പണ്ട് കാലത്ത്   പറഞ്ഞാൽ  തന്റെ കത്തിയും മറ്റ് ഉപകരണങ്ങളും എടുത്ത്  നാരായണച്ചാര് തെങ്ങ്  ചെത്താൻ പോയി  എന്നാണ് നാം  മനസിലാക്കുക  എന്നും  എന്നാൽ അദ്ദേഹത്തിന്റെ  മകൻ  വിക്രമൻ ചെത്താൻ  പോയി എന്ന്   ഈ കാലത്ത്  നാം കേട്ടാൽ  അതിനർത്ഥം  വിക്രമച്ചാര്  തന്റെ പാന്റും ഷർട്ടും വലിച്ച്  കയറ്റി  കോളേജ് വിട്ട സമയം  മോട്ടോർ സൈക്കിളിൽ  ഊരു  ചുറ്റാനിറങ്ങിയെന്നുമാണ് നാം മനസിലാക്കേണ്ടതെന്ന്   എവിടെയോ  വായിച്ചിരുന്നു.

കാലം  മാറുമ്പോൾ  എവിടെ  നിന്നെല്ലാമോ  വാക്കുകൾ  കയറിവരുന്നു, അത്  ജനം കൈനീട്ടി സ്വീകരിക്കുകയും ചെയ്യുന്നു.

അടിയും  പൊളിയും  രണ്ട്  വാക്കുകളാണെന്ന്  പണ്ട്  മനസിലാക്കിയിരുന്നെങ്കിൽ  ഇപ്പോൾ  അടിപൊളിയുടെ  അർത്ഥം വിശാലമാണ്.

ഈ അടുത്ത കാലത്ത് എന്റെ അഭിഭാഷക സുഹൃത്തിൽ നിന്നും  വന്നു  ഒരു  പുതിയ  വാക്ക്  .  പുതിയതായി  എന്റ്രോൾ  ചെയ്ത  എന്റെ  ഒരു കുട്ടി  അദ്ദേഹത്തിന്റെ ഓഫീസിൽ  ജൂനിയർ വക്കീലായി  ചേർന്നു. സീനിയർ  അഭിഭാഷകന്റെ കമന്റ്."  സാറേ!  സാറിന്റെ ഒരു പയ്യൻ  "ബംഗാളി"  ആയി  എന്റെ ഓഫീസിൽ വന്നിട്ടുണ്ട്.   സഹായി,  ജോലിക്കാരൻ   എന്ന  വാക്കുകൾക്ക് പകരം വെക്കാൻ  ബംഗാളി  എന്ന   പദം   ഇപ്പോൾ പുതിയതായി  ഭാഷയിൽ വന്നിരിക്കുന്നു.

മുയലിനെ  വ്യാവസായികമായി  വളർത്തി  എങ്ങിനെ ലാഭമെടുക്കാം  എന്ന വിഷയം  വളഞ്ഞ് കൂടി ചർച്ചക്കിട്ടപ്പോൾ  ഒരു സ്നേഹിതൻ  ഇങ്ങിനെ  കമന്റി.(കമന്റിയും പുതിയ  പദമാണേ!) "അയ്യോ! ദൈവമേ! വേണ്ടാ....  വേണ്ടാ ... വീട്ടിൽ   കുട്ടികളുണ്ട്..."

"അതിനെന്താടോ  കുഴപ്പം,  മുയൽ  വീട്ടിലെ   കുട്ടികളെ  കടിക്കുമോ?"

"അല്ലാ..അതല്ലാ...കുഴപ്പം.  മുയൽ മറൈൻ ഡ്രൈവ്   കക്ഷിയാണ്..അതിന്  സ്ഥലകാലഭേദമില്ല,  ഭാര്യയും ഭർത്താവുമായി  എവിടെ  വെച്ചും  പണി  പറ്റിച്ച് കളയും..നമ്മൾ  കുട്ടികളുമായി  കളി  തമാശ  പറഞ്ഞിരിക്കുമ്പോഴായിരിക്കും   മുയലമ്മയും  മുയലച്ചനും കൂടി  ഓടി  വന്ന്  നമ്മുടെ  മുമ്പിൽ വെച്ച് മറൈൻ ഡ്രൈവ്  വേല  ചെയ്ത്  കളയും....നമ്മുടെ  കുഞ്ഞുങ്ങളും ചമ്മും  നമ്മളും  ചുമ്മും... വേണ്ടാ...വേണ്ടാ...."

ദാ!   വന്നു,   ഭാഷയിലേക്ക്   ഒരു  പുതിയ  വാക്ക്:-" മറൈൻ  ഡ്രൈവ്  പരിപാടി"

Wednesday, November 19, 2014

അലാവുദ്ദീനും ജിന്നും ബിരിയാണിയും

 അലാവുദ്ദീൻ  വിളക്കിൽ തലോടുമ്പോൾ  ജിന്ന് (ഭൂതം) പ്രത്യക്ഷപ്പെട്ട്  ആവശ്യങ്ങൾ  സാധിച്ച്  കൊടുക്കുന്നു.  വായിക്കുന്ന കഥകളെല്ലാം  സത്യമെന്ന്  വിശ്വസിച്ചിരുന്ന  ബാല്യത്തിൽ അലാവുദ്ദീനും ജിന്നും  തലയിൽ നിറഞ്ഞ്  നിന്നിരുന്ന  സമയങ്ങളിലെല്ലാം  എനിക്ക്  അപ്രകാരം  വിളക്കും  അതിന്റെ  അടിമയായ  ജിന്നിനെയും  കിട്ടിയാൽ  ഞാൻ  ആദ്യം  എന്താൺ്  ആവശ്യപ്പെടുന്നതെന്ന്  നല്ല  തിട്ടമുണ്ടായിരുന്നല്ലോ!  ഒരു  താലാ ബിരിയാണി!.  അതിനായിരുന്നു  എല്ലാറ്റിനും മുമ്പിലായി  ഞാൻ  പരിഗണന  കൊടുത്തിരുന്നത്. താലാ  എന്താണെന്നറിയാമോ?  അന്ന് വിവാഹ  വീടുകളിൽ  ബിരിയാണി   വിളമ്പാൻ ഉപയോഗിച്ചിരുന്ന  വലിയ  അലൂമിനിയം  പാത്രമായിരുന്നു  താലാ.   ഈ പാത്രത്തിന്റെ  രണ്ട്  വശത്തും  ഓരോ  ആൾക്കാർ   ഇരുന്നാണ്   അന്ന് ആഹാരം  കഴിച്ചിരുന്നത്.  അപ്രകാരമുള്ള  ഒരു  താലാ ബിരിയാണിയാണ്  എന്റെ ജിന്ന്  എനിക്ക്  കൊണ്ട്  വന്ന്  തരേണ്ടത്.  ഞാൻ   സമാധാനത്തോടെ  ഇരുന്ന്  കൊതി  തീരെ  തിന്നും.  ഈ മോഹത്താൽ  വീട്ടിലുണ്ടായിരുന്ന  വിളക്കുകളെല്ലാം  ഞാൻ  തടവി  നോക്കി.  ജിന്നിന്റെ  വിളക്ക്  ഏതാണെന്ന്  അറിയില്ലല്ലോ.  പിന്നീട്  ഈ വിളക്ക്  തലോടൽ  അയൽ  വീടുകളിലെ  വിളക്കുകളിലും  മറ്റാർക്കും  സംശയം  തോന്നാത്ത  വിധം   ഞാൻ  പ്രയോഗിച്ച്  നോക്കിയിരുന്നു.  വളരെ  വർഷങ്ങൾക്ക് ശേഷം    എന്തും  സാധിച്ച് തരുന്ന ജിന്ന്  ഇപ്പോൾ ഗാന്ധി തലയായ്  പോക്കറ്റിൽ  കിടക്കുന്ന  ഈ പ്രായത്തിൽ  എനിക്ക് എത്ര  ബിരിയാണി  വേണമെങ്കിലും  വാങ്ങി  കഴിക്കാൻ  സാധിക്കും. .  പക്ഷേ  കാര്യം  എപ്പോഴും  സാധ്യമെന്നിരിക്കെ  ബിരിയാണിയോടുള്ള  ആർത്തി  എന്നിൽ  ഇല്ലാതായിരിക്കുന്നു.  അതങ്ങനെ  തന്നെയല്ലേ  വരൂ.  കിട്ടാത്ത  സാധത്തിനാണ്  മനുഷ്യന്  ആർത്തി  കൂടുതൽ  ഉണ്ടാകുന്നത്.  അത്  കൊണ്ടല്ലേ  വിവാഹത്തിന്  ആർത്തി പിടിച്ചവരൊക്കെ  വിവാഹം  കഴിഞ്ഞ്  ഇതെന്തൊരു  കുരിശ്  എന്ന്  വിലപിക്കുന്നത്!!!

Monday, November 3, 2014

നായ് പ്രണയം

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEin9toMrPJfjsZeCiomiO7tBqCt5dms9gLs3K7hUZ7qEnydzL_pUZRJ3scXjfN4W9UCPpRrWnty7ktw2Im5I3rRcYfdK3NanAnrPsW9rL8xD09sP9sDm4ZijnGTeRZianll39PQfQIX46AB/s400/100_2552.JPGhttps://blogger.googleusercontent.com/img/b/R29vZ2xl/AVvXsEin9toMrPJfjsZeCiomiO7tBqCt5dms9gLs3K7hUZ7qEnydzL_pUZRJ3scXjfN4W9UCPpRrWnty7ktw2Im5I3rRcYfdK3NanAnrPsW9rL8xD09sP9sDm4ZijnGTeRZianll39PQfQIX46AB/s400/100_2552.JPG തങ്ങളുടേത് മാത്രമായ ആശയത്തെ അതെത്ര ഉദാത്തമായാലും അനുകരണ ഭ്രാന്തുള്ളവരിലും ചപല മനസ്കരിലും വളഞ്ഞ വഴിയിലൂടെ സന്നിവേശിപ്പിക്കാനും പ്രസിദ്ധി നേടാനുമുള്ള ചിലരുടെ താല്പര്യത്തെ ഇവിടത്തെ മീഡിയാകൾ അനാവശ്യമായ പ്രചാരം വഴി പിന്തുണ നൽകിയതിന്റെ കോലാഹലമാണ് ഇന്നലെ എറുണാകുളത്ത് കണ്ടത്. ഏറെ ദിവസങ്ങളായി മഞ്ഞും മഴയും കൊണ്ട് ഭരണ സിരാകേന്ദ്രത്തിൽ കുറേ പേർ നടത്തുന്ന നിൽപ്പ് സമരത്തിന് ചുംബന കോലാഹലത്തിന് നൽകിയ പ്രചാരത്തിന്റെ പകുതി പ്രചാരം മീഡിയാകൾ നൽകിയിരുന്നെങ്കിൽ ആ സമരം എന്നേ പരിഹരിക്കപ്പെട്ടേനെ. എന്ത് കൊണ്ട് ഇവർ കന്നി മാസത്തിൽ നായ്ക്കൾ നടത്തുന്ന പരസ്യമായ ഇണ ചേരലിന് ഇത്രയും പ്രചാരം നൽകുന്നില്ല?! അത് പട്ടികളുടെ ജന്മനാലുള്ള സ്വഭാവമായതിനാലും പക്ഷേ ഈ മലയാള നാട്ടിലെ മനുഷ്യർ ഉരൽ വിഴുങ്ങുമ്പോഴും ഒരു വിരൽ കൊണ്ട് മറച്ച് വെയ്ക്കാൻ താല്പര്യം കാണിക്കുന്നവരുമായതിനാൽ ഇപ്പോൾ അവർ ആ പതിവ് തെറ്റിച്ച് നായ്ക്കളുടെ ആദർശം ഉൾക്കൊള്ളുന്നതായി കാണപ്പെടുകയും ചെയ്യുമ്പോൾ അതിന് വാർത്താ പ്രാധാന്യം ഉള്ളതിനാലുമാണെന്നാണ് മീഡിയാകളുടെ ഉത്തരമെങ്കിൽ ഒന്നും പറയാനില്ല. കാലം കടന്ന് പോയപ്പോൾ നായ്ക്കളുടെ രീതി നമ്മുടെ രീതി ആയത് അറിയാൻ സാധിച്ചില്ലാ കൂട്ടരേ!

Wednesday, October 29, 2014

ചുംബന കോലാഹലവും തീപ്പൊരികളും...

ഇന്ന്  ഫെയ്സ് ബുക്കിലൂടെ  കടന്ന്  പോയപ്പോൾ വായിച്ച  ഒരു  പോസ്റ്റിലെ  ചില  ഭാഗങ്ങൾ   അസത്യവും  പൊതുജനങ്ങളെ  തെറ്റിദ്ധരിപ്പിക്കുന്ന  വിധത്തിലുള്ളതുമായിരുന്നു.   ഈ വക പോസ്റ്റുകൾക്ക്  അഭിപ്രായം  പറയുക  ആ പോസ്റ്റിന്  അർഹിക്കാത്ത  ശ്രദ്ധ  നേടി  കൊടുക്കുവാൻ  ഇടയാക്കുമെന്നതിനാൽ  ആ വക  ഇനങ്ങളെ  ഒഴിവാക്കുകയായിരുന്നു  പതിവ്.  പക്ഷേ ഒരു  സമുദായത്തെ  ഇതര സമുദായവുമായി  ഉരസലിന്  കാരണമാക്കാവുന്ന  വിധത്തിൽ   ചില  പരാമർശങ്ങൾ   ആ  വരികളിൽ   അന്തർലീനമായിരിക്കുന്നതായി   എനിക്ക്   തോന്നിയതിനാൽ  ആ പോസ്റ്റിന്മേൽ   ഒരു  അഭിപ്രായം  എഴുതി  ഇടുകയുണ്ടായി. പ്രസ്തുത  പോസ്റ്റിലെ   അവസാന  ഭാഗവും എന്റെ  കമന്റും    തെറ്റിദ്ധാരണകൾ  ഒഴിവാകാണമെന്ന് കരുതി   താഴെ  ചേർക്കുന്നു.
പോസ്റ്റിലെ  അവസാന ഭാഗം
>>> .ഈ കിസ്സ്ഡേ സംഘടിച്ചിരി്ക്കുന്നവർ മുഴുവൻ മുസ്ലീം സംഘടനകളാണ്.സൈബർ ലോകത്തെ മുഴുവൻ മുസ്ലീം ഗ്രൂപ്പുകളും പേജുകളും ഇിതിനുവേണ്ടി പണിചെയ്യുന്നു. നല്ലവരും വിവേകികളുമായ ചിലരൊഴിച്ച്, ബാക്കിയുള്ളവരെല്ലാം ഇതിനെ അന്ധമായി ഇതിനെ പിന്താങ്ങുകയും അനുകൂലിക്കുകയും ചെയ്യുന്നു. ഇതു കാണുന്പോൾ പേടിയേക്കാൾ വിഷമമാണ് തോന്നുന്നത്..ഇത് ബിജെപ്പിക്കാരായാതിനാൽ അതിനെ താങ്ങാൻ അപൂർവ്വം കൃസ്ത്യാനികളും മേന്പൊടിക്കുണ്ട്...ഇപ്രകാരം ജനങ്ങളെ വേർതിരിക്കുന്നതും വർഗ്ഗീയവൽക്കരിക്കുന്നതും കൊടിയ ആപത്തിനു കാരണമാകും..ഇത്തരത്തിലുള്ള ഏതു പ്രതിഷേധവും അത് ഏതു പക്ഷത്തു നിന്നായാലും , അത് മുസ്ലീം സംഘടനകളാകട്ടെ ഹിന്ദുസംഘടനകളാട്ടെ..ജനം ജാഗ്രതയായിരിക്കുക ..അല്ലെങ്കിൽ വരുന്ന കുഴപ്പം ഇപ്പോൾ ..ഉദാസീനമായിരിക്കുന്ന (.പാസീവായിരിക്കുന്ന) ഒരു മഹാഭൂരിപക്ഷമുണ്ട് അവരു കൂടി വർഗ്ഗീയ വൽക്കരിച്ച് ഈ നാട് കുട്ടിച്ചോറാക്കുകയാകും..ഇതിനെക്കുറിച്ച് നിയമ നീതിപീഠങ്ങൾ കരുതലടെയിരിക്കേണ്ടതുണ്ട് ..ഇതിനെതിരെ ശക്തമായി പ്രതികരിക്കുക..ജാഗ്രതയായിരിക്കുക..<<<<
  എന്റെ  അഭിപ്രായം
  താങ്കളുടെ  പോസ്റ്റുകൾ   കഴിവതും   ഒഴിവാക്കി വരുകയായിരുന്നു. കാരണം   സമൂഹത്തിലെ     ഒരു  ഭാഗം ആൾക്കാരെ  ചില  പ്രത്യേക  താല്പര്യത്താൽ  മനപൂർവം  തേജൊവധം  ചെയ്യണമെന്നുള്ള  ദുരുദ്ദേശത്തോടെ  വരികൾ      ചമച്ച്  വിടുക  എന്നതാണ്   താങ്കളുടെ   രീതി  എന്ന്  തിരിച്ചറിഞ്ഞതിനാൽ     നിശബദനായിരിക്കുന്നതാണ്  ഉത്തമം  എന്ന്  കരുതി.  മാത്രമല്ല  നാനാ ജാതി  മതസ്തർ  ഒത്തൊരുമയോടെ  കഴിയുന്നതും    പരസ്പരം  വിശ്വാസത്തിൽ      അടുത്തിടപഴകുന്നതുമായ  ഒരു  ദേശമാണിത്.   അതിനാൽ  ഈ വക  തീപ്പൊരികൾ   അവർ  അപ്പോഴേ   തല്ലിക്കെടുത്തുമെന്ന  വിശ്വാസം   ഏവർക്കുമുണ്ടല്ലോ .         പക്ഷേ യാദൃശ്ചികമായി   ഈ  പോസ്റ്റ്  കണ്ണിൽ പെട്ടപ്പോൾ    സത്യമെന്ന്  ധ്വനിപ്പിക്കുന്ന  വിധത്തിൽ   ഗീബൽസീയൻ  ഫോർമുലയിൽ   താങ്കൾ  ഈ വാചകം  വെച്ച്  കാച്ചിയത്     (   >>>ഈ കിസ്സ്ഡേ സംഘടിച്ചിരി്ക്കുന്നവർ മുഴുവൻ മുസ്ലീം സംഘടനകളാണ്.സൈബർ ലോകത്തെ മുഴുവൻ മുസ്ലീം ഗ്രൂപ്പുകളും പേജുകളും ഇിതിനുവേണ്ടി പണിചെയ്യുന്നു. <<<)    ചില  പാവങ്ങൾ  ശരിയെന്ന്  ധരിച്ചേക്കുമെന്ന്    ഭയന്നപ്പോൾ ഇത്രയും  പറയണമെന്ന്  തോന്നി.    കേരളത്തിലെ   ഒരു  ഇസ്ലാമിക  സംഘടനയും  ഈ ചുംബന  കോലാഹലത്തെ  അനുകൂലിച്ചില്ലെന്ന്  മാത്രമല്ല  അവർ   അതിനെ  ശക്തമായി  നേരിടുമെന്ന്  പരസ്യമായി  പ്രഖ്യാപിക്കുകയും   ചെയ്തത്  പത്രങ്ങളിൽ   വരുകയും   ചെയ്തു. ഫെയ്സ് ബുക്കിൽ   ഏതെങ്കിലും   മുസ്ലിം  നാമധാരികൾ   എന്തെങ്കിലും  കോപ്രായം  പറഞ്ഞിട്ടുണ്ടെങ്കിൽ  അത്   ആ വ്യക്തിയുടെ  അഭിപ്രായം  മാത്രമാണിത്.  ഇത്   താങ്കളും   വായിച്ചിട്ടുണ്ടാകും.   എന്നിട്ടും   ഒരു  വിഭാഗത്തോടുള്ള   അതൃപ്തി   താങ്കളെ   ഈ വരികൾ   എഴുതാൻ  പ്രേരിപ്പിച്ചു.
 മുസ്ലിമിൻടേതായാലും  മറ്റ്  സഹോദര  മതത്തിലെ  ആരുടേതായാലും   ഒരു  ഹോട്ടലിൽ    അഹിതമായത്   നടക്കുന്നു  എങ്കിൽ  അത്  ഈ നാട്ടിലെ നിയമം  കൈകാര്യം  ചെയ്യുന്ന  അധികാരികളെ  തെര്യപ്പെടുത്തി   നടപടികളെടുപ്പിക്കുക  എന്നതായിരുന്നു  വേണ്ടിയിരുന്നത്.    അല്ലാതെ  ഒരിക്കലും  നിയമം  കയ്യിലെടുക്കുന്നത്   ശരിയല്ല.
 എറുണാകുളത്ത്   നടത്തുമെന്ന്    പറയുന്നതും  ഈ നാട്ടിലെ  സംസ്കാരത്തിനു  ചേരാത്തതും  എന്നാൽ  ചില  അധിനിവേശ  സംസ്കാരം     ഇവിടെ  നടപ്പിലാക്കണമെന്ന  താല്പര്യത്തോടെ   ചിലർ   പാവങ്ങളായ  കൗമാരക്കാരെയും  യുവാക്കളെയും  വലവീശി നടത്താനുദ്ദേശിക്കുന്നതുമായ       ആഭാസ പ്രവർത്തികളെ     കട  തല്ലി  പൊളീച്ച  കക്ഷികൾ    എറുണാകുളത്ത്  പോയി     സമാധാനപരമായി   പ്രതിരോധിക്കുന്നു   എങ്കിൽ  ഈ നാട്ടിലെ  ജാതിമത   ഭേദമന്യേ   എല്ലാവരും  അവരെ പ്രകീർത്തിച്ചേനെ  എന്ന്കൂടി  ഇവിടെ  പറഞ്ഞ്   വെക്കട്ടെ.
  പ്രിയ  സുഹൃത്തേ!   താങ്കൾക്ക്  ഒരു  വിഭാഗത്തോട്    ഇഷ്ടക്കേടും  അതൃപ്തിയുമാകാം.   പക്ഷേ  പക   അരുത്.  അവർ  ഈ പുണ്യ     മണ്ണിൽ  ജീവിച്ച് പോകട്ടെ.    മൂന്നു  നാലു   തലമുറക്ക്  മുമ്പ്  അവരുടെ  പ്രപിതാക്കന്മാർ  ഈ നാട്ടിലെ     തന്നെ   സഹോദര  മതത്തിൽ  പെട്ടവരായിരുന്നു . അല്ലാതെ  വിദേശത്ത്  നിന്നും  വന്നവരൊന്നുമല്ല...അവർ    ഈ  നാട്ടിന്റെ   സന്തതികൾ  ... അവരുടെ  നേരെ    ഇത്  പോലുള്ള     പകയുടെ  തീപ്പൊരികൾ  ഒരിക്കലും  അരുത്.


Friday, October 17, 2014

ജീൻസും യേശുദാസ്സും പിന്നെ സരിതയും

   "കഴിയുന്നതും ജീൻസ്  ഒഴിവാക്കുന്നതാണ്  നല്ലത് " എന്ന് പെൺകുട്ടികളോടായി  ഉപദേശ രൂപത്തിൽ  ഗാനഗന്ധർവനായ  ശ്രീ യേശുദാസ്  പറഞ്ഞത്  രാഷ്ട്രീയ വ്യത്യാസമില്ലാതെ  ജാതി മത അന്തരമില്ലാതെ  നമ്മുടെ  സമൂഹത്തിലെ  മഹിളാമണികളെ  പ്രകോപിപ്പിക്കുകയും  അവർ കിട്ടുന്ന  വേദികളിൽ  കിട്ടുന്ന  സന്ദർഭത്തിൽ പാവം ഗായകനെ  തകർത്ത് വാരുകയും  ചെയ്യുന്ന  കാഴ്ച നാം  പോയ  ദിവസങ്ങളിൽ    കണ്ടു  കഴിഞ്ഞു. കുറച്ച് കാലങ്ങൾക്ക്  മുമ്പ്     തിരുവനന്തപുരത്ത്  ചില   കാര്യങ്ങൾ  പച്ചക്ക്  തുറന്നു    പറഞ്ഞു എന്ന    കാരണത്താൽ  മറ്റൊരു കഥാപാത്രത്തെ    നാരികളെല്ലാം  കൂടെ  നാലായി  കീറി  ഭിത്തിയിലൊട്ടിച്ചതും  നാം  കണ്ടു. ജീൻസ്  പ്രശ്നത്തിൽ  ഫെയ്സ്ബുക്ക്    അന്തേവാസികൾ  കിട്ടാവുന്ന  മാരകായുധങ്ങൾ എല്ലാമെടുത്ത്  വനിതകൾക്ക്  പിൻ താങ്ങായി    യേശുദാസിനെതിരെ  അണി  നിരന്നതും  നാം  ഇപ്പോൾ  കണ്ടുവല്ലോ!   . "അത്  കൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ  ചുറ്റും   മണ്ടി  നടന്നു" എന്ന് പണ്ട് നമ്പിയാരാശാൻ  പാടിയ മട്ടിൽ  കഴിഞ്ഞ  ദിവസം ഒരു മാന്യ  സഹോദരി  യേശുദാസിന്റെ പുത്ര വധുക്കൾ  ജീൻസിട്ട്  നിൽക്കുന്ന  ചിത്രം കഷ്ടപ്പെട്ട് സമ്പാദിച്ച്   എഫ്.ബി.യിലിട്ട്  സായൂജ്യം  കൊണ്ടു.  (യേശുദാസ്  ഇപ്രകാരം  പറയാൻ    കാരണമാക്കിയ  വിധമുള്ള  ജീൻസ്  ധാരണമല്ല  ആ  ചിത്രത്തിൽ  കണ്ടതെന്നത്  വേറെ കാര്യം.  ജീൻസെന്ന്  പറഞ്ഞത്  കൊണ്ട്   അത്    ജീൻസാണെന്ന്  മനസിലായി,  മാത്രമല്ല  പ്രസ്തുത വസ്ത്രം ഷർട്ടിന് കീഴിലും  ഷർട്ടിനാൽ  പുറക് വശം  മറച്ചുമാണ് എന്നത്       ചിത്രത്തിൽ  വ്യക്തം.)   അതെന്തുമാകട്ടെ,  "സ്വന്തം  കുടുംബത്തിൽ  നിയമം  നടപ്പിലാക്കിയിട്ട് പോരേ?..മറ്റുള്ളവരെ  ഉപദേശിക്കാൻ ...?"  എന്ന  ഒരു  ധ്വനി  ആ സ്റ്റാറ്റസിലും  കമന്റുകളിലും  നിറഞ്ഞ്  നിന്നു.  ഇത്രത്തോളം  പ്രകോപനം  ഉണ്ടാകത്തക്ക  വിധം  അദ്ദേഹം  വല്ലതും  കർശനമായി  പറഞ്ഞു  എന്ന്  റിപ്പോർട്ടുകളിൽ  കാണുന്നുമില്ല.
......"സ്ത്രീകള്‍ ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത്  അവരെ കൊണ്ട് അരുതാത്തത്    ചെയ്യിക്കാന്‍ ശ്രമിക്കരുത്......."

 നാരീമണികൾക്കും   അവരുടെ സൈന്യത്തിനും  വാൾ വീശാൻ  കാരണമാക്കിയ    അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ  ഏകദേശരൂപം    ഇപ്രകാരമാണെന്ന്   പലയിടത്ത്  നിന്നും  വായിച്ച  വാർത്തകളിൽ  നിന്നും   വെളിവാകുന്നു.

പലതും  കണ്ടും  കേട്ടും അനുഭവം കൈ മുതലായുള്ള    മൂത്ത കാർന്നോന്മാർ     നമ്മളെ  ഉപദേശിക്കുന്നത്  നമ്മുടെ  നന്മ കരുതിയിട്ടാണ്. അല്ലാതെ  നമ്മുടെ വസ്ത്രധാരണ  സ്വാതന്ത്രിയത്തിലോ   സഞ്ചാര സ്വാതന്ത്രിയത്തിലോ   കൈകടത്തണമെന്ന  ദുർവാശിയാലല്ല  എന്ന  ഒരു  കാഴ്ചപ്പാട് ഈ  കാര്യത്തിൽ  നമുക്ക്  ഉണ്ടാകേണ്ടിയിരിക്കുന്നു.
മുരട്ട്  കാളയുടെ  മുമ്പിൽ ചുവന്ന സാരിയോ  ചൂരീദാറോ മറ്റ് ചുവന്ന  വസ്ത്രങ്ങൾ  ഏതെങ്കിലുമോ  ധരിച്ച്  നിൽക്കരുത്.  അത്  അപകടമാണ് . കാളയിൽ നിന്നും  ആക്രമണംഉണ്ടായേക്കാം എന്ന് അനുഭവത്തിന്റെ  വെളിച്ചത്തിൽ   ഉപദേശം  ആരെങ്കിലും  നൽകിയാൽ   ചുവപ്പ്  നിറത്തിലുള്ള  വസ്ത്രം  ധരിക്കുന്നത്  എന്റെ  അവകാശമാണ്   അത്  ധരിക്കരുത്  എന്ന്  പറയുന്നത്  എന്റെ മൗലികാവകാശത്തിൽ  കൈ  കടത്തലാണ്   എന്നൊക്കെ  നാം  പ്രതിഷേധിക്കുന്നത്  കാളക്ക്  പ്രാന്ത്  ഇളകുമ്പോൾ  കുത്ത്  ഉറപ്പ്  തന്നെ  എന്നിടത്തേക്ക്  കാര്യങ്ങൾ  എത്തിക്കാൻ  ഇടയാക്കും  .  ജീൻസ്  ധരിക്കുന്നത്  കൊണ്ട്  മാത്രമാണോ  ബലാൽസംഗം  വർദ്ധിക്കുന്നത്  എന്ന ചോദ്യത്തിന്     പലകാരണങ്ങളിൽ  ജീൻസും ഒരു  കാരണം  തന്നെ  എന്ന്  നിസ്സംശയം   ഉത്തരം   പറയാൻ  ഇടയാകത്തക്ക    വിധത്തിലാണല്ലോ    പെൺകുട്ടി  അറിഞ്ഞ്  കൊണ്ട്തന്നെ  ജീൻസ്  അരയിൽ  നിന്നും   ഊർന്നിറങ്ങി   വരുന്നത്. . അതിലേക്ക്  നോക്കാതെ  മാന്യന്മാർ  കണ്ണടച്ചേക്കണം  എന്നാണ്   പ്രതികരണമെങ്കിൽ   മാന്യന്മാർ  കണ്ണടച്ചാലും  കാളകൾ  കണ്ണടക്കില്ല   എന്നതാണ്  സത്യം.
ചാനലിലൂടെയും  സോഷ്യൽ മീഡിയകളിലൂടെയും  വസ്ത്രധാരണ  സ്വാതന്ത്രിയത്തെ    പറ്റി  ഘോരഘോരം  പേച്ചുന്നവർ   ഏട്ടിലെ  പശു   പുല്ല്  തിന്നില്ലാ എന്ന    നേര്   തിരിച്ചറിയുക. നമ്മുടെ  സ്വന്തം  സംസ്കാരം   ലൈംഗികതയെ   എങ്ങിനെ  കാണുന്നു  എന്ന്  അൽപ്പമെങ്കിലും  തിരിച്ചറിവ്  നമ്മുടെ  ഉള്ളിലുണ്ടെങ്കിൽ  "ബലാൽസംഗത്തിന്റെ സ്വന്തം  നാട് "   എന്ന ഖ്യാതി  നമുക്ക്     കൈവരത്തക്ക വിധത്തിൽ പെരുമാറുന്ന    നമുക്ക്  നാലു ചുറ്റുമുള്ളവരുടെ ലൈഗികാസക്തിയെ   നാം കണ്ണ്  തുറന്ന്  കണ്ടേനെ.  കോവളത്ത് വെയിൽ കൊള്ളാൻ  കിടക്കുന്ന മദാമ്മയുടെ  ശരീരഭാഗത്തിൽ  തുറിച്ച്  നോക്കുന്ന  മലയാളിയുടെ   മനോ വൈകൃതമല്ല  സായിപ്പിനുള്ളത്.   അത്  കൊണ്ട്തന്നെ  മെൽബോണിലെയും പാരീസിലെയും  സ്ത്രീകളുടെ   വസ്ത്രധാരണവും അവരോടുള്ള  പുരുഷന്മാരുടെ      പെരുമാറ്റവും   മലയാള സംസ്കാരവുമായി  താരതമ്യം  ചെയ്യുന്നത്  അബദ്ധമാണ്. ഡെൽഹി  പെൺകുട്ടിയോട്  അനുഭാവം  പ്രകടിപ്പിച്ച് പതിനായിരം  മെഴുകുതിരി  കത്തുമ്പോൾ   തന്നെ  അപ്പുറത്തെ സ്ട്രീറ്റിൽ  ഒരു  ഹരിജൻ  പെൺകുട്ടി  പീഡിപ്പിക്കപ്പെട്ടു.  ഗോവിന്ദച്ചാമിയെ  തൂക്കി കൊല്ലാൻ  വിധിച്ച  കാര്യം  പത്രത്തിൽ  വെണ്ടക്കാ  ന്യൂസ്  വന്ന  അടുത്ത ദിവസവും  പീഡന വാർത്തക്ക്  പഞ്ഞമില്ലായിരുന്നു.അതായത്  ശിക്ഷ  എത്ര  കഠിനമാക്കിയാലും  നമ്മുടെ  ലൈംഗിക  തൃഷ്ണയെ  അത്  ഭയപ്പെടുത്തുന്നില്ലാ എന്നാണ്   ഇതെല്ലാം  വ്യക്തമാക്കുന്നത്.   കുളത്തൂപ്പുഴയിൽ   സ്വന്തം  മാതാവിനെ  വീട്ടിൽ  നിന്നും  തുരത്തി റബർ  തോട്ടത്തിൽ  ഇട്ട് മകൻ     ഉപദ്രവിച്ചു   എന്നത്  നമ്മെ  ഒട്ടും  അതിശയപ്പെടുത്തിയില്ല.  അഛൻ  മകളെ  വർഷങ്ങളോളം  കൈകാര്യം  ചെയ്തു   എന്നത്   ഇപ്പോൾ  സാധാരണ  വാർത്തയായി  തീർന്നിട്ടുണ്ടല്ലോ!  നാലു വയസുകാരിയും  ഏഴു വയസുകാരിയും   പീഡിപ്പിക്കപ്പെടുന്നത്   ഒരു  പുതുമയും  ഇല്ലാത്ത  ഏതെങ്കിലും  മൂലയിലെ  വാർത്തയായി    മാറി.  ശാസ്താംകോട്ടയിൽ  ഒരു  മുരട്ട് കാളക്ക്  കിട്ടിയത്  തൊണ്ണൂറ്കാരിയെയാണ്. നമ്മുടെ  നാലുചുറ്റും നടക്കുന്ന  ഈ വക  സംഭവവികാസങ്ങൾക്ക്  സമൂഹത്തിലെ  ഒരു  ചെറിയ  വിഭാഗം  മാത്രമാണ്  കാരണക്കാർ   എന്ന്  വിലയിരുത്താൻ  വരട്ടെ. വരും വരായ്കയെ   ഭയക്കാത്ത  കഠിന ശിക്ഷയെയും  ഭയക്കാതെ  പണി പറ്റിക്കുന്ന  ചിലരെന്ന്  നമുക്ക്  അവരെ  വിളിക്കാം.  പക്ഷേ  ബാക്കി  ഭൂരിഭാഗത്തിന്റെയും  മനസിലിരിപ്പ്   എന്തെന്ന് നാം  കഴിഞ്ഞ  ദിവസം  കണ്ടല്ലോ! സരിതയുടെ  വാട്ട്സ് അപ്പിലെ  പരിപാടി  കാണാൻ     ലക്ഷക്കണക്കിന് മലയാളികൾ    കടിപിടി കൂടി  വാട്ട്സ് അപ്പിന്   അംഗസംഖ്യ  വർദ്ധിപ്പിച്ച് കൊടുത്തു.    ഇവരുടെ  മുമ്പിൽ  കൂടി  വേണം  ശരീര  വടിവ്  വെളിവാകത്തക്ക  വിധത്തിലും പാതി  നിതംബം  പുറത്ത് കാണിച്ചും  ജീൻസ്  ഇട്ട് നടക്കേണ്ടത്.  നേരിട്ടുള്ള  ബലാൽസംഗം  നടക്കുന്നില്ലെങ്കിലും  കണ്ണ് കൊണ്ടും  മനസ് കൊണ്ടും  സംഗങ്ങൾ  നടന്ന്കൊണ്ടേ  ഇരിക്കുമെന്നത്  നിഷേധിക്കാനാവാത്ത  സത്യമാണ്. ആദ്യം  മനസിലാണ്  കാള  ചുരമാന്തുന്നത്   എന്ന  സത്യം   തിരിച്ചറിയുക .  ഏത്  നേരത്തും   എവിടെ  വെച്ചും പെൺകുട്ടികൾ  ഉപദ്രവിക്കപ്പെടുന്നു  എന്ന  അവസ്ഥ  ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു.   അവിടെ   കാളയുടെ  മുമ്പിൽ  ചുവപ്പ്  ഉടുക്കാതെ  ഒഴിഞ്ഞ്  നടക്കുന്നതല്ലേ  ബുദ്ധി.
  നാലുചുറ്റും  നിരീക്ഷിക്കുന്ന  ഏതൊരുവനും  ബോദ്ധ്യമാകുന്ന   ഈ  സത്യം  യേസുദാസ്  ഉച്ചത്തിൽ  പറഞ്ഞുവെന്നേയുള്ളൂ.   അതായത്   പെട്രോളിനരികിലൂടെ തീയും  കൊണ്ട്  പോകരുതെന്ന്   അഥവാ   മുരട്ട് കാളയുടെ  മുമ്പിൽ  ചുവന്ന  സാരിയുടുക്കരുതെന്ന്......