tag:blogger.com,1999:blog-40732316921091957402024-03-28T08:07:13.573-07:00Sheriff Kottarakaraഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.comBlogger940125tag:blogger.com,1999:blog-4073231692109195740.post-56825958685163458722024-03-28T08:06:00.000-07:002024-03-28T08:06:11.290-07:00അത്താഴ ഓർമ്മകൾ<p>മുനിഞ്ഞ് കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ രാത്രി രണ്ട് മണി സമയത്ത് ഉമ്മ ഉരുട്ടി തന്ന ചോറ് ഉരുളകൾ പാതി ഉറക്കത്തിൽ ഞാൻ വിഴുങ്ങിക്കൊണ്ടിരുന്നു.കണ്ണിലേക്ക് ഇഴഞ്ഞെത്തുന്ന ഉറക്കം ഒരു വശത്തും വിശപ്പിന്റെ ആന്തൽ മറുവശത്തും നിന്ന് എന്നെ ഉറങ്ങിയും ഉണർത്തിയും പരവശനാക്കിയപ്പോൾ വേലിക്കൽ നിന്നും അത്താഴം കൊട്ടുകാരന്റെ അറബന കൊട്ട് ഉച്ചത്തിൽ കേട്ടതിനാൽ ഉറക്കം ഓടി പോയി</p><p>നോമ്പ് കാലത്ത് അലപ്പുഴ വട്ടപ്പള്ളിയിൽ അത്താഴം കൊട്ടുകാരൻ ഖാലിദിക്ക ഈണത്തിൽ ബൈത്തും പാടി അറബനയും മുട്ടി ഉഷാർ ബാബാ ഉഷാർ“ എന്ന് പറഞ്ഞ് ആൾക്കാരെ വിളിച്ചുണർത്തുന്നത് പതിവായിരുന്നല്ലോ.ഈ സേവനത്തിന് പ്രതിഫലമായി നോമ്പ് ഇരുപത്തി ഏഴാം രാവിൽ ആൾക്കാർ അയാൾക്ക് കൈമടക്ക് നൽകാറുണ്ട്,</p><p>ഇന്ന് രാത്രിയിൽ മുൻ വശത്ത് ബെഞ്ചിലിരുന്ന ബാപ്പാ വിളിച്ച് പറഞ്ഞു “ ഞങ്ങൾ ഉണർന്ന് ഖാലിദേ!“</p><p>ഖാലിദിക്ക ബൈത്ത് പാടി കമ്പിക്കകത്ത് പറമ്പ് ലക്ഷ്യമാക്കി വേഗത്തിൽ പോയി. </p><p>“അള്ളായും അവൻ തന്റെ റസൂലിനെ കഴിഞ്ഞുള്ള </p><p>ഐനയിനിൽ മണി ആയ അതർപ്പ മോനേ.....! </p><p>എന്ന ബൈത്ത് ഞാൻ സാകൂതം ശ്രദ്ധിച്ചു. ഞാൻ ഉമ്മായൊട് ചോദിച്ചു. അയാൾക്ക് പേടി ആകാതിരിക്കാനായിരിക്കും ഉച്ചത്തിൽ പാടുന്നതല്ലേ ഉമ്മാ....?“</p><p>“ആരെ പേടിക്കാനാണെടാ....“</p><p>“ശെയ്ത്താനെ.....“ ഞാൻ പറഞ്ഞു.</p><p>എടാ റമദാൻ നോമ്പ് തൊടങ്ങുമ്പോ അന്ന് തന്നെ എല്ലാ ശെയ്ത്താന്മാരേയും പടച്ചോൻ ചങ്ങലക്കിടും...പിന്നെവിടാ ശെയ്ത്താൻ....“!</p><p>ഓ! അതാണ് ഖാലിദിക്കാക്ക് പേടിയില്ലാത്തത്.....ഹദ്ദ് ശരി......</p><p>റേഷനരി ചോറ് ഉണ്ട് കഴിഞ്ഞ് ഞാൻ ചക്കര പാലിന് കാത്തിരുന്നു. തേങ്ങാ പാലിൽ ശർക്കര ചീവിയിട്ട് വാഴപ്പഴവുമായി ചേർത്ത് ഞെരടി ഉണ്ടാക്കുന്ന സ്വാദിഷ്ട പാനീയമായിരുന്നു ചക്കര പാൽ. അതാണ് നോമ്പ് അത്താഴത്തിന്റെ സ്പെഷ്യൽ ഐറ്റം. ദാരിദ്ര്യം കാരണം വല്ലപ്പോഴുമേ അത് തയാറാക്കൂ. അത്താഴത്തിന് ആ ഐറ്റം ഉണ്ടെന്ന് പറഞ്ഞ് എന്നെ മോഹിപ്പിച്ചാണ് ഉമ്മാ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. ഇനി നാളെ രാത്രിയിലേ എന്തെങ്കിലും വയറ് നിറയേ കഴിക്കാൻ തരുകയുള്ളൂ(. നോമ്പ് തുറ സമയം ഒരു ഈന്തപ്പഴമോ ഒരു വെള്ളയപ്പമോ മാത്രം. പകൽ മുഴുവൻ വിശന്നിരുന്നിട്ട് സന്ധ്യക്ക് ആന വായിലമ്പഴങ്ങാ പോലെ അത് കഴിച്ചിട്ട് എന്ത് മെച്ചം... പുലർ കാലത്തെ ഈ ആഹാരം മാത്രമാണ് എരിയുന്ന വയറിന് ഒരു ആശ്വാസം. ചിലപ്പോൽ അതും കാണില്ല, അപ്പോൾ ഉമ്മായോട് ചോദിക്കും “ രാത്രീലും നോമ്പാണോ ഉമ്മാ......“</p><p>ചക്കര പാലും കുടിച്ച് കഴിഞ്ഞപ്പോൾ ഉമ്മ നിയ്യത്ത് (പ്രതിജ്ഞ) പറഞ്ഞ് തന്നു.</p><p>ന ബൈത്തു സൗമഖദിൻ അൻ അദായി ഫർളു റമദാനീ ഹാദിഹീ സനദീ ലില്ലാഹീ ത ആലാ പിന്നീട് അതിന്റെ മലയാള പരിഭാഷയും ഉരുവിടീക്കും( ഈ വർഷത്തെ റമദാൻ മാസത്തിലെ നിർബന്ധമാക്കപ്പെട്ട നാളത്തെ നോമ്പിനെ സർവശക്തനായ ദൈവത്തിന് വേണ്ടി പിടിച്ച് വീടുവാൻ ഞാൻ കരുതി ഉറപ്പിക്കുന്നു)</p><p>നിയ്യത്ത് കഴിഞ്ഞപ്പോഴേക്കും പമ്മി പമ്മി എത്തിയ ഉറക്കം എന്നെ ഏതോ മൂലയിലേക്ക് ഓടിച്ചു. അവിടെ ചുരുണ്ട് കൂടി കിടക്കുമ്പോൾ ദൂരെ നിന്നും ഖാലിദിക്കായുടെ അറബന മുട്ടും ഉഷാർ ബാബാ വിളിയും രാത്രിയുടെ നിശ്ശബ്ദതയിൽ ഒഴുകി എത്തി എന്നെ തഴുകി കൊണ്ടിരുന്നു</p><p> പഴയ ഈ ഓർമ്മ ഇപ്പോൾ ഇവിടെ പങ്ക് വെക്കാൻ കാരണം റമദാൻ നോമ്പിനെ പറ്റിയും ഇഫ്ത്താറിനെ സംബന്ധിച്ചും പത്രങ്ങളുടെ വിശേഷാൽ പതിപ്പിൽ വരുന്ന ഒരു ലേഖനത്തിലും മീനമാസത്തിലെ കത്തിക്കാളുന്ന വെയിലത്ത് ഉമി നീര് പോലും ഇറക്കാതെ പകലന്തിയോളം പശി ദാഹങ്ങളെ അടക്കി മനസ്സിനെ നിയന്ത്രിച്ച് കഴിയുന്ന പരിശീലനത്തെ പറ്റി ഒരു വാക്ക് പോലും മിണ്ടാറില്ല എന്നത് കൊണ്ടാണ് അതിലെല്ലാം റമദാനിലെ രുചികരമായ ഭക്ഷണങ്ങളുടെ രുചിയെ പറ്റിയുള്ള വാചക കസർത്തുകൾ മാത്രം. റമദാൻ നോമ്പ് എന്നാൽ തീറ്റ മൽസരം എന്നായി പോയോ? അത് കാണുമ്പോൾ പണ്ടൊരു കാലത്ത് ഇങ്ങിനെയും നോമ്പുണ്ടായിരുന്നു എന്ന് പറയാൻ തൊന്നി.</p><p>ഇതു കൂടി വായിക്കുക: പ്രവാചക തിരുമേനി പലപ്പോഴും നോമ്പ് തുറന്നത് ഒരു കാരക്കാ ചീന്ത് കൊണ്ട് മാത്രമായിരുന്നു.</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-87345199945460241242024-03-20T07:15:00.000-07:002024-03-22T02:27:47.812-07:00കാക്കത്തമ്പുരാട്ടി<p> അന്നത്തെ നോമ്പ് തുറ സമയ്ത്ത് ഞാൻ മദ്രാസ്സിലെ മെറീനാ ബീച്ചിലായിരുന്നു. കുറച്ച് മുമ്പേ ട്രിപ്ളിക്കൻ ഹൈവേയിൽ നിന്നും നടന്ന് അവശനായി എത്തിയ ഞാൻ ബീച്ചിലെ ഒഴിഞ്ഞ സ്ഥലത്ത് വിഷാദ മൂകനായി വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു.</p><p>കൗമാര പ്രായത്തിലെ ആവേശത്തിൽ മദിരാശി പട്ടണത്തിൽ സിനിമായിൽ അഭിനയിക്കാനെത്തിയ എനിക്ക് കിട്ടിയ ജോലി സ്റ്റുഡിയോവിൽ ക്യാമറ കെട്ടി വലിക്കലായിരുന്നു. തുച്ഛമമായി കിട്ടിയിരുന്ന കൂലി കൊണ്ട് അന്നന്നത്തെ ചെലവുകൾ കഷ്ടിച്ച് കഴിച്ച് കൂട്ടാമെന്നേയുള്ളൂ. എങ്കിലും ഇഷ്ട നടീ നടന്മാരെ തൊട്ടടുത്ത് കാണാൻ കഴിഞ്ഞിരുന്നതിനാൽ മറ്റ് ബുദ്ധിമുട്ടുകൾ ഞാൻ അവഗണിച്ചു. </p><p> ഞാൻ ഉറങ്ങിയിരുന്നത് സൈദാ പേട്ട് സിമിത്തേരിയിൽ മാർബിൾ പാകിയ ശവക്കല്ലറകളുടെ മുകളിലായിരുന്നു. അത് കൊണ്ട് പീടിക തിണ്ണയിൽ ഉറങ്ങുമ്പോൾ കിട്ടുന്ന പോലീസിന്റെ ലാത്തി കൊണ്ടുള്ള കുത്തിൽ നിന്നും രക്ഷപെടാൻ സാധിച്ചിരുന്നു. ശ്മശാനത്തിലെ ഉറക്ക സ്ഥലത്ത് കൂട്ടിന് വേറെയും പലരും ഉണ്ടായിരുന്നതിനാൽ ഭയം മാറി കിട്ടിയിരുന്നുവല്ലോ. എങ്ങിനെയും സിനിമായിൽ കയറി പറ്റണം അത് മാത്രമായിരുന്നു ആ കാലത്തെ ലക്ഷ്യം.</p><p>സ്റ്റുഡിയോയിൽ ജോലി ഇല്ലാത്ത ദിവസങ്ങൾ കഴിഞ്ഞ് പോയിരുന്നത് മുഴു പട്ടിണിയിലായിരുന്നു . ആ നോമ്പ് കാലത്ത് രണ്ട് മൂന്ന് ദിവസം സ്റ്റുഡിയോവിൽ ജോലി തരപ്പെട്ടില്ല. പകൽ നോമ്പ് പിടിച്ചും,സന്ധ്യക്ക് തൗസൻട് ലൈറ്റിലെ പള്ളിയിൽ കിട്ടുന്ന പഴങ്ങൾ കൊണ്ട് നോമ്പ് തുറന്നും രാത്രി പച്ച വെള്ളം കുടിച്ചും എങ്ങിനെയെല്ലാമോ രണ്ട് ദിവസങ്ങൾ തള്ളി നീക്കി.. മൂന്നാം ദിവസമായ ഇന്ന് തൗസൻട് ലൈറ്റിൽ പോകാൻ കഴിഞ്ഞില്ല നടന്ന് അവശനായ ഞാൻ ബീച്ചിൽ വന്ന് തളർന്നിരിക്കുകയാണ്.</p><p>ഞാൻ ഇരിക്കുന്നതിന് കുറേ അകലത്തിൽ ഒരു ഉന്ത് വണ്ടിയിൽ ഒരു വല്യമ്മ ഇഡ്ഡിലിയും സാമ്പാറും മറ്റെന്തൊക്കെയോ ആഹാര സാധനങ്ങളും കച്ചവടം തകൃതിയിൽ നടത്തുന്നുണ്ട്.സന്ധ്യ ആയി വരുന്നതേ ഉള്ളൂവെങ്കിലും വല്യമ്മയുടെ സഹായി പയ്യൻ പെട്രോമാക്സ് കത്തിച്ച് സ്റ്റൂളിന് മുകളിൽ വെച്ചിട്ടുണ്ട്. ആൾക്കാർ വല്യമ്മയിൽ നിന്നും ഇഡ്ഡിലി വാങ്ങി ഇലയിൽ വെച്ച് അതിന് മുകളിൽ കുമ്പിൾ കുത്തി സാമ്പാർ ഒഴിപ്പിച്ച് വണ്ടിക്ക് നാല് ചുറ്റും മണലിൽ ചടഞ്ഞിരുന്ന്കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാതെ കൊതി തോന്നി.. സാമ്പാറിന്റെ മണം കാറ്റിലൂടെ ഒഴുകി വന്ന് എന്നെ ശരിക്കും വിശപ്പ് അനുഭവിപ്പിച്ചു. എന്ത് ചെയ്യാനാണ് എന്റെ കയ്യിൽ ഒരു പൈസാ പോലുമില്ല. ഞാൻ അൽപ്പം അകലത്തിലുള്ള പൈപ്പിന് സമീപം ചെന്ന് വെള്ളം കുടിച്ച് നോമ്പ് തുറന്ന് വീണ്ടും പഴയ സ്ഥാനത്ത് വന്നിരുന്നു.</p><p>അപ്പോഴാണ് ഞാൻ ആ കറുത്ത യുവതിയെ ശ്രദ്ധിച്ചത്.. കറു കറുത്ത് മെല്ലിച്ച അവൾ എന്റെ മുമ്പിലൂടെ രണ്ട് മൂന്ന് തവണ ചാടി തുള്ളി കടന്ന് എന്റ് ശ്രദ്ധ പിടിച്ച് പറ്റാൻ ശ്രമിക്കുകയായിരുന്നു. മദിരാശിയിൽ കുറേ നാളുകളായി കഴിയുന്ന എനിക്ക് ഈ വർഗത്തിന്റെ പെരുമാറ്റങ്ങൾ തിരിച്ചറിയാൻ പ്രയാസമില്ലാതിരുന്നതിനാൽ ഞാൻ ആ ഭാഗത്തേക്ക് നോക്കിയതേ ഇല്ല. അൽപ്പം കഴിഞ്ഞ് അവൾ എന്റെ അടുത്ത് വന്ന് നിന്ന് ഒരു കണ്ണടച്ച് കാണിച്ചപ്പോൾ ഞാൻ ദേഷ്യ ഭാവത്തിൽ മുഖം തിരിച്ച് കളഞ്ഞു.അൽപ്പം കഴിഞ്ഞ് യുവതി എന്റെ മുമ്പിൽ വന്ന് മണലിൽ ചടഞ്ഞിരുന്ന് മുഖത്തേക്ക് നോക്കി ചീരിക്കാൻ തുടങ്ങി. കറുത്ത മുഖത്ത് വെളുത്ത പല്ലുകൾ വെട്ടി തിളങ്ങിയത് കണ്ട്. എനിക്ക് ഭയം തോന്നി. അവിടെ നിന്നും എഴുന്നേറ്റ് മാറാൻ ഞാൻ ഒരുങ്ങുന്നത് കണ്ടപ്പോൾ പെട്ടെന്ന് അവൾ ചാടി എഴുന്നേറ്റ് എന്റെ കയ്യിൽ തൊട്ടു, എന്നിട്ട് പിന്നെയും ചിരിക്കാൻ തുടങ്ങി.</p><p>വിശന്ന് അവശനായിരുന്ന എനിക്ക് വല്ലാതെ ദേഷ്യം ഉണ്ടാവുകയും ആ യുവതിയെ നോക്കി “ മനുഷ്യൻ വിശന്ന് ചാവുമ്പോഴാണോ നിന്റെ കോപ്രായങ്ങൾ...പോടീ പുല്ലേ ചൂലേ..എന്ന് മലയാളത്തിൽ കയർത്ത് സംസാരിക്കുകയും ചെയ്തു.വിശപ്പും നിസ്സഹായാവസ്ഥയുമാണ് അപ്രകാരം പെരുമാറാൻ എന്നെ പ്രേരിപ്പിച്ചത്. എന്റെ ഭാവങ്ങൾ കണ്ടത് കൊണ്ടാവാം അവൾ എന്റെ നേരെ ചോദ്യസ്വരത്തിൽ എന്തോ പറഞ്ഞു ആ ഭാഷ തമിഴ് അല്ലായിരുന്നു എന്നെനിക്ക് തീർച്ചയുണ്ട്. അത് തെലുങ്ക് ആകാം ഒറിയ ആകാം.</p><p>ഞാൻ എന്റെ ഷർട്ട് പൊക്കി വയർ കാണിച്ച് വീണ്ടും ആവർത്തിച്ച് “മനുഷ്യൻ വിശന്ന് ചാവുമ്പോഴാണോടീ.എന്റെ നേരെ നിന്റെ ഇളീച്ച് കാട്ടൽ.....?</p><p>.അവൾ ചിരി നിർത്തി എന്നെ തുറിച്ച് നോക്കി. എന്ത് കൊണ്ടോ എനിക്ക് ആകെ നാണക്കേടും സങ്കടവും ദേഷ്യവും എല്ലാം കൂടി വന്നു. നിസ്സഹായത കൊണ്ടാകാം കണ്ണുകൾ നിറഞ്ഞു. കാൽ മുട്ടുകളിൽ തല ചായ്ച്ച് ഞാൻ കുനിഞ്ഞിരുന്നു.</p><p>തല ഉയർത്തി നോക്കിയപ്പോൾ അവൾ വല്യമ്മയുടെ കടയിലേക്ക് പായുന്നതാണ് ഞാൻ കണ്ടത് .അവൾ ധരിച്ചിരുന്ന സാരി തോൾ ഭാഗത്ത് കൊടി പോലെ കടൽ കാറ്റേറ്റ് പാറി നിന്നിരുന്നു. . അൽപ്പം കഴിഞ്ഞപ്പോൾ അവൾ ഇലയിൽ ഇഡ്ഡിലിയും സാമ്പാറുമായി എന്റെ നേരെ വരുന്നു. എന്റെ മുമ്പിൽ ചടഞ്ഞിരുന്നു ഇഡ്ഡിലി പൊതി, രണ്ട് കൈകൾ കൊണ്ട് എന്റെ നേരെ നീട്ടി. പൊതിയിൽ നിന്നും സാമ്പാർ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു. അവളുടെ ഭാഷയിൽ എന്നോട് പൊതി വാങ്ങുവാനും ഞാൻ തിന്നുവാനുമാണ് ആവശ്യപ്പെടുന്നതെന്ന് എനിക്ക് തോന്നി. വിശപ്പും നാണം കൊണ്ടുള്ള മടിയും കൂടി എന്നിൽ ഗുസ്തി മൽസരം നടത്തി. വിശപ്പ് ജയിച്ചതിനാൽ ഞാൻ കൈ നീട്ടി ആ പൊതി വാങ്ങി.</p><p>ഇല മടിയിൽ വെച്ച് ഞാൻ ആ ഇഡ്ഡിലി ആർത്തിയോടെ കഴിക്കാൻ തുടങ്ങി. കഴിഞ്ഞ് പോയ ഒരു നോമ്പ് കാലത്ത് എന്റെ ബാല്യ കാല സഖി അവളുടെ വീട്ടിൽ നിന്നും അവൾക്ക് കഴിക്കാൻ കൊടുത്ത ബിരിയാണിയുടെ ഓഹരി ആരും കാണാതെ എനിക്ക് കൊണ്ട് തന്നതും ഞാൻ അൽപ്പം പോലും അവൾക്ക് കൊടുക്കാതെ മുഴുവനും തിന്നതുമായ ഓർമ്മ എന്റെ മനസ്സിലേക്ക് കടന്ന് വന്നു.</p><p> ഞാൻ കറുമ്പിയോട് ആംഗ്യ ഭാഷയിൽ അവൾക്ക് ഇഡ്ഡിലി വേണ്ടേ എന്ന് ചോദിച്ചപ്പോൾ വേണ്ടാ എന്ന് തല ആട്ടി കാണിച്ചു. വിശപ്പിന്റെ വെപ്രാളത്താലുള്ള എന്റെ തീറ്റ ആഹാരം നെറുകയിൽ കയറ്റി ഞാൻ ചുമക്കാൻ തുടങ്ങിയപ്പോൾ അവൾ എന്റെ ഉച്ചിയിൽ അടിക്കുകയും എന്തോ പുലമ്പുകയും ചെയ്തു.</p><p>ഇഡ്ഡിലി കഴിച്ച് തീർന്നു എന്ന് കണ്ട് ഇനിയും വേണോ എന്നവൾ ആംഗ്യ ഭാഷയിൽ ചോദിച്ചു ഞാൻ നിഷേധ ഭാവത്തിൽ തലയാട്ടിയപ്പോൾ അവൾ ആ പല്ലിന്റെ വെളുപ്പ് മുഴുവൻ പുറത്ത് കാണിച്ച് ചിരിച്ചു. എന്റെ മുഖത്തും അപ്പോൾ പിഞ്ചിരി വന്നു.അത് കണ്ടത് കൊണ്ടാവാം വല്ലാത്ത ഒരു സന്തോഷം അവളുടെ മുഖത്ത് ഞാൻ കണ്ടു.അപ്പോൾ അടുത്ത് വന്ന് എന്റെ വായ്ക്ക് സമീപം പറ്റിയിരുന്ന ഭക്ഷണ ഉച്ചിഷ്ടം അവൾ കൈ കൊണ്ട് തുടച്ച് മാറ്റി, അതിനോടൊപ്പം എന്റെ കവിളിൽ തലോടുകയും ചെയ്തു/</p><p>കൈ കഴുകാൻ ഞാൻ പൈപ്പിനടുത്തേക്ക് പോയപ്പോൾ ഞാൻ കഴിച്ച ഇല അവൾ താഴെ നിന്നും ചുരുട്ടി എടുക്കുന്നതാണ് അവസാനമായി കണ്ടത്. ഞാൻ തിരികെ വരുമ്പോൾ അവളെ അവിടെങ്ങും കണ്ടില്ല. ഞാൻ നാല് ചുറ്റും പരതി നോക്കി. ഇല്ലാ ആ സന്ധ്യാ വെട്ടത്തിൽ അവൾ എവിടേക്കോ അപ്രത്യക്ഷയായി. ഞാൻ അവിടെയെല്ലാം രാത്രിയിലെ ഇരുട്ട് പരക്കുന്നത് വരെ അവളെ തിരക്കി നടന്നു. എന്ത് കൊണ്ടോ മനസ്സ് വല്ലാതെ തേങ്ങി..അവൾ എവിടെ പോയി?!!!</p><p>പിറ്റേന്ന് സ്റ്റുഡിയോയിൽ ജോലി ഉണ്ടായിരുന്നു. ജോലി തീർന്ന സായാഹ്നത്തിൽ ഞാൻ ബീച്ചിൽ വന്നു വല്യമ്മയുടെ ഇഡ്ഡിലി വണ്ടിക്ക് സമീപവും ഞാൻ ഇരുന്ന ഭാഗത്തും അവളെ തിരക്കി. നിരാശയായിരുന്നു ഫലം. അതിനടുത്ത ദിവസവും അത് പോലെ തന്നെ ആയി. അതിനടുത്ത ദിവസം റ്റി. നഗറിലെ നോർത്ത് ക്രസന്റ് റോഡിലെ ഒരു കെട്ടിടത്തിൽ വെച്ച് യാദൃശ്ചികമായി ഞാൻ പ്രേം നസീറിനെ കണ്ടതും എന്റെ സിനിമാ അഭിനയ മോഹം അദ്ദേഹത്തോട് പറഞ്ഞതും അഞ്ച് രൂപാ നോട്ടുകളിൽ അഞ്ചെണ്ണം അദ്ദേഹം എനിക്ക് തന്ന് നാട്ടിലേക്ക് ഉടനേ വണ്ടി കയറിക്കോ എന്ന് ദേഷ്യവും സ്നേഹവും കലർന്ന ഭാവത്തിൽ ഉപദേശിച്ചതും ഞാനത് അനുസരിച്ച് മദിരാശിയോട് യാത്ര പറഞ്ഞതും ഇതിനു മുമ്പ് എന്റെ ബ്ളോഗിലും ഫെയ്സ് ബുക്കിലും പ്രസിദ്ധീകരിച്ചതുമായ സംഭവം ഇവിടെ ആവർത്തിക്കുന്നില്ല. അടുത്ത കാലത്ത് ഞാൻ പ്രസിദ്ധീകരിച്ച “ഒരു അമ്പഴങ്ങാ പ്രേമവും കുറേ അനുഭവങ്ങളും“എന്ന പുസ്തകത്തിലും ആ അനുഭവം ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ടല്ലോ.</p><p>ഞാൻ നാട്ടിലേക്ക് പോകുന്ന അന്നേ ദിവസം വൈകുന്നേരവും ബീച്ചിൽ പോയി ഞാൻ എന്റെ കറുമ്പിയെ അന്വേഷിച്ചുവെങ്കിലും അവൾ മായയായി എവിടെയോ മറഞ്ഞ് കളഞ്ഞു..</p><p> കാലം ഓടി പോയി എങ്കിലും പല തവണ ഞാൻ ചെന്നൈ ആയ മദിരാശിയിൽ പോയപ്പോഴെല്ലാം മറീന ബീച്ചിലെത്തിയെങ്കിലും കറുത്ത് മെലിഞ്ഞ വെളുത്ത പല്ലുകളുള്ള കാക്ക തമ്പുരാട്ടിയെ...ഇത് വരെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല.</p><p>എന്നെയും കടന്ന് പുറകിലേക്ക് പാഞ്ഞ് പോയ അനേകായിരം ഇന്നലെകളിൽ ഞാനുമായി അടുക്കുകയും പിന്നീട് എവിടേക്കെന്നില്ലാതെ വേർ പിരിഞ്ഞ് പോവുകയും ചെയ്ത പല സൗഹൃദങ്ങളുടെ കൂട്ടത്തിൽ പേരറിയാത്ത അവളും കൂട്ട് ചേർന്നു എന്ന് കരുതുന്നു.</p><p> എങ്കിലും ഈ നോമ്പ് കാലത്ത് വിരസമായ ഏകാന്തതയിൽ കഴിഞ്ഞ് വരവേ എന്റെ സ്മരണയിലേക്ക് അവൾ കടന്ന് വന്നപ്പോൾ എന്റെ വിശപ്പടക്കാനായി ഉടയ തമ്പുരാനയച്ചതാണ് ആ കാക്കതമ്പുരാട്ടിയെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.</p><p>ഷരീഫ് കൊട്ടാരക്കര</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-55144546850109570652024-02-28T06:41:00.000-08:002024-02-28T06:41:53.726-08:00പടിഞ്ഞാറേ മാനത്തുള്ള.....<p> പടിഞ്ഞാറേ മാനത്തുള്ള പടിഞ്ഞാറേ മാനത്തുള്ള</p><p>പനിനീർ ചാമ്പക്ക പഴുത്തുവല്ലോ മുഴുത്തുവല്ലോ</p><p>പറിച്ച് തിന്നാനെനിക്ക് ചിറകില്ലല്ലോ.... </p><p>നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന മലയാള സിനിമയിലുള്ള ഈ ഗാനത്തിന്റെ വരികൾ ഭാസ്കരൻ മാഷിന്റേതാണ്. ഈണമിട്ടത് ബാബുക്കയും. പാട്ട് രംഗം കാണുമ്പോളെല്ലാം ഉണ്ടായ ഒരു സംശയമാണ്. പ്രേം നസീറും അംബികയും ചേർന്നഭിനയിക്കുന്ന ഈ ഗാന രംഗം സംഭവിക്കുന്നത് സന്ധ്യയിലോ രാത്രിയിലോ ? പാട്ടിലെ വരികൾ പറഞ്ഞ് തരുന്നത് പുലർച്ചക്കാണ് ആ സീനെന്നാണ്. കാരണം രംഗത്ത് കാണിക്കുന്നത് പൂർണ ചന്ദ്രനെയാണ്. പൂർണ ചന്ദ്രൻ കിഴക്കേമാനത്ത് സന്ധ്യക്ക് ഉദിക്കുകയും അസ്തമിക്കാൻ നേരം പഴുത്ത് മുഴുത്ത് പടിഞ്ഞാറേ മാനത്ത് വരുകയും ചെയ്യുന്നത് വെളുപ്പാൻ കാലത്തുമാണ്. </p><p>ശരിയല്ലേ?</p><p> അതായത് കമിതാക്കൾ ആടി പാടിയത് വെളുപ്പാൻ കാലത്താണെന്ന്......</p><p>എപ്പോഴേ ആകട്ടെ...പണ്ട് ചെറുപ്പത്തിൽ ചുണ്ടുകൾ ആവർത്തിച്ചാവർത്തിച്ച് മൂളിയിരുന്ന ശ്രവണ സുന്ദരമായ ഈ ഗാനം എത്ര കേട്ടാലും മതിവരാത്തത് തന്നെയെന്ന് ഉറപ്പ്. </p><p>പെയ്യാതെ മനസ്സിൽ കനത്ത് നിൽക്കുന്ന കാർ മേഘങ്ങളുടെ വിതുമ്പൽ ശ്രദ്ധിക്കാതിരിക്കാൻ മറ്റൊന്നിലേക്ക് മനസ്സിനെ തിരിച്ച് വിടാൻ ഈ വക സംശയങ്ങൾ ആവശ്യമാണല്ലോ.</p><p><br /></p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-88066020447074013362024-02-26T05:57:00.000-08:002024-02-26T05:57:23.430-08:00വേർപാടിന്റെ വേദന...<p> വേർപാടിന്റെ വേദന ....അത് പതുക്കെ പതുക്കെയാണ് ഉള്ളിലേക്ക് കടന്ന് വരുന്നത്.</p><p>വേർപെട്ട് പോകുന്ന നിമിഷത്തിൽ അത്രക്ക് മാരകമായി ആ വേദന അനുഭവപ്പെടാറില്ല. പിന്നെ പതുക്കെ പതുക്കെ ഓർമ്മകൾ ഓരോന്നായി ഉള്ളിലേക്ക് കടന്ന് വരും. സന്തോഷത്തിന്റെയും സന്താപത്തിന്റേതുമായ ഓർമ്മകൾ. അതിന്റെ അവസാനം വേർപെട്ട് പോയ ആൾ നമ്മളോടൊപ്പമില്ലെന്നും ഈ ഓർമ്മകൾ അവരോട് സംവദിക്കാൻ നമുക്കിനി കഴിയില്ല എന്നുമുള്ള യാത്ഥാർത്ഥ്യം നമ്മൾ തിരിച്ചറിയുമ്പോഴുള്ള ആ തിക്ക് മുട്ടലുണ്ടല്ലോ അത് ഇത്തിരി കടുപ്പം തന്നെയാണ്.</p><p>കാലം എല്ലാ വേദനയും മായ്ക്കും എന്നൊരു പാഴ് ചൊല്ലുണ്ട്. അത് ചിലരെ സംബന്ധിച്ച് ഒരിക്കലും ശരിയാവില്ല. ദിവസങ്ങൾ കടന്ന് പോകുമ്പോൾ ചില വേർപാട്കളുടെ വേദനകൾ ഒന്നിനൊന്ന് ശക്തി പ്രാപിച്ച് വരുന്നതായി എനിക്കനുഭവപ്പെടുന്നു.</p><p>ആ കാര്യം പറയണമായിരുന്നു, ആ വിഷയം പറയേണ്ടായിരുന്നു, ഇനി വിളിക്കുമ്പോൾ ആ വിവരം പറയണം എന്നൊക്കെ വിചാരിക്കുമ്പോളാണ് ആൾ കടന്ന് പോയിരിക്കുന്നു ഇനി ഒന്നും കേൾക്കാൻ സാധിക്കാത്ത ഇടത്തേക്ക് എന്ന തിരിച്ചറിവ് ഉള്ളിൽ മുള പൊട്ടുന്നത്. അപ്പോഴുണ്ടാകുന്ന ഒരു തിങ്ങൽ...അത് വിവരിക്കാനാവില്ല......</p><p>കടന്ന് പോയ അനന്ത കോടി ഇന്നലെകൾക്കൊപ്പം ഈ ഇന്നലെയും കൂട്ട് ചേർന്നു എന്ന് കരുതി സമാശ്വസിക്കാം...അതൊരു ആശ്വാസമാണെങ്കിൽ.....</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-10379181296973387082024-02-19T06:53:00.000-08:002024-02-19T06:53:30.476-08:00ഓർമ്മകൾ മരിക്കുന്നില്ല....<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAHl2kuqXidU0e3RDd6z7pIPb8WGLhAvhP9Zj8MUhdheXMb6YI2_0XXO8KhiLYJRHFcUB5ga6mk0VmJBHOrTXwHU3yGBCvmS8LFeDtK-0Kul-q1XiSkfM-fO6D0osiaLl8I0HSZUB777kiCaGPi7PnI5nzHs7CQqjHvEbhC2Ni3Gg5bjsX4rEWWCSevxJh/s3264/IMG20240219191327.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><span style="color: black;"><img border="0" data-original-height="3264" data-original-width="2448" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAHl2kuqXidU0e3RDd6z7pIPb8WGLhAvhP9Zj8MUhdheXMb6YI2_0XXO8KhiLYJRHFcUB5ga6mk0VmJBHOrTXwHU3yGBCvmS8LFeDtK-0Kul-q1XiSkfM-fO6D0osiaLl8I0HSZUB777kiCaGPi7PnI5nzHs7CQqjHvEbhC2Ni3Gg5bjsX4rEWWCSevxJh/s320/IMG20240219191327.jpg" width="240" /></span></a></div><br /> പഴയ ഫയലുകൾ പരതി കൊണ്ടിരുന്നപ്പോൾ ഈ ഫോട്ടോ കണ്ണിൽ പെട്ടു. ഞാൻ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിരുന്ന എന്റെ ചെറുകഥാ സമാഹാരത്തിന്റെ കവർ പേജായിരുന്നു അത്. ഇത് തയാറാക്കിയ ആൾ കഴിഞ്ഞ ദിവസം (14--2--2024) പുലർച്ച ഒരു മണിയോടെ ഈ ലോകം വിട്ടു യാത്ര ആയി. എന്റെ മൂത്ത മകൻ ഷിബു.<p></p><p>പുസ്തകം തയാറാക്കുന്ന വിവരം അവനെ അറിയിച്ചപ്പോൾ രണ്ട് ദിവസത്തിനകം ഈ കവർ ചിത്രം അവൻ രൂപപ്പെടുത്തി എനിക്ക് അയച്ച് തന്നു. അപ്പോൾ എനിക്കത് ഉപയോഗിക്കാൻ കഴിഞ്ഞില്ല, പിന്നീട് ആ പുസ്തകം “മാക്സിയും ബെർമൂഡയും എന്ന പേരിൽ വേറെ കവർ ചിത്രത്തോടെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. തുടർന്ന് ഈ കവർ ഫോട്ടോ പഴയ ഫയലുകളിൽ സുഖനിദ്രയിലായി..</p><p>അവൻ ഈ ലോകം വിട്ട് പോയതിന് ശേഷം ഒരു നിമിത്തം എന്ന പോലെ ഈ ഫോട്ടോ ഇപ്പോൾ എന്റെ ശ്രദ്ധയിൽ വന്നിരിക്കുന്നു. അവന്റെ കഴിവുകൾ ഓർമ്മിപ്പിക്കാൻ. </p><p> ഒരു അക്കാദമിക്ക് യോഗ്യതയുമില്ലാത്ത അവൻ കമ്പ്യൂട്ടറിന്റെ ആചാര്യനായിരുന്നു. എന്റെ പുതിയ പുസ്തകമായ “ഒരു അമ്പഴങ്ങാ പ്രേമവും കുറേ അനുഭവങ്ങളും“ എന്ന പുസ്തകത്തിന്റെ കവർ പേജിന്റെ രൂപ രേഖയും അവന്റെ ബുദ്ധിയിൽ ഉദിച്ചതാണ്. ഈ നാട്ടിൽ പലരും കമ്പ്യൂട്ടറിൽ ഹരിശ്രീ കുറിച്ചത് അവനിൽ നിന്നുമായിരുന്നെന്ന് അവന്റെ മരണ വിവരം അറിഞ്ഞെത്തിയ ആൾക്കാരിൽ നിന്നും ഞാൻ മനസ്സിലാക്കുന്നു.</p><p>കമ്പ്യൂട്ടറായിരുന്നു അവന് എല്ലാം. ആ കമ്പ്യൂട്ടർ ഭ്രാന്ത് തന്നെ അവനെ തകർക്കുകയും ചെയ്തുവല്ലോ.</p><p>ഇപ്പോൾ ഈ സമയം പുറത്ത് കുംഭ നിലാവ് പരന്നൊഴുകയാണ്. ഈ നിലാവ് തന്നെ കൊട്ടാരക്കര ഖബർസ്ഥാനിലും പെയ്തിറങ്ങുന്നു.. എന്റെ മകൻ ആ പുരയിടത്തിൽ ഒരു ഭാഗത്ത് അവന്റെ വിശ്രമ സ്ഥലത്ത് ശാന്തമായുറങ്ങുന്നു. എല്ലാ സംഘർഷങ്ങളിൽ നിന്നും അകന്ന് അത്യുന്നതമായ സമാധാനത്തിന്റെ ശീതള ഛായയിൽ അവൻ ഉറങ്ങുന്നു. അവൻ ഉണർന്നെഴുന്നേൽക്കുമ്പോൾ കരുണാമയനായ സൃഷ്ടാവ് അവന് സ്വർഗ പൂങ്കാവനത്തിൽ ഇടം കൊടുക്കുവാനായി ഈ പിതാവ് പ്രാർത്ഥിക്കുന്നു. ഉറങ്ങു മകനേ! ശാന്തമായുറങ്ങൂ.......</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-22585500406686441792024-02-15T07:23:00.000-08:002024-02-15T07:23:06.697-08:00എന്റെ മകൻ പോയി...അനന്തതയിലേക്ക്<p> ഇന്നലെ വെളുപ്പാൻ കാലം ഒരു മണിക്ക് എന്റെ മകൻ ഷിബു യാത്ര പറഞ്ഞു മറ്റൊരു ലോകത്തിലേക്ക് പോയി. അവന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. ആദ്യം ഒരെണ്ണം തകർന്നു, കേടായ ആ ഒരെണ്ണം എടുത്ത് കളഞ്ഞു. പിന്നെ ഒറ്റ വൃക്കയുമായിവർഷങ്ങൾ ജീവിച്ചു . ആ വൃക്കയും പ്രവർത്തനരഹിതമായപ്പോൾ വൃക്ക മാറ്റി വെച്ചു. പക്ഷേ അതും കുറച്ച് കാലം കഴിഞ്ഞ് പണി മുടക്കിയപ്പോൾ ഒന്നിരാടം ദിവസം ഡയാലിസിലായി .പ്ളാവിന്റെ വേര് കനത്ത് നിൽക്കുന്നത് പോലെ കൈത്തണ്ടിൽ കത്തീഡ്ലിൽ വെച്ച ഭാഗം പിണഞ്ഞ് കിടക്കുന്നത് നാം അന്തം വിട്ട് നോക്കി നിൽക്കും പക്ഷേ അവന് അതെല്ലാം ബഹുരസമായി തോന്നിക്കുന്നത് പോലെ ഭാവങ്ങൾ പ്രകടിപ്പിക്കും. ജീവിതം അവന് എപ്പോഴും തമാശയായിരുന്നല്ലോ.</p><p> മനസ്സിന്റെ കുഴക്കിനാൽ മകൻ മരിച്ച വിവരം പോസ്റ്റിൽ ഒരു വരിയിൽ ഒതുക്കിയത് ശരിയാണ്. അതിന് എന്നെ ചിലർ നന്നായി ശിക്ഷിച്ചിരിക്കുന്നു.</p><p> മാരക രോഗ ബാധയുടെ എല്ലാ വേദനയും അനുഭവിക്കുമ്പോൾ തന്നെ കിട്ടുന്ന സമയം ഷിബു മറ്റു വൃക്ക രോഗികളെ സഹായിക്കാനിറങ്ങുമായിരുന്നു. എന്നും അവൻ അങ്ങിനെ തന്നെ ആയിരുന്നു. കർണന്റെ സ്വന്തം ചേട്ടനായ അവൻ കയ്യിൽ കിട്ടിയ പൈസായും മറ്റുള്ളവരിൽ നിന്നും വാങ്ങിയതും പരസഹായത്തിന് ചെലവഴിച്ചപ്പോൾ കടം മിച്ചമായി. കേസുകൾ പെരുകി. ബി,പി. കൂടി. വൃക്ക പിന്നെയും പിന്നെയും പണി മുടക്കി.</p><p>കമ്പ്യൂട്ടറിൽ ആചാര്യനായ അവൻ പണ്ട് കാലത്ത് മദിരാശി പട്ടണത്തിൽ പോയി കമ്പ്യൂട്ടറിന്റെ ഭാഗങ്ങൾ വാങ്ങിക്കൊണ്ട് വന്ന് രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്നു അത് കൂട്ടി യോജിപ്പിച്ച് പിറ്റേന്ന് രാവിലെ അന്നത്തെ കാലത്ത് കൂണ് പോലെ മുളച്ച് വന്നിരുന്ന കമ്പ്യൂട്ടർ സെന്ററുകളിൽ വിലക്ക് കൊടുക്കും. മദിരാശിയിൽ സേട്ടുമാർക്ക് കമ്പ്യൂട്ടർ ഭാഗങ്ങൾക്ക് വില അവൻ ഒപ്പിട്ട ബ്ളാങ്ക് ചെക്കായി കൊടുക്കുമായിരുന്നു. കമ്പ്യൂട്ടർ സെന്ററുകളിൽ വിറ്റ വില അവ്ൻ ചെക്കായി കൈപറ്റും. ഒരിക്കലും മാറി എടുക്കാൻ കഴിയാത്ത വണ്ടി ചെക്കുകൾ. പക്ഷേ അവൻ സേട്ടുമാർക്ക് കൊടുത്തഒപ്പിട്ട ചെക്കുകൾ ബാങ്കിൽ അവർ ഹാജരാക്കുമ്പോൾ ആരിലെങ്കിൽ നിന്നും കടം വാങ്ങി ചെക്ക് മാറിവിടും. ഫലം കടബാദ്ധ്യതയുടെ ചുഴിയിൽ അവൻ പെട്ടു.</p><p>ചുരുക്കാം. അവൻ എന്നിൽ നിന്നും മാറി പോയി. രോഗം മൂർച്ഛിച്ച് വരുമ്പോൾ എന്നെ വിളിക്കും. നേരിൽ വരില്ല. അങ്ങിനെ ഷിബു കൊട്ടാരക്കരക്കാർക്ക് അപരിചിതനായി. ഇതിനിടയിൽ കുട്ടികളുടെ ഒരു സിനിമയും എടുത്ത് പൊട്ടി.അന്നത്തെക്കാലത്ത് അവൻ യൂ ട്യൂബിൽ പ്രാദേശിക വാർത്താ ചാനൽ ഉണ്ടാക്കി. അസാധാരണ ജീനിയസായ അവനെ എല്ലായിടവും സാമ്പത്തിക ബാദ്ധ്യത തകർത്തുവല്ലോ.</p><p>അവന്റെ കഥ ഇത്രയും വിശദീകരിക്കാൻ കാരണം ഇന്നലെ രാത്രിയിൽ എന്റെ കൊച്ചു മോൻ സൽമാൻ കൊട്ടാരക്കര ചന്തമുക്കിൽ ഒരു ഹോട്ടലിൽ സാധനം വാങ്ങാൻ പോയി. അവിടെ ഹോട്ടൽ ഉടമസ്ഥനും മറ്റൊരാളും ഷിബുവിന്റെ മരണ കാരണം ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് സൽമാൻ കേൾക്കാനിടയായി. രണ്ട് പേർക്കും സൽമാനും ഞാനുമായുള്ള ബന്ധം അറിയില്ല.. മരണ കാരണം അറ്റാക്കാണെന്ന് ഹോട്ടൽ മുതലാളി തറപ്പിച്ചു പറഞ്ഞുവത്രേ. ഇത്ര ചെറുപ്പത്തിലെയോ എന്ന് കേട്ടിരുന്ന ആൾ ചോദിച്ചപ്പോൾ ഹോട്ടൽ മുതലാളി പറഞ്ഞ മറുപടി “അവന്റെ കയ്യിലിരിപ്പ് അതാണെന്ന്...“ എന്നിട്ട് ഇത്രയും കൂടി പറഞ്ഞു “ ആ സാർ കുറച്ച് ഭേദമാണ് ഇവന്മാർ ഒന്നും ശരിയല്ലാ എന്ന്.....“</p><p>ഷിബുവിന്റെ കയ്യിലിരിപ്പ് ഞാൻ മുകളിൽ വിവരിച്ചതല്ലാതെ മറ്റൊന്നുമില്ല. മാത്രമല്ല അവൻ വർഷങ്ങളായി കൊട്ടാരക്കര ടൗണിൽ കാല് കുത്തിയിട്ടുമില്ല. ഒരു അഭിഭാഷകനും സർക്കാർ ഉദ്യോഗസ്ഥനും അടങ്ങിയ മറ്റ് മൂന്നു മക്കൾ മാന്യന്മാരായി സ്വന്തം കാര്യങ്ങൾ നോക്കി ഇവിടെ കഴിഞ്ഞ് വരുന്നു.</p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNx30fcEx8khITaZrnlKtvTbMwi-ZPi2qHlOkRwXkazc-iQXBfRI92849lIN-MAk7pji3uFUkvSHiALTKNYk4LkAD8KGaQ2Gc_zgqw6Umq0Q7NLc_18Y6NIeucLJyMdtUM1ihALRByfLGJRkF1GNv3c5VvOCdIS-ODrb0gXG2vacg3QDlvzWjWGhpD1rgk/s192/v-22178.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="192" data-original-width="192" height="192" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNx30fcEx8khITaZrnlKtvTbMwi-ZPi2qHlOkRwXkazc-iQXBfRI92849lIN-MAk7pji3uFUkvSHiALTKNYk4LkAD8KGaQ2Gc_zgqw6Umq0Q7NLc_18Y6NIeucLJyMdtUM1ihALRByfLGJRkF1GNv3c5VvOCdIS-ODrb0gXG2vacg3QDlvzWjWGhpD1rgk/s1600/v-22178.jpg" width="192" /></a></div><br /><p></p><p>ഇവിടെ പ്രശ്നം അതല്ല. വെറുതെ ഇരിക്കുമ്പോൾ ആരെ പറ്റിയെങ്കിലും അപവാദം പറഞ്ഞില്ലെങ്കിൽ ഇവന്മാർക്ക് ഉറക്കം വരില്ല. അത് മരിച്ചവരെ പറ്റിയായാലും അവർക്ക് ഒരു മടിയുമില്ല.</p><p>മകന്റെ മരണ കാരണം വിശദമാക്കേണ്ടത് ഒരു പിതാവ് എന്ന നിലയിൽ എന്റെ കടമയാണ്. അത് ഞാൻ ഇവിടെ നിവർത്തിച്ചു. കൊട്ടാരക്കര പള്ളി പുരയിടത്തിൽ ശാന്തമായി ഉറങ്ങുന്ന എന്റെ മകന്റെ ആത്മാവിനോട് ഞാൻ നീതി പുലർത്തണമല്ലോ.അവനെ അന്നുമെന്നും സ്നേഹിച്ചിരുന്നവനാണല്ലോ അവന്റെ പിതാവ്.</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-56400811986520012552024-01-25T05:56:00.000-08:002024-01-25T05:56:00.374-08:0020 വർഷങ്ങൾ കടന്ന് പോയി........<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqo5XgznswnDzr_ZSxUEx0o6BJSGB_x2qUb80Wk2JFmPGmzSWikycU-7MwFIb8U1gZWyJKztCvhuIEVjqVeo9C_K80_couuYipegLAVQByHaik8c2U49yEwg9hHdHyy19ES0-O5K6LmlzQHl6KoqbRGesBE0Jy2XqgVsZpe02h7zz98Eok7qWTvDFC5mj-/s1040/6a714044-bc96-4c10-b4f0-87ef1da43dae.jpg" style="margin-left: 1em; margin-right: 1em;"><span style="color: black;"><img border="0" data-original-height="1040" data-original-width="780" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqo5XgznswnDzr_ZSxUEx0o6BJSGB_x2qUb80Wk2JFmPGmzSWikycU-7MwFIb8U1gZWyJKztCvhuIEVjqVeo9C_K80_couuYipegLAVQByHaik8c2U49yEwg9hHdHyy19ES0-O5K6LmlzQHl6KoqbRGesBE0Jy2XqgVsZpe02h7zz98Eok7qWTvDFC5mj-/s320/6a714044-bc96-4c10-b4f0-87ef1da43dae.jpg" width="240" /></span></a></div><br /> ഉമ്മാ ഇല്ലാത്ത 20 വഷങ്ങൾ കടന്ന് പോയിരിക്കുന്നു.<p></p><p>തിളങ്ങി നിന്നിരുന്ന ഒരു പകലിന്റെ അന്ത്യത്തിൽ ഉമ്മായുടെ ശബ്ദം അന്തരീക്ഷത്തിലൂടെ അലയടിച്ച് വന്നു. ശരീഫേ!...നീ എവിടെയാണ്?</p><p>മൈതാനത്ത് കളിച്ച് കൊണ്ടിരുന്ന കൂട്ടുകാരെ വിട്ട് ഞാൻ ഓടി ചെന്നപ്പോൾ എന്നെ പിടികൂടി നിറയെ വെള്ളം കോരി വെച്ചിരുന്ന അലൂമിനിയം ചരുവത്തിനടുത്ത് നിർത്തി തല വഴി ഉമ്മാ വെള്ളം കോരി ഒഴിച്ചു. ശരീരത്തിൽ വെള്ളം വീണ സന്തോഷത്താൽ ഞാൻ തുള്ളി ചാടിയപ്പോൾ എന്റെ പുറക് വശത്ത് ചെറുതായി ഒന്നടിച്ചിട്ട് ഉമ്മാ വഴക്ക് പറഞ്ഞു “ അടങ്ങി നിൽക്കെടാ സുവ്വറേ!“ </p><p>റെക്സോണ സോപ്പ് ആദ്യമായി ഉപയോഗിച്ചത് അന്നാണെന്ന് തോന്നുന്നു. കാരണം റെക്സോണയുടെ മണം മൂക്കിലടിക്കുമ്പോഴൊക്കെ ഇപ്പോഴും അന്നത്തെ ആ തെങ്ങിൻ ചുവട്ടിൽ വെച്ച് സായാഹ്നത്തിൽ ഉമ്മാ കുളിപ്പിക്കുന്ന കാര്യം ഓർമ്മ വരും. ഗന്ധങ്ങൾക്ക് ഓർമ്മകൾ കൊണ്ട് വരാനുള്ള കഴിവുണ്ടല്ലോ.</p><p>ഇന്നും ആഗ്രഹിച്ച് പോകുന്നു, ഉമ്മാ എന്നെ ആ തെങ്ങിൻ ചുവട്ടിൽ കൊണ്ട് നിർത്തി റെക്സോണ ഉപയോഗിച്ച് ഒന്ന് കൂടി കുളിപ്പിച്ചിരുന്നെങ്കിൽ. ഇന്ന് ആ തെങ്ങില്ല, ഉമ്മായുമില്ല, ആ സ്ഥലങ്ങളെല്ലാം ആകെ മാറിയിരിക്കുന്നു.ഞാനും നാട് വിട്ടിരിക്കുന്നു. പക്ഷേ ഓർമ്മകൾക്ക് മരണമില്ലല്ലോ.</p><p>എന്തെല്ലാം പ്രശ്നങ്ങളിൽ കൂടി കടന്ന് പോകുമ്പോഴും മനസ്സിന്റെ ഭാരം കുറക്കാൻ ഉമ്മായുടെ സാമീപ്യം കൈക്കൊണ്ട ഔഷധമായിരുന്നു. അവർക്ക് എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവില്ലായിരുന്നെങ്കിലും ഉമ്മായോട് വിഷമങ്ങൾ ചുമ്മാ പറയുന്നത് ഒരു ആശ്വാസമായിരുന്നു. എല്ലാം കേട്ടിരുന്നിട്ട് പിന്നെ അവർ പതുക്കെ പറയും “ എല്ലാ വിഷമവും മാറ്റി തരുമെടാ...മുകളിലിരിക്കുന്നവൻ...“</p><p>ജീവൻ പിരിയുന്നതിനു മുമ്പ് അവസാന സമയത്ത് ആലപ്പുഴ കൊട്ടാരം ആശുപത്രിയിൽ ഓടി ചെല്ലാൻ എനിക്ക് സാധിച്ചു. ആലപ്പുഴ പടിഞ്ഞാറേ ജമാ അത്ത് പള്ളി പറമ്പിലെ പഞ്ചാര മണ്ണ് നിറഞ്ഞ കബറിടത്തിൽ ഉമ്മാ അപ്രത്യക്ഷമാകുന്നത് നോക്കി നിന്നപ്പോൾ ആ വേർപാട് ജീവിതത്തിൽ ഇത്രത്തോളം ശൂന്യത സൃഷ്ടിക്കുമെന്നും കരുതിയില്ല. ഇന്ന് ജീവിത സംഘർഷങ്ങളിൽ പെടുമ്പോൾ ഉമ്മായുടെ വില തിരിച്ചറിയുന്നു. ഭാരങ്ങൾ ഇറക്കി വെക്കാൻ പിന്നീട് അവലംബമായിരുന്ന മൂത്ത സഹോദരിയും അൽപ്പ വർഷങ്ങൾ കഴിഞ്ഞ് ഉമ്മാക്ക് കൂട്ടിന് പള്ളി പറമ്പിൽ പോയി. അതോടെ ജീവിതത്തിലെ ശൂന്യത പൂർത്തിയായി.</p><p>ഇന്ന് ഈ ഇരുപത് വർഷങ്ങൾക്ക് ശേഷവും ഓർമ്മകൾ എന്നെ വിട്ട് പിരിഞ്ഞിട്ടില്ല. ഉറ്റവരെ കുറിച്ചുള്ള ഓർമ്മകളും സന്തോഷ പ്രദമാണല്ലോ.</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-41578267909974412252024-01-23T06:01:00.000-08:002024-01-23T06:01:17.303-08:00ആൽ...മാവ്<p> കേട്ടവർ കേട്ടവർ അതിശയം കാണാൻ ആലപ്പുഴ പടിഞ്ഞാറേ ജമാ അത്ത് പള്ളിയിലേക്ക് പാഞ്ഞ് പോയി. തളിർത്ത് നിൽക്കുന്ന ആൽ മരത്തിന്റെ മണ്ടയിൽ നിന്നും തീയും പുകയും വരുക അതിശയം തന്നെയാണല്ലോ!!!</p><p>ഒൻപത് വയസ്സ്കാരനായ ഞാനും പള്ളിക്കൂടത്തിൽ നിന്നുമിറങ്ങി അൽഭുത കാഴ്ച കാണാൻ പോയി. മണ്ണിട്ടാൽ നിലത്ത് വീഴാത്ത വിധം ജനക്കൂട്ടം അവിടെ കൂടിയിരിക്കുന്നു. മുത്തലിബ് തങ്ങളുടെ കബറിന് സമീപം നിൽക്കുന്ന ആൽ മരത്തിന്റെ മണ്ടയിൽ നിന്നുമാണ് തീയും പുകയും വരുന്നത്. ആ കാഴ്ച ജനം അന്തം വിട്ട് നോക്കി നിന്നു.</p><p>മുമ്പ് ഞാൻ ആ കബറും പരിസരവും കണ്ടിട്ടുണ്ട്. ജമാ അത്ത് പള്ളിയുടെ പടിഞ്ഞാറേ ഗേറ്റിന് സമീപമാണ് മുത്തലിബ് തങ്ങളുടെ കബർ സ്ഥിതി ചെയ്യുന്നത്.അന്ന് ഒരു ചെറിയ മതിൽക്കെട്ടിനാൽ വേർ തിരിച്ചിരുന്ന ഇടത്താണ് കബർ ഉണ്ടായിരുന്നത്. കബറിന് സമീപം കത്തിച്ച് നിർത്തിയിരുന്ന ചന്ദന തിരികളും പുകഞ്ഞ് കൊണ്ടിരുന്ന എണ്ണ തിരികളും കാണപ്പെട്ടിരുന്നു. വെള്ള മണൽ വിരിച്ച പള്ളി പറമ്പിൽ നിറയെ കബറുകളാണ്.തണൽ വിരിച്ച് നിൽക്കുന്ന പെരുമരത്തിന്റെയും മറ്റ് വൃക്ഷങ്ങളുടെയും തണലിൽ സ്ഥിതി ചെയ്യുന്ന കബറിടങ്ങളിൽ മനുഷ്യർ ഉറങ്ങുന്നു. അന്ത്യ കാഹളം മുഴങ്ങുമ്പോൾ നാഥന്റെ മുമ്പിൽ തിരക്കിട്ട് എത്താനായി അവർ കാത്ത് കിടക്കുകയാണ്.</p><p>പള്ളി പരിസരത്തിലേക്ക് കടക്കുമ്പോൾ ഞങ്ങൾ കുട്ടികൾ മുത്തലിബ് തങ്ങൾക്ക് ഉൾപ്പടെ ഉച്ചത്തിൽ സലാം ചെല്ലും.അസ്സലാമു അലൈക്കും....( അത്യുന്നതമായ സമാധാനം നിങ്ങളിൽ ഉണ്ടാകട്ടെ.) അവർ ആ സലാം കേൽക്കുമോ എന്ന് ഞാൻ ഒരിക്കൽ ഉമ്മായോട് ചോദിച്ചു. നമ്മൾ കേൾക്കുന്നതിനേക്കാളും അവർ അത് കേൾക്കുമെടാ“ എന്ന് ഉമ്മാ ഉത്തരം നൽകിയിരുന്നു.</p><p>വർഷങ്ങൾക്ക് മുമ്പ് തങ്ങളുപ്പുപ്പായുടെ കബറിന് സമീപം ആൽ മരം കൂടാതെ ഒരു മാവ് വൃക്ഷവും ഉണ്ടായിരുന്നത്രേ! കുല കുലയായുള്ള മധുരമുള്ള മാങ്ങാ അതിൽ നിറഞ്ഞ് നിന്നിരുന്നതിനാൽ കുട്ടികൾ മാവിൽ കല്ലെറിയൽ പതിവായിരുന്നു.</p><p>എന്റെ അപ്പച്ചി (പിതൃ സഹോദരി) ആ കഥ പറഞ്ഞ് തന്നു. തുരു തുരാ കല്ലുകൾ കബറിന് മേൽ വന്ന് വീണു കൊണ്ടിരുന്നതിനാൽ തങ്ങൾ ഉപ്പുപ്പാ പടച്ചവനോട് ഈ ഉപദ്രവത്തെ പറ്റി പ്രാർത്ഥിച്ചെന്നും തുടർന്ന് മാവ് ആലായി മാറിയെന്നുമായിരുന്നു ആ കഥ. കേട്ട് കൊണ്ടിരുന്ന എന്റെ കൊച്ചാപ്പാ പ്രതികരിച്ചു. “പിന്നേയ്! ആലിന് സമീപം ഏത് മരം നിന്നാലും ആലിന്റെ വേടുകൾ അതിനെ പൊതിയും... പിന്നെ ആ മരം കാണില്ല അത് സാധാരണമാണ്...“</p><p>കൊച്ചാപ്പാ വഹാബിയാണെന്ന് അപ്പച്ചി പ്രതികരിച്ചു. നവീനാശയങ്ങളുമായി വാദിക്കുന്നവരെല്ലാം അന്ന് വഹാബി ആയിരുന്നല്ലോ.</p><p>അന്ന് ആലിന് തീ പിടിച്ചപ്പോൾ കൂടിയ ജനത്തോട് കബർ വെട്ടി (കബർ കുഴിക്കുന്ന ആൾ) കയ്യും കലാശവും കാട്ടി പറഞ്ഞു. “തീയെങ്ങിനെ വരുന്നെന്ന് നോക്കാൻ ഞാൻ ആലിൽ കയറി . അപ്പോൾ ദാണ്ടെ! അവിടെ ഒരുത്തൻ പത്തിയും പൊക്കി നിൽക്കുന്നു. ഞാൻ ജീവനും കൊണ്ടോടി....തങ്ങൾ ഉപ്പാപ്പായുടെ കറാമത്തുകളേ.....“</p><p>“ വെടി വെക്കല്ലേ മോനേ.....“ കൂട്ടത്തിൽ ആരോ വിളിച്ച് പറഞ്ഞു.</p><p>“കളിയാക്കിക്കോ കളിയാക്കിക്കോ.....തീക്കൊള്ളി കൊണ്ട് തല ചൊറിയല്ലേ മോനേ....ഇത് തങ്ങൾ ഉപ്പാപ്പയാണ്..വിവരം അറിയും....“</p><p>പിന്നീട് ഫയർ എഞ്ചിൻ വന്നു. ആൽ മരത്തിന്റെ മണ്ടയിലേക്ക് വെള്ളം ചീറ്റി. തീ അണഞ്ഞു. അതിലൊരു ഫയർ മാൻ ഏണി വെച്ച് ആൽ മരത്തിന്റെ കവരത്തിൽ വരെ എത്തി നോക്കിയിട്ട് തിരികെ ഇറങ്ങി പറഞ്ഞു :പഴയ മാവിന്റെ അവശിഷ്ടം ഇപ്പോഴും ആലിനകത്ത് ജീർണിച്ച് നിൽപ്പുണ്ട്. താഴെ നിന്ന് കാക്കയോ എലിയോ എണ്ണ തിരി കൊത്തി എടുത്ത് ആലിന്റെ മണ്ടയിൽ വെച്ചു..ചൂട് കാലമല്ലേ ... ജീർണിച്ച മാവിൽ ആ തീ പടർന്ന് പിടിക്കാൻ വലിയ സമയമൊന്നും വേണ്ടി വന്നില്ല.....“</p><p>കാലങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു...ഇന്ന് മുത്തലിബ് തങ്ങളുടെ കബർ ചുറ്റു മതിൽ കെട്ടി തറയിൽ ഗ്രാനൈറ്റ് പാകി മനോഹരമാക്കിയിട്ടുണ്ട്. സ്ത്രീകളാണ്അവിടെ കൂടുതലും തങ്ങൾ ഉപ്പാപ്പായോട് പ്രാർഥിക്കാനായി വരുന്നതും തിരി കത്തിക്കുന്നതും.എല്ലാ വെള്ളിയാഴ്ച തിങ്കളാഴ്ച രാവുകളിൽ അവിടെ തിരക്കാണ് പരികർമ്മികളായി രണ്ട് മൂന്നു പേർ അവിടെ എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ നിൽപ്പുണ്ടാകും, കൂട്ടത്തിൽ കൈ മടക്ക് വാങ്ങിക്കാനും.</p><p>പണ്ട് പട്ടിണിയും ദാരിദ്രിയവും മുറ്റി നിന്ന കാലത്ത് നേരത്തോട് നേരമാകുമ്പോൾ കത്തിച്ചേക്കാവുന്ന അടുപ്പിൽ കലം കേറ്റാനായി ഓട്ടത്തിലായിരുന്നല്ലോ ജനം. കലത്തിൽ വേവുന്നത് എല്ലാ ചട്ടിയിലുമെത്തിക്കാൻ അശ്രാന്ത പരിശ്രമത്തിലായിരുന്നു സ്ത്രീകൾ. ആ തിരക്കിനിടയിൽ ഭക്തി വലിയ രീതിയിൽ ഇല്ലായിരുന്നു. പട്ടിണി മാറി പത്ത് പുത്തൻ കയ്യിൽ വന്നപ്പോൾ ഭക്തി വർദ്ധിച്ചു, തീർത്ഥാടനം കൂടി.ദർഗകളിൽ ക്യൂ ആയി. തങ്ങൾ ഉപ്പുപ്പായുടെ മുമ്പിൽ പ്രാർത്ഥനകൾ വർദ്ധിച്ചു, കാണിക്കകൾ ധാരാളമായി. അദ്ദേഹം ജീവനോടിരിക്കുമ്പോൾ അദ്ദേഹത്തോട് പ്രാർത്ഥിക്കാൻ അദ്ദേഹം സമ്മതിക്കില്ലായെന്ന് ഉറപ്പ്.</p><p> തങ്ങൾ ഉപ്പുപ്പായുടെ ദർഗക്ക് കുറച്ച് അപ്പുറത്ത് മാറി സ്ഥിതി ചെയ്യുന്ന ജമാ അത്ത് പള്ളിയുടെ മിനാരങ്ങളിലൂടെ ഓരോ നമസ്കാരത്തിനും ക്ഷണിച്ച് കൊണ്ട് ബാങ്കിന്റെ കർണാനന്ദമായ ഒലികൾ കാറ്റിലൂടെ കടന്ന് വരാറുണ്ട്.</p><p>അശ് ഹദ് അൻ ലാ ഇലാഹ ഇല്ലല്ലാ....( ഞാൻ സാക്ഷ്യപ്പെടുത്തുന്നു മറ്റ് ഒരു ദൈവവുമില്ലാ...ഏകനായ ദൈവമല്ലാതെ..)</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-91131727989382019192024-01-11T05:57:00.000-08:002024-01-11T05:57:46.015-08:00മാളിക മുകളിലേറിയ......<p> മാളിക മുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പ് കയറിയ കവിത പണ്ട് സുപരിചിതമായിരുന്നു. പലരുടെയും ആകസ്മികമായ പതനം കാണുമ്പോൾ ഈ വരികൾ ഇപ്പോഴും മൂളി പോകുന്നു </p><p> ആ മാറാപ്പ് മന്നന്റെ തോളിലേക്ക് പൊക്കി വെക്കാൻ ഈ കാലത്ത് നിമിത്തമാകുന്നത് നവ മാധ്യമങ്ങളാണ്. എന്നിട്ട് അവർ തന്നെ ഇന്നലെ വരെ പുകഴ്തി പാടി ഉയരത്തിൽ നിർത്തിയ വ്യക്തിയെ ഇന്ന് നേരം വെളുക്കുമ്പോഴേക്ക് കാലിൽ പിടിച്ച് വലിച്ചിടുന്നു. ഇന്നലെ വരെ ഞാൻ പൊക്കി നിർത്തിയ വ്യക്തിയാണിത് എന്ന് ഒരു കുറ്റ ബോധവും അപ്പോൾ അവർക്ക് കാണില്ല. കുറ്റം കണ്ടാൽ പറയേണ്ടേ എന്ന ചോദ്യം ഉയരുമെങ്കിൽ ഇന്നലെ വരെ നിങ്ങൾക്ക് ഈ കുറ്റം കാണാൻ കഴിഞ്ഞില്ലേ എന്ന മറു ചോദ്യവും ആകാം. </p><p>പ്രശസ്ത മാന്ത്രികൻ \ജാലവിദ്യക്കാരൻ ആംഗലേയത്തിൽ മാജിക് കിംഗ് മുതുകാടിന്റെ കാര്യമാണ് ഞാൻ ഇവിടെ സൂചിപ്പിക്കുന്നത്. മുഖ പുസ്തകവും മറ്റ് ഗുൽഗുലു തിക്തകങ്ങളും കൂടി അദ്ദേഹത്തെ നന്മ മരമായി ഇന്നലെ വരെ വാഴ്ത്തി പാടിയപ്പോൾ എല്ലാവരും ബലേ ഭേഷ് കയ്യടിച്ചും ഭിന്ന ശേഷി കുഞ്ഞുങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഫോട്ടോകൾ പങ്ക് വെച്ചും പൊക്കി പൊക്കി മാനം വരെ കൊണ്ട് പോയി. എന്നിട്ടിപ്പോൾ ധിം തരികിട തോം എന്ന് പരുവത്തിൽ വലിച്ച് താഴെ ഇടുന്നു.</p><p>പണ്ട് പ്രകടനത്തിൽ ആളെ നിറക്കാൻ വിളിച്ച് കയറ്റിക്കൊണ്ട് പോയ ജാഥാ തൊഴിലാളികൾക്ക് പറഞ്ഞ് കൊടുത്ത മുദ്രാവാക്യങ്ങൾ അവർ അതേ പോലെ ഏറ്റ് പറഞ്ഞ് കൊണ്ടിരുന്ന സമയം “ചന്ത മുക്കിൽ ആളിറങ്ങണം“ എന്ന് ബസ്സിൽ ആരോ വിളിച്ച് പറഞ്ഞപ്പോൾ ജാഥക്കാരും ചന്തമുക്കിൽ ആളിറങ്ങണം എന്ന് കൂട്ടായി വിളീച്ച് പറഞ്ഞത് പോലായി നവ മാധ്യമങ്ങളുടെ കാര്യങ്ങൾ. എവിടെയോ എന്തോ ചീഞ്ഞ് നാറുന്നു എന്ന വാർത്ത കേട്ടത് പാടെ സർവ പുകഴ്ത്തലും പൂക്കുറ്റി പോലെ “ശൂ“ എന്ന് താഴേക്കായി.</p><p>മുകളിലേക്ക് ഉയർത്തി വിടുമ്പോഴും താഴേക്ക് വലിച്ചിടുമ്പോഴും എല്ലാം നല്ലത് പോലെ ഗ്രഹിച്ചിട്ട് പോരായിരുന്നോ കലാ പരി പാടികളൊക്കെ ചങ്ങായിമാരേ! </p><p>നമ്പി നാരായണൻ നമ്മുടെ മുമ്പിലുണ്ട്. നമ്പി നാരായണൻ അല്ലാത്ത എത്രയോ പേർ ഈ ദുനിയാവിൽ ഇനിയും ഉണ്ടായിരിക്കണം, എല്ലാം സഹിച്ച് കഴിയുന്നവർ.</p><p>അത് കൊണ്ട് നവ മാധ്യമ പടുക്കളേ! പ്രിയ സുഹൃത്തുക്കളേ ഏതൊരു വിഷയവും നമ്മുടെ മുമ്പിലെത്തുമ്പോൾ നിശിതമായി ഗ്രഹിച്ച് പഠനം നടത്തി പുറത്തേക്ക് വിക്ഷേപിക്കുക, അല്ലാതെ വെറും “ചന്ത മുക്കിൽ ആളിറങ്ങണം“ ആയി പോകരുത്</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-45959908257583162842024-01-07T06:02:00.000-08:002024-01-07T06:02:10.224-08:00സൗജന്യം ചതിക്കാനാണ്.<p> ഒരു സ്വർണ കടക്കാരനും നമ്മുടെ അപ്പനോ അമ്മായി അപ്പനോ അളിയനോ അല്ലല്ലോ! ഇത്രത്തോളം സൗജന്യം നമുക്ക് വാരിക്കോരി നൽകാൻ.</p><p>ഹോ!! എന്തെല്ലാം സൗജന്യങ്ങളാണ് പരസ്യത്തിലൂടെ നമ്മളിലേക്ക് വാരി വിതറുന്നത്.</p><p>പണിക്കുറവില്ല, പണിക്കൂലി ഇളവ്, പത്തരമാറ്റ്...പിന്നെ കൗതുകരമായ മറ്റൊരു ഓഫർ. ഒരു നിശ്ചിത ഫീ നൽകി രജിസ്റ്റർ ചെയ്യാം.പിന്നീട് നടക്കാൻ പോകുന്ന വിവാഹത്തിന് ഇപ്പോൾ തന്നെ സ്വർണം ബുക്ക് ചെയ്യാം ഇന്നത്തെ വിലക്ക്. വിവാഹ തീയതിയിൽ ഇന്നത്തേക്കാളും വില അന്ന് കൂടുതലായാലും ഇന്നത്തെ വിലക്ക് തന്നെ അന്ന് സ്വർണം നൽകും </p><p>തൊപ്പിയും താടിയും വെച്ച് മതഭക്ത ഭാവക്കാരനും ആഭരണങ്ങൾ കിലോ കണക്കിൽ ശരീരത്തിൽ തൂക്കി പ്രദർശിപ്പിക്കുന്ന സുന്ദരിയും അങ്ങിനെ പല വേഷത്തിലും ഭാവത്തിലും പരസ്യത്തിൽ നിരന്ന് നിൽക്കുന്ന എല്ലാ സ്വർണ കടക്കാരും സൗജന്യത്തിന്റെ വാഗ്ദാന പെരുമഴ പെയ്യിക്കുമ്പോൾ ആ ചോദ്യം വീണ്ടും മുമ്പിൽ ഉണർന്ന് വരുന്നു....നമുക്കിത്രത്തോളം സൗജന്യം ചൊരിയാൻ ഇവർ നമ്മുടെ അപ്പനോ അമ്മായി അപ്പനോ അളിയന്മാരോ അല്ലല്ലോ.അവർ വ്യാപാരം ചെയ്യുകയാണ് ലാഭം കൊയ്യാൻ. അതിന് അവരിലേക്ക് നമ്മളെ ആകർഷിക്കാനാണ് ഈ സൗജന്യങ്ങൾ പരസ്യം ചെയ്യുന്നത്.</p><p>അവർ നമ്മെ തേടിയെത്തുന്ന വഴികൾ പഠിക്കുമ്പോൾ, ഇത്രത്തൊളം റിസ്ക് എടുത്ത് ഇവർ നമുക്ക് സൗജന്യം തരുന്നതെന്തിനെന്ന് ആലോചിച്ച് പോകും.</p><p>ആഡിറ്റോറിയങ്ങളിലെ ജീവനക്കാരെ കൈ മടക്ക് കൊടുത്ത് അവർ കൈവശത്തിലാക്കുന്നു.വിവാഹത്തിനായി നമ്മൾ ആഡിറ്റോറിയം ബുക്ക് ചെയ്യുമ്പോൾ ജ്യൂവലിക്കാർ എങ്ങിനെ മണത്തറിയുന്നു? നമ്മൾ താമസിക്കുന്ന ഇട്ടാവട്ടം നാട്ടിൻ പുറത്തെ മേലേ വാരിയിൽ കുഴിയിൽ വീട്ടിൽ ഇട്ടുണ്ണൻ കോദണ്ണ കുറുപ്പിനെയും പൂച്ചാണ്ടി പുരയിടത്തിലെ മമ്മൂഞ്ഞിനെയും കുരിശും വഴി ഓനാച്ചനെയും ന ഗരത്തിലെ സ്വർണക്കടക്കാരൻ മുതലാളി എങ്ങിനെ അറിയാനാണ്. ആഡിറ്റോറിയം ജീവനക്കാരൻ ബുക്ക് ചെയ്ത ഉടനെ നമ്മൂടെ മേൽ വിലാസം സഹിതം വിശദ വിവരങ്ങൾ സ്വർണ കടക്കാരന് എത്തിക്കുന്നു. വിവരം കിട്ടിക്കഴിഞ്ഞാൽ പെണ്ണിന്റെ വീട്ടിൽ കടക്കാരന്റെ ഏജന്റ് കോട്ടും കളസവും ഗള കൗപീനവും ധരിച്ച് പാഞ്ഞെത്തുന്നു സൗജന്യങ്ങൾ വിവരിക്കുന്നു..പെണ്ണിന്റെ അപ്പനും അമ്മയും അപ്പച്ചിയും അമ്മൂമ്മയും ആ വാരിക്കുഴിയിൽ വീണു കഴിഞ്ഞു.</p><p> വിദൂരമായ സ്ഥലത്തെ കടയിലാണ് നമ്മൾ ബുക്ക് ചെയ്യുന്നതെന്നും അതിനോടൊപ്പമുള്ള മറ്റ് അപാകതകളൊന്നും നാം തിരിച്ചറിയുന്നില്ല. സൗജന്യം...അത് മതി നമുക്ക്. സൗജന്യത്തിന് ഇപ്പോൾ ഒരു പുതിയ പേരുമുണ്ട്,ഓഫർ!!! ആംഗ്ളേയത്തിൽ കേൽക്കുമ്പോൾ ഒരു അന്തസ്സുമുണ്ട് ആ വാക്കിന്.</p><p>അങ്ങിനെ സൗജന്യം കൈ പറ്റിയാൽ എന്ത് കുഴപ്പം എന്ന് ചോദിക്കുന്നവരോട് വാങ്ങിയ സ്വർണം മാറ്റ് എന്ത്? അത് പുതിയ സ്വർണമാണോ പഴയത് പോളിഷ് ചെയ്ത് കളർ അടിച്ചതാണോ എന്ന് നമുക്ക് തിരിച്ചറിയാനെന്ത് വഴി എന്ന് ചോദിക്കുന്നു. ഇനി ആ കുഴപ്പങ്ങളൊന്നും ഇല്ലാ എന്ന് തന്നെ കരുതിക്കോളൂ, പക്ഷേ ഈ സ്വർണാഭരണം പിന്നീട് പൊട്ടുകയോ മങ്ങുകയോ ചെയ്താൽ അത് തിരികെ എടുത്ത് പകരം പുതിയത് തരാമെന്ന ഗാരണ്ടി വല്ലതും ഉണ്ടോ? വിദൂരത്തിലുള്ള കടയിൽ വണ്ടിക്കൂലി ചെലവാക്കി ദിവസങ്ങൾക്ക് ശേഷം പൊട്ടിയ ആഭരണവും കൊണ്ട് ചെന്നാൽ നമ്മൾ അവിടെ ഇറച്ചിക്കടയിൽ പട്ടി തൂങ്ങിയത് പോലെ കുറേ നേരം നിൽക്കണം.പിന്നീട് നമ്മളെ അകത്തേക്ക് കൊണ്ട് പോകും പരാതി കേൾക്കും പരിഹാരവും പറയും. പകരം പുതിയ സ്വർണം തരാം, പക്ഷേ ആ സ്വർണത്തിന് ഇന്നത്തെ കമ്പോള വില നൽകണം. എന്താ പരിഹാരമായില്ലേ?</p><p> മേൽ പറഞ്ഞത് ഒരു ചെറിയ ഉദാഹരണം മാത്രം. സൗജന്യത്തിൽ കാലിടറി വീണ പല കേസുകളുമുണ്ട്.വിസ്താര ഭയത്താൽ അതൊന്നും കുറിക്കുന്നില്ല. ഒരു കാര്യം മാത്രം തിരിച്ചറിയുക. കച്ചവടക്കാരൻ ലാഭം കിട്ടാനാണ് കച്ചവടം ചെയ്യുന്നത്. അവന്റെ മുതൽ നഷ്ടപ്പെട്ട് ഒരു കച്ചവടവും ചെയ്യില്ല. നമുക്ക് വില കുറച്ച് തരണമെങ്കിൽ അവൻ മറ്റെന്തോ കണ്ടിട്ടാണ്. അല്ലാതെ അവന് നമ്മോട് അനുരാഗമൊന്നുമില്ല ഓഫർ തരാൻ. സൗജന്യം ഉള്ളിടത്തെ ചതിക്കുഴികളെയും തിരിച്ചറിയുക, അത് സ്വർണമായാലും ഉണക്ക മീനായാലും ശരി.....</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-89723422411962813452023-12-22T06:01:00.000-08:002023-12-22T06:01:54.313-08:00മുല്ലക്കൽ ഉൽസവം<p> ഇന്ന് ആലപ്പുഴ മുല്ലക്കൽ ഉൽസവം ആറാം ദിവസമാണ്</p><p>മുല്ലക്കൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്താണെന്ന് എനിക്കറിയില്ല. പക്ഷേ ആലപ്പുഴ വിട്ടതിന് ശേഷം പത്ത് ദിവസമുള്ള ഉൽസവത്തിൽ ഏതെങ്കിലും ഒരു ദിവസം ഞാൻ ആലപ്പുഴ പോകുകയും ഉൽസവ തിരക്കിൽ മുല്ലക്കൽ റോഡിലൂടെ കാഴ്ചകൾ കണ്ട് പതുക്കെ നടന്ന് പോകുകയും ചെയ്യുമായിരുന്നു. ഈ യാത്രയിൽ പഴയ സുഹൃത്തുക്കൾ ആരെയെങ്കിലും കാണും. റോഡിന്റെ വടക്കേ അറ്റത്ത് നടക്കുന്ന ശാസ്തീയ സംഗീത സദസ്സിൽ ഒരു മൂലയിൽ പോയി നിന്ന് സംഗീതം ആസ്വദിക്കും. പുസ്തക കടകളിൽ കയറി പുതിയ പുസ്തകങ്ങളെ പറ്റി തിരക്കും, ഇതിനിടയിൽ ബാല്യ കാല അനുഭവങ്ങളുടെ സ്മരണകളിലൂടെ ഊളിയിടും. ഞാൻ ഈ ദിവസം ഇവിടെ വരുന്നത് തന്നെ ആ സ്മരണകളെ മനസ്സിൽ ഊതി കത്തിക്കാനാണല്ലോ.</p><p>ധനു മാസ കുളിരിൽ മാനത്ത് അമ്പിളി തെന്നി നീങ്ങുന്ന രാവുകളിൽ ചെറുപ്പത്തിൽ വാപ്പാ എന്നെ ഉൽസവ സ്ഥലത്ത് കൊണ്ട് പോകുമായിരുന്നു. ജോലി കഴിഞ്ഞ് വാപ്പാ വീട്ടിൽ വരുമ്പോൾ ഏറെ രാത്രി ചെന്നിരിക്കും, എന്നാലും മഞ്ഞ് കൊള്ളാതെ തലയിൽ ഒരു തോർത്തു കെട്ടി തന്ന് വട്ടപ്പള്ളിയിൽ നിന്ന് നടന്ന് മുല്ലക്കലെത്തും. അന്ന് ആട്ടോ റിക്ഷായോ മറ്റ് വാഹന സൗകര്യമോ ഇല്ലാതിരുന്നതിനാൽ ഒരു മടിയും കൂടാതെ രണ്ടര മൈൽ നടക്കും. തിരികെ വരുമ്പോൽ കരിമ്പ്, ഈന്തപ്പഴം, പൊരി, അലുവാ, തുടങ്ങിയവയിൽ ഏതെങ്കിലുമെല്ലാം വാങ്ങി തരുമായിരുന്നു. ഏറ്റവും സന്തോഷമുള്ളത് ഒരു കമ്പിന് അറ്റത്ത് ഉടപ്പിച്ച തടി ചക്രം ഉരുട്ടുമ്പോൾ ചക്രത്തിന്റെ കറക്കത്തിനോടൊപ്പം കുനിയുകയും നിവരുകയും ചെയ്യുന്ന പോലീസ്കാരനെ ഫിറ്റ് ചെയ്ത വണ്ടി ആയിരുന്നു.വാപ്പ അതും വാങ്ങി തരും.</p><p>കച്ചവടക്കാരിൽ ഭൂരിഭാഗവും മുസ്ലിങ്ങൾ ആയതിനാൽ ഉൽസവം ഹിന്ദുക്കളുടേതാണെന്ന ഒരു ഭാവവും ഇല്ലാതെ നാട് ഒന്നടങ്കം പങ്കെടുക്കുന്ന ഉൽസവമായിരുന്നു അത്.</p><p>കൗമാരത്തിലേക്ക് കടന്നപ്പോൾ സുഹൃത്തുക്കളോടൊപ്പമായി മുല്ലക്കൽ യാത്ര. . എന്തെല്ലാം കുസൃതികൾ. മറക്കാനാവാത്ത സ്മരണകൾ. അത് കൊണ്ട് തന്നെയാണ് ആലപ്പുഴ വിട്ടിട്ടും മുല്ലക്കൽ ഉൽസവ കാലത്ത് ഒരു ദിവസമെങ്കിലും ഞാൻ അവിടെ പോയിരുന്നത്. പക്ഷേ ഈ വർഷം എനിക്ക് മുല്ലക്കൽ പോകാൻ കഴിയാത്ത വിധം സാഹചര്യങ്ങൾ ഉണ്ടായിരിക്കുന്നു. മുല്ലക്കൽ ഉൽസവം മാത്രമല്ല, എന്റെ എല്ലാമെല്ലാമായ ആലപ്പുഴ കടപ്പുറത്തും ഈ ഒരു ദിവസം പോയി ആ മണൽ തിട്ടയിൽ രാവ് ഏറെ ചെല്ലുന്നത് വരെ മാനത്ത് നോക്കി കിടക്കുന്നതും പതിവായിരുന്നല്ലോ. ഇതൊന്നും സംഭവിക്കാത്തതിനാൽ മനസ്സ് ഇപ്പോൾ വല്ലാതെ മൗനത്തിലായിരിക്കുകയും ചെയ്യുന്നു. ഞാൻ ആലപ്പുഴക്കാരനല്ലാതായി തീർന്നിരിക്കുന്നുവോ?</p><p>ഏതൊരു മനുഷ്യനും അവന്റെ ബാല്യവും ചെറുപ്പത്തിൽ കഴിച്ച് കൂട്ടിയ സ്ഥലങ്ങളും അവയെ പറ്റിയുള്ള ഓർമ്മകൾ ഓരോന്നും അവനെ വികാര തരളിതനാക്കും. ഇത് മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ മനസ്സിനുള്ളിൽ തിങ്ങി നിറയുന്ന വികാര വിചാരങ്ങൾ എവിടെയെങ്കിലും കുത്തിക്കുറിച്ചിടുമ്പോൾ കിട്ടുന്ന ആശ്വാസം എത്രയോ വലുതാണ്.</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-38439895233065998312023-12-05T05:37:00.000-08:002023-12-05T05:37:37.185-08:00പരസ്യം അടിച്ചേൽപ്പിക്കൽ<p> ഈ അടിച്ചേൾപ്പിക്കൽ തീർത്തും അസഹനീയമായിരിക്കുന്നു.</p><p>വർത്തമാന പത്രത്തിനുള്ളിൽ വിവിധ വ്യവസായികളുടെ പരസ്യത്തിനായുള്ള നോട്ടീസുകൾ കുത്തിച്ചേർത്തു നമ്മുടെ വീടുകളിനുള്ളിലേക്ക് അടിച്ചേൽപ്പിക്കുന്ന പ്രവണതയെ പറ്റിയാണ് സൂചിപ്പിക്കുന്നത്. ദിവസവും വലുതും ചെറുതുമായുള്ള മൂന്ന് നാല് നോട്ടീസുകൾ പത്രത്തിനോടൊപ്പം അടക്കം ചെയ്ത് നമ്മുടെ അടുത്തെത്തിക്കുക. നമ്മൾ ആവശ്യപ്പെടാതെ വീട്ടിനുള്ളിൽ എത്തുന്ന ഈ നോട്ടീസുകൾ ഉമ്മറത്തും പരിസരത്തും ചിതറി കിടന്ന് മാലിന്യമാകുക. നമ്മളെ കൊണ്ട് ഈ പരസ്യം വായിപ്പിച്ചേ അടങ്ങൂ എന്ന നിർബന്ധ ബുദ്ധിയാണ് ഇതിന് പുറകിൽ. </p><p>പത്രം വീട്ടിലെത്തിക്കുന്ന പയ്യനോട് മേലിൽ ഈ നോട്ടീസുകൾ പത്രത്തിലാക്കി കൊണ്ട് വരരുതെന്ന് കർശനമായി താക്കീത് ചെയ്തെങ്കിലും അവൻ നിസ്സഹായനായി പറഞ്ഞു. ഇത് ഞങ്ങൾ പത്രത്തിൽ ഉള്ളടക്കം ചെയ്യുന്നതല്ല, ഓരോ ബസ് സ്ടാന്റിലും ഇതിനായി ആൾക്കാർ ഉണ്ട്, അവർ നിർബന്ധമായി പത്രക്കെട്ടുകൾ എടുത്ത് അതിനുള്ളിൽ നോട്ടീസുകൾ കയറ്റി വിടുകയാണ്. അവർക്ക് അതിന് കൂലിയായി നോട്ടീസിന്റെ ഉടമസ്ഥർ നിശ്ചിത തുക നൽകുന്നുമു ണ്ട്.</p><p>അവൻ പറഞ്ഞതിൽ കുറച്ചൊക്കെ സത്യമുണ്ട്, എങ്കിലും പത്ര വിതരണക്കാർക്കും അൽപ്പ സ്വൽപ്പം വിഹിതം ഈ വിഷയത്തിലുണ്ട് എന്നതും മറച്ച് വെച്ച് കൂടാ. അങ്ങിനെ ഈ കൈത്തൊഴിൽ തഴ്ച്ച് വളർന്നിരിക്കുന്നു അതിനോടൊപ്പം നമ്മുടെ മുറ്റവും പരിസരവും ചിതറിക്കിടക്കുന്ന അനാവശ്യ കടലാസ്സിനാൽ മലിനമാക്കപ്പെടുകയും ചെയ്യുന്നു.</p><p>ഇത് അത്രക്ക് ഗൗരവമായ വിഷയമാണോ അവഗണിച്ചാൽ പോരേ? നോട്ടീസുകൾ കത്തിച്ച് കളഞ്ഞാൽ പോരേ? എന്ന ചോദ്യത്തിന് നമുക്ക് ആവശ്യമില്ലാത്ത ഒരു വസ്തു നമ്മുടെ ഉമ്മറത്ത് കൊണ്ടിടുന്നത് ഒരു തരത്തിൽ നമ്മളിലേക്കുള്ള ഒരു അധിനിവേശമായി തന്നെ കാണേണ്ടിയിരിക്കുന്നു എന്ന മറുപടിയാണുള്ളത്. മുറ്റം അടിച്ച് വാരുന്ന നമ്മുടെ സ്ത്രീകൾ മറ്റുള്ളവരുടെ നിർബന്ധനത്തിന് പിഴ ഒടുക്കുന്നതെന്തിന്?</p><p>കത്തിച്ച് കളഞ്ഞാൽ പോരേ എന്ന ചോദ്യത്തിന് ഇപ്പോൽ കടത്തി വിടുന്ന നോട്ടീസുകൾ മിക്കതും പ്ളാസ്റ്റിക് കോട്ടിംഗ് ഉള്ളതാണ്, അത് കത്തിക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യ വായു മറ്റൊരുത്തന് ലാഭമുണ്ടാക്കുവാനായി നാമെന്തിന് ശ്വസിക്കണം എന്നൊരു മറു ചോദ്യവുമുണ്ട്.</p><p>കുറച്ച് കാലങ്ങൾക്ക് മുമ്പ് പത്ര ഉടമകൾ ഈ നോട്ടീസ് വിതരണം പത്രത്തിൽ ഉള്ളടക്കം ചെയ്ത് നടത്തുന്നതിനെ കർശനമായി എതിർക്കുകയും ഈ പരിപാടി നിത്തി വെക്കുകയും ചെയ്തിരുന്നു. അവരുടെ പരസ്യ വിഭാഗത്തിന് വരുമാനം കുറഞ്ഞു വന്നതിനാലാകാം അവർ അന്ന് പ്രതിഷേധിച്ചത്. അങ്ങിനെ കുറച്ച് കാലം ശല്യം ഒഴിഞ്ഞ് കിട്ടി. ഇപ്പോൾ ശങ്കരൻ വീണ്ടും അറ്റ് ദി കോക്കനട്ട് ട്രീയിലായിരിക്കുന്നു.</p><p>മറ്റൊരു അധിനിവേശമാണ്, നമ്മൾ രസകരമായി അസ്വദിച്ച് കൊണ്ടിരിക്കുന്ന സിനിമയ്ക്കിടയിൽ കയറ്റി വിടുന്ന പരസ്യ വീഡിയോകൾ. പരസ്യക്കാരന് ലാഭമുണ്ടാക്കാൻ അവൻ നമ്മുടെ ആസ്വാദനത്തിലേക്ക് കടന്ന് കയറി അവന്റെ ഞഞ്ഞാ പിഞ്ഞാ നമ്മിലേക്ക് കുത്തി ചെലുത്തുന്നു. അങ്ങിനെ നീ സുഖിച്ച് രസിച്ച് കാണണ്ടാ മോനേ!, ഇതും കൂടി കാണെടാ എന്ന മട്ട്.</p><p>ഇതൊന്നും ആരും നിയന്ത്രിക്കാനോ തടയാനോ വരില്ലാ എന്നാണ് ഇതിന്റെ പുറകിലുള്ള ഹുങ്കും ധിക്കാരവും. ശരിയാണ് നമുക്കെന്ത് ചെയ്യനൊക്കും. നമ്മുടെ ആസ്വാദ്യതയിലേക്ക് നമ്മൾ ആവശ്യപ്പെടാതുള്ള ഈ കടന്ന് കയറ്റത്തിന് നമ്മൾ കീഴടങ്ങുകയല്ലാതെ വേറെ മാർഗമെന്ത്.</p><p>എന്തായാലും ഞാൻ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ഏത് പരസ്യമാണൊ നമ്മളെ ലക്ഷ്യമാക്കി നമ്മുടെ അനുവാദമില്ലാതെ വിക്ഷേപിക്കുന്നത് ആ പരസ്യത്തിനടിസ്ഥാനമായ ഉൽപ്പന്നം അത് എത്ര അനുപേക്ഷണീയമായാലും അത് വേണ്ടെന്ന് വെക്കുക. കോടാനുകോടി മനുഷ്യരിൽപ്പെട്ട വെറും ഒരു അംഗമായ എന്റെ ഈ വർജ്ജിക്കൽ നിസ്സാരമാണെങ്കിലും ആ പ്രവർത്തി എന്റെ മനസ്സാക്ഷിയെ സമാധാനപ്പെടുത്തുമല്ലോ. എന്നോട് യോജിക്കുന്നെങ്കിൽ നിങ്ങളും ഈ മാർഗത്തിൽ നിങ്ങളുടെ പ്രതിഷേധം നടപ്പിൽ വരുത്തുക.</p><p><br /></p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-25797412263458998512023-11-23T05:20:00.000-08:002023-11-23T05:20:25.450-08:00ഇനിയും മറക്കാനാവില്ല...<p> നവംബർ 23....ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത തീയതി. അന്നാണ് വാപ്പാ ഞങ്ങളെ വിട്ട് പിരിഞ്ഞ് പോയത്.</p><p>വർഷങ്ങൾ എത്രയായി എന്നതല്ല, ഇനിയും എത്ര വർഷങ്ങൾ കഴിഞ്ഞാലും ആ വേർപാട് മനസ്സിൽ ഉണ്ടാക്കിയ വേദനക്ക് ശമനം ഉണ്ടാവില്ല എന്നതാണ് സത്യം. കാരണം ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചപ്പോൾ സ്വന്തം കാര്യം നോക്കാൻ അദ്ദേഹം മറന്ന് പോയിരുന്നല്ലോ. ഏവർക്കും മാതൃകയായിരുന്നു അദ്ദേഹം, അത് കൊണ്ട് തന്നെ ആവശ്യപ്പെടാതെ തന്നെ മറ്റുള്ളവരാൽ ബഹുമാനിക്കപ്പെടുകയും ചെയ്തു. ജീവിതത്തിന്റെ തത്രപ്പാടിനാൽ വെറും കാലി ചായയും ചാർമിനാർ സിഗററ്റുമായി ചുരുങ്ങിയപ്പോൾ മാരകമായ ക്ഷയ രോഗം ബാധിക്കുന്നതിന് ഒരു തടസ്സവുമില്ലായിരുന്നു. ആ കാലത്തെ പാവപ്പെട്ടവരുടെ കൂട്ടുകാരനായ ക്ഷയ രോഗം കാർന്ന് തിന്നുമ്പോഴും ആവശ്യമായ പരിരക്ഷ നൽകാൻ ആർക്കും കഴിഞ്ഞില്ല. അന്നത്തെ കാലഘട്ടവും അപ്രകാരമായിരുന്നല്ലോ.</p><p>ഫോട്ടോകൾ സ്റ്റുഡിയോവിൽ മാത്രം പരിമിതമായിരുന്ന അന്ന് പൈസാ മുടക്കി ഒരു ഫോട്ടോ എടുക്കാൻ അദ്ദേഹം തുനിഞ്ഞില്ല, അത് കൊണ്ട് തന്നെ പിൽ കാലത്ത് വാപ്പായുടെ ഒരു ഫോട്ടോ കിട്ടാൻ ബന്ധുക്കളുടെ വിവാഹ ചടങ്ങുകളിൽ ഏതെങ്കിലുമൊന്നിൽ അദ്ദേഹം പതിഞ്ഞ് കാണുമോ എന്ന പ്രതീക്ഷയിൽ അത് കണ്ടെത്താൻ ഞാൻ ഏറെ അലഞ്ഞുവെങ്കിലും നിരാശമാത്രമായിരുന്നു ഫലം,</p><p>രാത്രി ഏറെ ചെന്നും മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെട്ടത്തിൽ വായന ശാലയിൽ നിന്നും കൊണ്ട് വരുന്ന പുസ്തകങ്ങൾ വായിച്ച് തീർക്കുന്ന വാപ്പാ ആയിരുന്നല്ലോ എന്റെ വായനാ ശീലത്തിന് പ്രചോദനമായത് </p><p>മരിക്കുന്നതിന് ഒരാഴ്ച മുമ്പ് കൊട്ടാരക്കരയിൽ നിന്നും ആലപ്പുഴയിൽ എത്തിയ എന്നോട് “അടുത്ത ആഴ്ചയേ എന്തെങ്കിലും ഉണ്ടാകൂ എന്നും അന്ന് വന്നാൽ മതി വെറുതെ ലീവ് നഷ്ടപ്പെടുത്തേണ്ട എന്ന് “ സ്വന്തം മരണത്തെ പറ്റി പ്രവചിച്ചപ്പോൾ ,അത് ഏതോ സാധാരണ സംഭവത്തെ പറ്റി പറയും പോലുള്ള മട്ടായിരുന്നു.</p><p>ആലപ്പുഴ പടിഞ്ഞാറേ ജമാ അത്ത് പള്ളിയിലെ കബർസ്ഥാനിൽ അടക്കിയപ്പോൾ മറമാടിയ സ്ഥലം തിരിച്ചറിയാൻ ഒരു അടയാളക്കല്ല് പോലും സ്ഥാപിക്കാൻ അന്ന് കഴിവില്ലായിരുന്നു. സിനിമാ സംവിധായകൻ ഫാസിലിന്റെ (ഫാസിൽ അന്ന് കുട്ടിയായിരുന്നു) അമ്മാവന്റെ മകൻ ബാബുവും മൂന്ന് കൂട്ടുകാരും ചേർത്തലയിൽ പന്ത് കളി കാണാൻ പോകും വഴി വളവനാട് വെച്ച് ഉണ്ടായ അപകടത്തിൽ മരിച്ച് പടിഞ്ഞാറേ ജമാ അത്ത് പള്ളിയിൽ കബറടക്കിയിരുന്ന സ്ഥലത്തിന് സമീപമാണ് വാപ്പായെയും അടക്കിയതെന്ന തീരിച്ചറിവിൽ നിര നിരയായുള്ള ആ നാല് കബറിടങ്ങൾക്ക് സമീപത്തെ ആ സ്ഥലം സന്ദർശിക്കുമ്പോൾ പഞ്ചസാര പോലെ വെളുത്ത ആ പൂഴി മണ്ണിൽ ഇവിടെയെവിടെയോ വാപ്പാ ഉറങ്ങുന്നു എന്ന വിശ്വാസത്തിൽ പ്രാർത്ഥനാ നിരതനായി ഇന്നും നിൽക്കാറുണ്ട്.</p><p> നവംബർ ഇരുപത്തി മൂന്നാം തീയതിയായ ഇന്നും മനസ്സ് കൊണ്ട് ആ സ്ഥലം സന്ദർശിച്ച് വാപ്പാക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.</p><p><br /></p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-24999823376430937532023-11-13T05:25:00.000-08:002023-11-13T05:25:36.409-08:00ഓൺ ലൈൻ തട്ടിപ്പ്......<p> ഞങ്ങളുടെ സ അദ് കഴിഞ്ഞ ദിവസം ഒരു ഹിമാലയൻ തട്ടിപ്പിന് ഇരയായി.മറ്റുള്ളവരും അപ്രകാരം തട്ടിപ്പിൽ ചെന്ന് പെടാതിരിക്കാനായി ആ സംഭവം ഇവിടെ കുറിക്കുന്നു.</p><p> സ അദ് ചാത്തന്നൂർ എം.ഇ.എസ്. എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം കൊല്ലം വിദ്യാർത്ഥിയാണ്.ഒന്നാം കൊല്ല വിദ്യാർത്ഥികളുടെ ഏതോ പരിപാടിക്ക് ധരിക്കാനായി കൂട്ടുകാർ പറഞ്ഞ് ധാരണയിലെത്തിയ ഡ്രസ്സ് വാങ്ങാൻ അവൻ ഓൺ ലൈൻ വ്യാപാരത്തെ സമീപിച്ചു. ഓൺ ലൈൻ വ്യാപാരത്തെ സംബന്ധിച്ച് വ്യക്തിപരമായി ഞാൻ തീർത്തും എതിരാണ് എന്നുള്ളതിനാൽ പലപ്പോഴും അവനും ഞാനുമായി അത് സംബന്ധമായി സംവാദങ്ങൾ പലതും കഴിഞ്ഞിട്ടുള്ളതും അവസാനം അവരുടെ ലോകവും എന്റെ ലോകവും വ്യത്യസ്തമാകയാൽ തോൽ വിയടയുന്നതാണ് ബുദ്ധിയെന്ന് തിരിച്ചറിഞ്ഞ് ഞാൻ പിൻ വാങ്ങുകയുമാണ്` പതിവ്. വിലക്കുറവ്, സാധനം വീട്ടിലെത്തിക്കൽ തുടങ്ങിയവ ചൂണ്ടിക്കാണിച്ച് അവൻ കത്തിക്കയറുമ്പോൾ അറുപഴഞ്ചനായ എന്റെ വാദം നില നിൽക്കാറില്ലായിരുന്നു.</p><p>അങ്ങിനെയിരിക്കവേ മേൽ കാണീച്ച ഡസ്സിനായി ഓൺ ലൈനിൽ പടം സഹിതമുള്ള പരസ്യത്തിൽ പാവം കുരുങ്ങുകയും അവന്റെ ഉമ്മയിൽ നിന്നും ആയിരം രൂപാ വാങ്ങി ഓൺ ലൈനിൽ കൂടി തന്നെ പരസ്യത്തിൽ കണ്ട മേൽ വിലാസത്തിൽ തുക അയച്ച് കൊടുത്ത് പാഴ്സൽ പ്രതീക്ഷിച്ച് ദിവസങ്ങൾ തള്ളി നീക്കി അവസാനം പാഴ്സൽ എത്തിച്ചേരുകയും ചെയ്തു.</p><p>അത്യാഹ്ളാദത്തോടെ അവൻ പാഴ്സൽ പൊട്ടിച്ച് തുറന്ന് നോക്കി താഴെ പറയുന്ന തുണി ഇനങ്ങൾ കണ്ടെത്തുകയുമുണ്ടായി.</p><p>(1) അഞ്ച് വയസ്സുകാരന്റെ പാകത്തിലുള്ള പഴകിയ ഒരു ജീൻസ്. അത് അര ഭാഗം പട്ടി കടിച്ചത് പോലെ പിഞ്ചിയിരുന്നു.</p><p>(2) മഞ്ഞ നിറത്തിലുള്ള അഴുക്ക് പുരണ്ട ഒരു ടീ ഷർട്ട്.</p><p>(3) മേശപ്പുറമോ മറ്റോ തുടച്ചത് പോലുള്ള ഒരു മുഷിഞ്ഞ ഷർട്ട്.</p><p>അപ്പോൾ അവന്റെ മുഖത്തുണ്ടായ ജാള്യത ധന നഷ്ടത്തിനേക്കാളുപരി പറ്റിക്കപ്പെട്ടല്ലോ എന്ന ചിന്തയാലായിരിക്കാം എന്ന് ഞാൻ കരുതുന്നു.</p><p>അവനെ ഞാൻ സമാധാനപ്പെടുത്തി. ഓൺ ലൈൻ കമ്പനിയുടെ മേൽ വിലാസമോ ഫോൺ നമ്പരോ മറ്റോ ഉണ്ടോ എന്ന് തിരക്കി. കിട്ടിയ മേൽ വിലാസം ഒറ്റ നോട്ടത്തിൽ തന്നെ അത് വ്യാജമാണെന്ന് തിരിച്ചറിയാൻ കഴിയും. കിട്ടിയ നമ്പരിൽ വിളിച്ച് നോക്കി. ഉത്തരമില്ല. എന്തായാലും മേൽ നടപടി അവസാനിപ്പിച്ചിച്ചിട്ടില്ല, തുടരുന്നു, എത്ര ഫലപ്രദമാകുമെന്ന് കണ്ടറിയണം.</p><p>ഈ അഴുക്ക് സാധനങ്ങൾ പൊതിഞ്ഞ് കെട്ടി പാഴ്സലാക്കുന്നവന്റെ തൽസമയത്തെ ഉള്ളിലെ ചിരിയും പരിഹാസവും ഞാൻ സങ്കൽപ്പിച്ച് നോക്കിയപ്പോൽ വല്ലാതെ രോഷം മനസ്സിലുണ്ടായി പോകുന്നു.</p><p>പണ്ട് നാട്ടിൽ മൂട്ട എന്ന പ്രാണിയുടെ ഉപദ്രവം വല്ലാതുണ്ടായപ്പോൾ ഏതോ ജലന്ധർ (പഞ്ചാബ്) കമ്പനിയുടെ പരസ്യം പത്രങ്ങളിൽ വന്നിരുന്നു. “മൂട്ടയെ കൊല്ലാൻ എളുപ്പ മാർഗം...വെറും അഞ്ച് രൂപാ മാത്രം.</p><p> അന്ന് അഞ്ച് രൂപക്ക് 10 കിലോ അരി കിട്ടുമായിരുന്നെങ്കിലും മൂട്ട ശല്യം കാരണം ഡി.ഡി.റ്റിയും ടിക് റ്റ്വന്റിയും പരാജയപ്പെട്ടിടത്ത് പലരും ജലന്ധറിലേക്ക് പരസ്യത്തിൽ കണ്ട വിലാസത്തിൽ അഞ്ച് രൂപാ മണി ഓർഡർ അയച്ചു. എല്ലാവർക്കും ഒരു ചെറിയ പാഴ്സൽ വന്നു. പാഴ്സലിൽ ഉണ്ടായിരുന്ന സാധനങ്ങൾ (1) ഒരു ചെറിയ അടകല്ല് (2) ഒരു കുഞ്ഞ് ചുറ്റിക (3) ഒരു ചെറിയ ചവണ. കൂടെ ഇംഗ്ളീഷിലും ഹിന്ദിയിലും മലയാളത്തിലും തമിഴിലും നിർദ്ദേശവും.</p><p> “മൂട്ടയെ കണ്ടെത്തിയാൽ അതിനെ ചവണ കൊണ്ട് പിടിച്ച് അടകല്ലിൽ വെച്ച് ചുറ്റിക കൊണ്ട് ഒരു അടി പാസ്സാക്കുക. മൂട്ട ചത്തിരിക്കും “</p><p>കാലം കുറേ കഴിഞ്ഞിരിക്കുന്നു, ജലന്ധർ തട്ടിപ്പുകൾക്ക് പകരം ഇപ്പോൾ ഓൺ ലൈനിൽ തട്ടിപ്പായിരിക്കുന്നു. അന്നും ഇന്നും പറ്റിക്കാൻ കുറേ പേരും പറ്റിക്കപ്പെടാൻ അനവധി ആൾക്കാരും. അതിന് ഒരു കുറവും അപ്പോഴുമില്ല, ഇപ്പോഴുമില്ല.</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-68360187679361905692023-11-11T05:43:00.000-08:002023-11-11T05:43:42.872-08:00വിഷം...കൊടും വിഷം...<p> വിഷം.... കൊടും വിഷം.....</p><p> ഏഴാം ക്ളാസ്സിൽ പഠിക്കുമ്പോൾ ഉച്ച നേരങ്ങളിൽ കഴിക്കാനായി ചിലപ്പോൾ അലൂമിനിയം തൂക്ക് പാത്രത്തിൽ ഞാൻ ചോറും അൽപ്പം മുളകു ചമ്മന്തിയുമായി സ്കൂളിൽ പോകുമായിരുന്നു.ആലപ്പുഴ കൊമ്മാടിക്കാരനായ ഭാസ്കരനായിരുന്നു എന്റെ അടുത്ത കൂട്ടുകാരൻ. ഉച്ചക്ക് ഞാൻ അവനുമായിരുന്നു ആഹാരം കഴിച്ചിരുന്നു. അവന്റെ പാത്രത്തിൽ ഞാൻ കൈ ഇട്ട് ചീര തോരനും മറ്റും വാരി തിന്നും. അവൻ എന്റെ പാത്രത്തിൽ നിന്നും മുളക് ചമ്മന്തി വാരി എടുക്കും. ഞങ്ങൾക്ക് പരസ്പരം ഈ കാര്യത്തിൽ എതിർപ്പോ തടസ്സമോ ഇല്ലായിരുന്നു. ഭാസ്കരനെ അന്യനായോ ഇതര മതസ്തനായോ ഞാൻ ഒരിക്കലും കണ്ടിരുന്നില്ല.അവൻ എന്നോടും അപ്രകാരം തന്നെ ആണെന്നാണ് എനിക്കിപ്പോഴും വിശ്വസിക്കാൻ ഇഷ്ടം. വിദ്യാഭ്യാസ കാലത്തിന് ശേഷം അവനെ ഞാൻ ഇത് വരെ കണ്ടിട്ടില്ലങ്കിലും. </p><p>മുസ്ലിം കേന്ദ്രമായ സക്കര്യാ ബസാറിലും വട്ടപ്പള്ളിയിലും അപൂർവമായാണ് ഇതര മതസ്തർ താമസിച്ചിരുന്നത്. എന്റെ വീടിന്റെ കിഴക്ക് വശം കാർത്യായനി അമ്മൂമ്മയും കുടുംബവും വാസു ചേട്ടനും ശിവാനന്ദൻ ചേട്ടനും മറ്റും താമസിച്ചിരുന്നു. കാർത്യായനി അമ്മൂമ്മയുടെ വീട്ടിലെ രവി അണ്ണനും, രാധ ചേച്ചിയും സരള ചേച്ചിയും അവർ അന്യരാണെന്ന് ഇത് കുത്തിക്കുറിക്കുന്ന സമയത്ത് പോലും എനിക്ക് വിചാരമില്ല.</p><p>44 പേർ ജോലി ചെയ്തിരുന്ന കൊട്ടാരക്കര സബ് കോടതിയിൽ ആ കാലത്ത് ഏക മുസ്ലിം ജീവി ഞാൻ മാത്രമായിരുന്നു. പക്ഷേ എനിക്കങ്ങിനെ ഒരു ചിന്തയോ അവർക്കാർക്കും എന്നോടപ്രകാരമോ കാഴപ്പാടോ ഇല്ലായിരുന്നു.ഇന്നും എന്റെ ഉണ്ണിയും (ഉണ്ണി ക്രിഷ്ണൻ), സുരേഷ്, മനോജ്, വിജയൻ പിള്ള തുടങ്ങിയവർ എന്നെ അണ്ണാ എന്ന് സംബോധന ചെയ്യുന്നു,അവർ എന്റെ സഹോദരങ്ങളെ പോലെയാണ് ബഹുമാന്യനായ ഡിസ്റ്റ്റിക്റ്റ്. (റിട്ട) ജില്ലാ ജഡ്ജ് വാസൻ സാർ ഇന്നും എന്റെ കുടുംബ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്.</p><p>ഇപ്പോഴും എ ന്റെ മനസ്സിൽ എന്റെ പരിചയക്കാർ ഇതര മതത്തിൽ പെട്ടവരായാലും അവരെ വേറിട്ട് കാണാൻ കാണാൻ കഴിയുന്നില്ല. പക്ഷേ ഞാൻ ഉൾപ്പെട്ട സമുദായത്തൊട് പൊതുവേ ചിലരുടെ പ്രതികരണം കാണുമ്പോൾ വല്ലാത്ത വേദനയാണ് അനുഭവപ്പെടുന്നത്. പലസ്തീൻ പ്രശ്നത്തിലും കളമശ്ശേരി യഹോവാ സാക്ഷികളുടെ കണ്വെൻഷൻ സെന്ററിലെ ബോംബ് സ്ഫോടന സംഭവത്തിലും ഓൺ ലൈൻ മാധ്യമ പ്രതികരണങ്ങൾ കാണുമ്പോൾ അന്തം വിട്ട് പോവുന്നു. തെറ്റിനെതിരെ അത് ആരായാലും ശക്തമായി പ്രതികരിക്കണം.ആവശ്യമാണ് സമ്മതിക്കുന്നു. പക്ഷേ അത് ആ വ്യക്തി ഉൾപ്പെടുന്ന സമുദായത്തൊട് പൂർണമായി തിരിയുന്നത് കാണുമ്പോൾ ഭയം തോന്നുകയാണ്. ഇത്രയും പകയുമായാണോ നിങ്ങൾ ഈ സമുദായത്തെ കാണുന്നത്. കാണുമ്പോഴും നമസ്കാരം പറയുമ്പോഴും ചിരിക്കുമ്പോഴും നിങ്ങളുടെ മനസ്സിലെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നുവോ.!</p><p>നിങ്ങളുടെ നാല് തലമുറക്കപ്പുറം ഈ സമുദായത്തിലെ എല്ലാവരും നിങ്ങളുടെ മതത്തിൽ പെട്ടവർ തന്നെയായിരുന്നു അല്ലാതെ ഇവിടെ താമസിക്കുന്ന ഇപ്പോൾ ആരോപണവിധേയമാകുന്ന മതത്തിലെ ഒരുത്തരും മക്കയിൽ നിന്നും മദീനയിൽ നിന്നും നേരിട്ട് വന്നവരല്ല. ഏതെങ്കിലും ശങ്കരന്റെയോ വാസു പിള്ളയുടെയോ ഗോവിന്ദന്റെയോ പിൻ തലമുറക്കാരാണവർ.</p><p>ഈ ഭാരതത്തിൽ അധിനിവേശം നടത്തിയ പോർത്ത്ഗീസുകാരെയും ഡച്ച്കാരെയും ഇംഗ്ളീഷ്കാരെയും ഫ്രഞ്ച്കാരെയും അതാത് രാജ്യത്തിന്റെ പേരുമായി കൂട്ടിച്ചേർത്ത് പറയുമ്പോൾ മുസ്ലിം അധിനിവേശക്കാരെ എന്തിന് മതവുമായി ബന്ധപ്പെട്ട് വിളിക്കുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മനസ്സിലെ പക മാറുന്നില്ല എന്നതല്ലേ സത്യം.</p><p>മനസ്സിലെ തെറ്റിദ്ധാരണകൾ മാറ്റി വെക്കാൻ സമയമായിരിക്കുന്നു.</p><p> ഈ മണ്ണിന്റെ ചോര തന്നെ എല്ലാവരുടെയും സിരകളിലൂടെ ഒഴുകുന്നത്. അതിന്റെ നിറം ചുവ്പ്പാണ് ആ ചോര ആവശ്യം വരുമ്പോൾ അപ്പോൾ ജാതിയും മതവും നോക്കാതെയല്ലേ നമ്മൾ സ്വീകരിക്കുന്നതും കൊടുക്കുന്നതും. പിന്നെന്തിന് മനസ്സിൽ കൊടും വിഷവുമായി നിങ്ങൾ കഴിയുന്നത്. ഒരേ സൂര്യന്റെ ചൂട് കിരണങ്ങളാണ് നമ്മളിലേവരിലും പതിക്കുന്നത് ഒരേ ചന്ദ്രന്റെ തണുത്ത രശ്മികൾ നമ്മെ തഴുകുന്നു. ഒരേ വായു നാം ശ്വസിക്കുന്നു. ഒരേ ആകാശത്തിന് കീഴിൽ പരസ്പരം കണ്ടും സ്നേഹിച്ചും കഴിയേണ്ടവരാണ് നാം. </p><p>ഒരു കോവിഡ് കാരണം കുറേ നാൾ നാം അനുഭവിച്ചത് ഒരിക്കലും മറക്കാതിരിക്കുക.</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-70052516106396649772023-10-31T06:28:00.000-07:002023-10-31T06:28:35.516-07:00പണ്ടത്തെ പ്രസവം.....<p> പ്രസവം: അന്നും....ഇന്നും ....</p><p> ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെ നടക്കുന്ന പ്രസവങ്ങളെ സംബന്ധിച്ച ഒരു ലേഖനം ഇന്ന് “കുടുംബം“ മാസികയിൽ വായിക്കാനിടയായി. അപ്രകാരം വീടിന്റെ ഉള്ളകങ്ങളിൽ മെഡിക്കൽ സംരക്ഷണം ഇല്ലാതെ നടക്കുന്ന പ്രസവങ്ങൾ എപ്പോഴും അപകടകരമായി ഭവിച്ചേക്കാമെന്ന് ലേഖനത്തിൽ ഉടനീളം സമർത്ഥി ച്ചിരിക്കുന്നു. ഇന്നത്തെ കാലത്തെ സാമൂഹികാന്തരീക്ഷവും മറ്റും കൂലംകഷമായി ചിന്തിക്കുമ്പോൾ ആ വാദം ശരിയായിരിക്കാംഎന്ന് സമ്മതിക്കുനതിനോടൊപ്പം ഈ അപകടങ്ങൾ പണ്ട് കാലത്തും ഉണ്ടായിരുന്നെന്നും അതിനെ വിജയകരമായി അതിജീവിച്ചാണ് ഈ കുറിപ്പ്കാരൻ വരെ ജന്മം കൊണ്ടതു എന്നും എന്നിട്ട് ഇപ്പോൾ കമ്പ്യൂട്ടറിന് മുമ്പിലിരുന്ന് ടൈപ്പ് ചെയ്യുന്നതു എന്നും ചിന്തിക്കുമ്പോൾ അന്തം വിട്ട് പോകുന്നു.</p><p>എന്റെ രണ്ടാമത്തെ മകൻ ബിജു വീടിനുള്ളിലാണ് ജന്മമെടുത്തത്. ദൈവ കാരുണ്യത്താൽ അവൻ ഇപ്പോഴും ആരോഗ്യവാനായി ജീവിക്കുന്നു ഇത് ടൈപ്പ് ചെയ്യുന്ന നേരം കേരളാ എൻ.ജി.ഓ. യൂണിയന്റെ ജില്ലാ വൈ പ്രസിഡന്റായ അവൻ സഹകാരികളോടൊപ്പം ഡെൽഹിയിലേക്ക് ഏതോ സമര പരിപാടിക്കായി ട്രൈനിൽ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. അവനെ പ്രസവിച്ച നേരം അവന്റെ അമ്മക്ക് പറയത്തക്ക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല.മൂത്ത മകന്റെ ജനനം “കന്നി പേറായിരുന്നതിനാൽ“ആശുപത്രിക്ക് കൊണ്ട് പോയെങ്കിലും അവിടെ എത്തി 15 മിനിട്ടിനകം സംഗതി നടന്ന് കഴിഞ്ഞിരുന്നു.</p><p> അവന്റെ പിതാവായ ഞാൻ എന്റെ ഉമ്മയുടെ മൂന്നാമത്തെ സന്തതിയും പിന്നെയും എന്റെ ഉമ്മ പല തവണകളിൽ പ്രസവിച്ചിരുന്നുവെങ്കിലും അതെല്ലാം വീടിൽ തന്നെ ആയിരുന്നിരുന്നു എന്നും ഇപ്പോഴും ഓർക്കുന്നു.</p><p>അന്നും സർക്കാർ ആശുപത്രികളിൽ പ്രസവ വാർഡുകൾ ഉണ്ടായിരുന്നെങ്കിലും ബഹു ഭൂരി പക്ഷം ജനങ്ങളും നാട്ട് പതിച്ചി, മിഡ് വൈഫ്മാർ എന്നിവരിലൂടെ വീട്ടിൽ തന്നെ “കാര്യം കയിച്ച് കൂട്ടി.“ ഓരോ ദേശത്തും എക്സ്പേർട്ടായ പേറ്റിച്ചികളും മെഡിക്കൽ ബാഗിൽ എനിമാ സൂത്രവും കൊണ്ട് നടക്കുന്ന മിഡ് വൈഫ്മാരും ഉണ്ടായിരുന്നുവല്ലോ. അന്ന് വീട്ടിൽ ഡാക്ക്ട്ടറന്മാർ വരുന്ന പ്രസവം സ്ത്രീക്ക് ഒരു ബഹുമതി ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ “ഡാക്കിട്ടറെ കൊണ്ട് ബായോ“ ചെറു കഥ വായിച്ചിട്ടുള്ളവർക്കും 50 വയസ്സിന് മുകളിൽ ഇപ്പോൾ പ്രായം ഉള്ളവർക്കും ഈ പറഞ്ഞത് തിരിച്ചറിയാൻ കഴിയും. </p><p>എന്തെല്ലാം പറഞ്ഞാലും പ്രസവക്കാരിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമെന്ന് പതിച്ചിക്ക് ആശങ്ക ഉണ്ടെങ്കിൽ അവർ അപ്പോൾ തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയും ഗർഭിണീയെ കാറിലോ കാള വണ്ടിയിലോ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യും. എത്ര സങ്കീർണമായാലും പിന്നെയും പെണ്ണുങ്ങൾക്ക് പ്രവിക്കുന്നതിന് ഒരു മടിയുമില്ലായിരുന്നു. “നാം രണ്ട് നമുക്ക് രണ്ട്“ പരിപാടി അന്ന് ഊർജിതത്തിൽ ഇല്ലായിരുന്നു. എന്ത് ദാരിദ്രിയം ആയാലും പെണ്ണുങ്ങൾ ശറപറേന്ന് പെറ്റ് കൂട്ടുകയും ചെയ്യും. എല്ലാ മാസവും ലേഡീ ഡാക്ടറുടെ പരിശോധന , സ്കാൻ ചെയ്യൽ, ഇതൊന്നും ഇല്ലാതെ അന്ന് ഗർഭ കാലം കടന്ന് പോവുകയും ചെയ്യും. നെല്ല് കുത്ത്, അരകല്ലിൽ അരപ്പ്, വെള്ളം കോരൽ , തുടങ്ങിയ എല്ലാ വീട്ട് ജോലികളും സാധാരണത്തെ പോലെ നടക്കുകയും ചെയ്യുമായിരുന്നു.കർഷക തൊഴിലാളി ഞാറ് നട്ട് കൊണ്ടിരിക്കെ വരമ്പിൽ കയറി വന്ന് പ്രസവിക്കുന്ന സംഭവങ്ങളുംഅപൂർവമായിസംഭവിക്കാറുണ്ടായിരുന്നത്രേ!</p><p>കാലമെത്ര കടന്ന് പോയി. ഇന്നത്തെ പെൺ കുട്ടികൾ ഇതെല്ലാം കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വെച്ചേക്കാം. പക്ഷേ ഇങ്ങിനെയൊരു കാലവും പണ്ട് ഉണ്ടായിരുന്നുവെന്ന് അവർ തിരിച്ചറിയുമ്പോഴേ ഇന്ന് അവർക്ക് ലഭിക്കുന്ന പരിചരണത്തെ പറ്റി ബോധവതികളാകൂ.</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-26886917972236968122023-10-14T07:16:00.001-07:002023-10-14T07:16:10.789-07:00 ഭാവി ബോംബുകൾ<p> </p><div class="separator" style="clear: both; text-align: center;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqQQ8hB6QxnCrXTAcM5P6kwHdawecooft7mTfU-DZ85wkKd65Wsw-geVBb-rojeVcuOFSdrXIkAwcGaKQ_yaMTNQ-00vgNPO42eMaLd78zUhOlbYWz7btTcoDxWEMf6IuZ_6rF-mgJAGed2DiHsjmoPXIPDKyY4fjEKIg0Xo04HVTWti2aHPGiEjENskL1/s1280/gazza%20city.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1014" data-original-width="1280" height="254" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqQQ8hB6QxnCrXTAcM5P6kwHdawecooft7mTfU-DZ85wkKd65Wsw-geVBb-rojeVcuOFSdrXIkAwcGaKQ_yaMTNQ-00vgNPO42eMaLd78zUhOlbYWz7btTcoDxWEMf6IuZ_6rF-mgJAGed2DiHsjmoPXIPDKyY4fjEKIg0Xo04HVTWti2aHPGiEjENskL1/s320/gazza%20city.jpg" width="320" /></a></div><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVrCR0LVwXqpWxL2un_TExMWPASkuxLQkobwKOIIIx2mn6wAj00sCo3CV2xUNZL9MUJWOT46eSrTsscX3Pb97Tf3ulay2bFAfXai7FhS_nvgZ3Z6asSusucd9CN5xjhpjcu0dWrppYO750NzoFEVx8KBhTPnjRYwJ9O9g2FRUB7u7WDEiAh7DvDzPwh3gH/s1280/gazza%20city.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1014" data-original-width="1280" height="254" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVrCR0LVwXqpWxL2un_TExMWPASkuxLQkobwKOIIIx2mn6wAj00sCo3CV2xUNZL9MUJWOT46eSrTsscX3Pb97Tf3ulay2bFAfXai7FhS_nvgZ3Z6asSusucd9CN5xjhpjcu0dWrppYO750NzoFEVx8KBhTPnjRYwJ9O9g2FRUB7u7WDEiAh7DvDzPwh3gH/s320/gazza%20city.jpg" width="320" /></a></div>ഇന്നലെ പത്രത്തിൽ കണ്ട ഒരു ചിത്രമാണിത്. ഗാസ്സയിൽ ഇസ്രെയൽ നടത്തിയ ബോംബ് വർഷത്തിൽ തകർന്നടിഞ്ഞ കെട്ടിടത്തിന് മുമ്പിൽ കൂട്ടം കൂടിയിരിക്കുന്ന ഫലസ്തീൻ യുവത.<p></p><p>അവർ ജനിച്ച , കളിച്ച് വളർന്ന അവരുടെ സ്വപ്നങ്ങൾ പൂത്തുലഞ്ഞിരുന്ന വാസ സ്ഥലമാണ് ചവറ് കൂനയായി രൂപാന്തരം പ്രാപിച്ച് കൂട്ടിയിട്ടിരിക്കുന്നത്.ആ മുഖങ്ങളെ നിരീക്ഷിക്കൂ. എന്തൊരു നിർവികാരതയും നിസ്സംഗതയുമാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഇവരെ ഈ ഗതിയിലെത്തിച്ചവർ ഇവരെ ആ സ്ഥലത്ത് നിന്ന് തൂത്തെറിഞ്ഞ് കളം ശുദ്ധമാക്കി സ്വസ്ഥവും സമാധാനവുമായി ഉറങ്ങാമെന്ന് സ്വപ്നം കാണുന്നുണ്ടോ? തെറ്റും ശരിയും എന്തായാലും നീതിയും അനീതിയും എന്തായാലും നാളെ എന്ത് എന്ന ചിന്ത തലയിലിട്ട് പുകക്കുന്ന ഇവർ ഭാവിയിൽ എന്തായി മാറ്റപ്പെടുമെന്ന് ആര് കണ്ടു</p><p>ലോക ചരിത്രം പലതും നമ്മെ കാട്ടി തരുന്നു. ജാലിയൻ വാലാ ബാഗിൽ തടിച്ച് കൂടിയ ജനക്കൂട്ടം, വിയറ്റ് കോംഗുകൾ, ചെഗുവരെ സൈന്യം, അമേരിക്കൻ ഐക്യ നാടുകളിൽ ബ്രിട്ടനെതിരെ സമരം ചെയ്തവർ, പുന്നപ്ര വയലാർ പോരാളികൾ തുടങ്ങി എത്രയെത്രയോ സമര പോരാളികൾ .ഇവരെല്ലാം ഒരു ദിവസം രാവിലെ സമര രംഗത്തേക്ക് ഇരച്ചിറങ്ങുകയല്ലായിരുന്നല്ലോ. എല്ലാറ്റിനും പുറകിൽ എന്തെങ്കിലുമെന്തെങ്കിലും അടിച്ചമർത്തലുകൾ ഉണ്ടായിരുന്നു. അവരുടെ സമരത്തിന്റെ ശരിയും തെറ്റും എന്തുമാകട്ടെ, അവർ അനീതിക്കിരയായിരുന്നു എന്ന സത്യം മാത്രം മതി അവരുടെ ചെയ്തികളെ ന്യായീകരിക്കപ്പെടാൻ..</p><p>ലോക പോലീസ് എത്രയെത്ര ആയുധങ്ങൾ കപ്പലുകളിൽ വിമാനങ്ങളിൽ കൊണ്ട് വന്ന് സഹായിച്ചാലും ഒരു ദിവസം അവയെല്ലാം നിഷ്ഫലമാകും. കാരണം “മർദ്ദിതന്റെ വിലാപത്തിനും പ്രപഞ്ച ശക്തിയുടെയും ഇടയിൽ മതിലുകൾ ഇല്ല“ എന്ന സത്യം പണ്ടും പുലർന്നിട്ടുണ്ട് ഇനിയും പുലരുക തന്നെ ചെയ്യും. തീർച്ച.</p><p><br /></p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-18815588617089775202023-10-12T07:20:00.001-07:002023-10-12T07:20:30.955-07:00ഗസ്സാ മുനംബും ഇടി വെട്ടും<p> ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെ ഈ പ്രദേശത്ത് ശക്തമായ ഒരു ഇടി വെട്ടി. അതിനു മുമ്പുണ്ടായ കണ്ണഞ്ചിക്കുന്ന മിന്നലും തുടർന്നുണ്ടായ ഇടിയും വല്ലാതെ ഭീതി ഉളവാക്കുന്നതായിരുന്നു. ഞങ്ങളുടെ വീടിന്റെ ജനൽ ചില്ലുകൾ കിലുകിലുത്തു.പെട്ടെന്ന് തന്നെ കറന്റ് പോയി. ഭാര്യ ഭയപ്പെട്ട് നിലവിളിച്ചു. ഇടി പെട്ടെന്നായതിനാൽ ഈയുള്ളവനും ഒന്നു പകച്ചു.എവിടെയെങ്കിലും എന്തെങ്കിലും നാശമുണ്ടായി കാണണം. അത്രക്കു ശക്തിയായ ഇടിയായിരുന്നുവല്ലോ.</p><p>പെട്ടെന്ന് മനസ് കടൽ കടന്ന് ദൂരെ ദൂരേക്ക് പറന്ന് പോയി. ഒരു ഇടിവെട്ടിനെ തുടർന്ന് ഇവിടെ വീട്ടിലെ സ്ത്രീകളും കുഞ്ഞുങ്ങളും നിലവിളിക്കുന്നു, ഗൃഹനായകന്മാർ പകച്ച് പോകുന്നു. അപ്പോൾ എപ്പോഴും ഇടി വെട്ട് പോലെ ബോംബ് സ്ഫോടനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു പറ്റം മനുഷ്യരുടെ അവസ്ഥയെ പറ്റി ഓർത്തു പോയി. എത്ര സമാധാനത്തോടെയാണ് നാം ഈ നാട്ടിൽ ജീവിക്കുന്നത്. ആ സമയം തന്നെ ഭൂമിയിൽ മറ്റൊരിടത്ത് സ്ഫോടനത്താൽ വീട് തകർന്ന് നിലം പറ്റി കൊല്ലപ്പെട്ടവരെയും പരിക്ക് പറ്റിയവരെയും കണ്ട് ഹതാശയരായി നെഞ്ചത്തിടിച്ച് കരയുന്ന ഒരു കൂട്ടം സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഒരു പറ്റം നിർഭാഗ്യ ജന്മങ്ങൾ അവരും ഈ ഭൂമിയിലെ മനുഷ്യരാണല്ലോ എന്ന് ചിന്തിച്ച് പോയി. അത്ര നേരം കൂടെ ഉണ്ടായിരുന്ന ഉറ്റവരുടെ അവസ്ഥ കണ്ട് ഏങ്ങലടിക്കുന്നതിനിടക്കു വീണ്ടും ഇരമ്പി വരുന്ന ബോംബർ വിമാനങ്ങളുടെ ലക്ഷ്യമാകുന്നതിൽ നിന്നും രക്ഷ പെടാൻ യാതൊരു വഴിയുമില്ലാതെ മുകളിൽ ആകാശം താഴെ ഭൂമി എന്ന സത്യം തിരിച്ചറിയുന്നതിലുള്ള അന്താളിപ്പോടെ പകച്ച് നിൽക്കുന്ന ആ ജനത്തിന് ആരാണ്` തുണയായി ഉള്ളത്.</p><p>ഞാൻ ഈ കുറിപ്പുകൾ എഴുതിയത് ഇത്രയും വായിച്ച് കഴിയുമ്പോഴേക്കും പലരിലും മനസ്സിലുണ്ടായത് “പോയി വാങ്ങിയതല്ലേ? അനുഭവിക്കൂ“ എന്ന പ്രതികരണമാണെന്ന് കഴിഞ്ഞ മണിക്കൂറുകളിലെ ചില പോസ്റ്റുകളും കമന്റുകളും എന്നെ ബോദ്ധ്യപ്പെടുത്തുന്നു. അതേ! തീർച്ചയായും നിങ്ങളുടെ അഭിപ്രായങ്ങളിന്മേൽ പരാതിയില്ല. കാരണം 1947 ന് മുമ്പ് നമുക്ക് അങ്ങിനെയൊരു അവസ്ഥ ആയിരുന്നെന്ന സത്യം നമ്മളിൽ പലർക്കും പുസ്തകത്തിലൂടെയുള്ള അറിവ് മാത്രമേ ഉള്ളതിനാൽ നമുക്ക് ഈ സ്വതന്ത്ര രാജ്യത്തിലിരുന്ന് അങ്ങിനെയുള്ള അഭിപ്രായങ്ങൾ തട്ടി വിടുന്നതിന് ഒരു തടസ്സവുമില്ലല്ലോ. പക്ഷേ അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വേദന തിരിച്ചറിയാൻ കഴിയൂ.</p><p>ജനിച്ച് വളർന്ന മണ്ണിൽ നിന്നും മൂവായിരം കൊല്ലങ്ങൾക്ക് മുമ്പുള്ള അവകാശ തർക്കവുമായി വന്ന അധിനിവേശക്കാരാൽ പുറത്താക്കപ്പെട്ടവർക്ക് അവരുടെ ജന്മ ഭൂമി പ്രാണന് തുല്യമായതിനാൽ അത് തിരിച്ച് കിട്ടാൻ അവർ സ്വീകരിക്കുന്ന സമര മാർഗങ്ങൾ എപ്പോഴും അവർക്ക് ശരിയായിരിക്കും. മാറി നിന്ന് കാണുന്നവർക്ക് “പോയി വാങ്ങിച്ച് കെട്ടിയതല്ലേ എന്ന് പരിഹസിക്കാമെങ്കിലും പണ്ട് സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന മാമാങ്കത്തെ പറ്റി പഠിച്ചവർക്ക് ആ സമര മാർഗത്തെ വിമർശിക്കാൻ കഴിയില്ല. അതേ! ഒന്ന് കൂടി പറയുന്നു പിറന്ന ഭൂമി പ്രാണന് തുല്യമല്ല, അതിനും മുകളിലാണ്.</p><p> 75 വർഷങ്ങളായി ലോക ജനത കാണിക്കുന്ന നിസ്സംഗതയാണ് ഇരു ഭാഗത്തെയും കൂട്ടക്കൊലക്ക് പ്രധാനമായ കാരണം</p><p>ആ ജനതയെ പൂർണമായി ഉന്മൂലനം ചെയ്ത് സുഖമായി നമുക്ക് ഉറങ്ങാമെന്ന് കരുതുന്നവർ മൂഢ സ്വർഗത്തിലാണ്. കാരണം ലോക ചരിത്രം നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ് അതായത് വിപ്ളവത്തിന്റെ തീക്കനൽ ചാരം മൂടി കുറേ കാലം അണഞ്ഞ മട്ടിൽ കിടന്നേക്കാം പക്ഷേ ഒരു കുളിർ കാറ്റായിരിക്കും ആ കനൽ ആളിക്കത്തിക്കുന്നത് എന്ന സത്യം.</p><p>(ദയവ് ചെയ്ത് മതത്തിന്റെ കാഴ്ചപ്പാടുമായി കമന്റാൻ ആരും ഇങ്ങോട്ട് വരല്ലേ...അതോടൊപ്പം മൂവായിരം വർഷത്തിനു മുമ്പുള്ള ചരിത്രം പഠിപ്പിക്കാനും മെനക്കെടേണ്ട...)</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-77230257820834766032023-10-05T07:38:00.003-07:002023-10-05T07:38:55.315-07:00കോളിളക്കം...സിനിമയും ചില ഓർമ്മകളും<p> കോളിളക്കം എന്ന സിനിമയുടെ അൻപതാം ദിവസ ആഘോഷമായിരുന്നു അന്ന്. കൊട്ടാരക്കര വീനസ് തീയേറ്ററിലേക്ക് ജനം ഇരച്ച് കയറി വന്നു കൊണ്ടിരുന്നു. ആ ദിവസത്തിൽ പടത്തിൽ അഭിനയിച്ച നടൻ ശ്രീ മധുവും മറ്റ് താരങ്ങളും വീനസിൽ ആഘോഷത്തിൽ പങ്കെടുക്കുന്നു എന്നായിരുന്നു പരസ്യം. ആ കാലഘട്ടം അങ്ങിനെയായിരുന്നുവല്ലോ. സിനിമാ നല്ലതാണെങ്കിൽ ഇരുപത്തി അഞ്ചും അൻപതും ദിവസങ്ങൾ തികയുന്ന ദിവസത്തിൽ അഭിനേതാക്കൾ അത് പ്രദർശിപ്പിക്കുന്ന കൊട്ടകയിലെ ആഘോഷത്തിൽ പങ്കെടുക്കുമായിരുന്നു, ആ ദിവസവും നല്ല ഒരു കളക്ഷൻ തീയേറ്റർകാർക്ക് ലഭിക്കുന്നത് സാധാരണമാണ്.</p><p>മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തെ വൻ ദുരന്തമായിരുന്നു, കോളിളക്കം ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ ഉണ്ടായത്. ഒരു ഹെലികോപ്ടറിൽ സുപ്രസിദ്ധ നടൻ ജയൻ ചാടിക്കയറുന്ന രംഗം ചിത്രീകരിക്കുമ്പോൾ ഹെലികോടറിൽ അദ്ദേഹത്തിന്റെ തല മുട്ടി നടൻ താഴേക്ക് വീണുദുരന്തം സംഭവിച്ചു. ഡ്യൂപ്പ് വെച്ച് അഭിനയിക്കാത്ത നടനായിരുന്നു അദ്ദേഹം. ആ ദുരന്തത്തോടെ ആവറേജ് ചിത്രമായ കോളിളക്കം തീയേറ്ററുകളിൽ വൻ ഹിറ്റായി മാറി</p><p> അൻപതാം ദിവസ ആഘോഷത്തിൽ പങ്കെടുക്കാനായി മധു സാർ തീയേറ്ററിൽ വരുന്നതിനു മുമ്പ് കുഞ്ചനും സിലോൺ മനോഹറും കൊട്ടകയിലെത്തുകയും സിലോൺ മനോഹർ മധുരമായ സ്വരത്തിൽ അന്ന് സിനിമാ ലോകത്തെ ഹിറ്റായ “സുരാങ്കനി...“ പാടി കാണികളെ ഹരം കൊള്ളിക്കുകയും കുഞ്ചൻ പല വിധത്തിലുള്ള മിമിക്രി പരിപാടി അവതരിപ്പിക്കുകയും ചെയ്ത് ആഘോഷത്തെ നിറം പിടിപ്പിച്ചു.</p><p>സിലോൺ മനോഹറിനെ അറിയില്ലേ? സത്യ ബാബാ മോഡലിലെ തലമുടിയും ഉറച്ച ശരീര ഭാവങ്ങളുമുള്ള അന്നത്തെ പല സിനിമകളിലെയും വില്ലൻ! ആ ദിവസം പരിചയപ്പെട്ടപ്പോൾ ഇത്രയും വിനയമുള്ള ഈ മനുഷ്യനെങ്ങിനെ വില്ലൻ റോളിൽ അഭിനയിക്കുന്നു എന്ന് ഞാൻ അതിശയിച്ച് പോയി.പ്രസിദ്ധമായ ആ മുടി ഒന്നുമില്ലാതെ “തുറുപ്പ് ഗുലാൻ“ എന്ന പടത്തിൽ വില്ലൻ റോളിൽ അഭിനയിക്കുന്നതാണ് അവസാനമായി കണ്ടത്.ആൾ ഇപ്പോൾ ഉണ്ടോ ഇല്ലയോ എന്നറിയില്ല.</p><p>മധു സാർ വന്ന് ചേർന്നപ്പോൾ ജനം ആർത്ത് വിളിച്ചു. തീയേറ്റർ ഉടമസ്ഥൻ ചെറിയാച്ചന്റെ വീട്ടിലായിരുന്നു അതിഥികൾക്ക് കാപ്പി ഏർപ്പാടാക്കിയിരുന്നത്. സിനിമാ ഫീൽഡിൽ എല്ലാ വിഭാഗത്തിലും അൽപ്പം പരിചയമുണ്ടായിരുന്ന എനിക്ക് അന്ന് നടന്മാർ തമ്മിലുള്ള ഇടപെടലിന്റെ ഏറ്റക്കുറച്ചിൽ പൂർണമായി തിരിച്ചറിയാൻ സാധിച്ചത് അന്നാണ്. കാപ്പി മേശയിൽ മധു സാറും നിർമ്മാതാവും അടുത്തടുത്തിരുന്നു. സിലോൺ മനോഹറിന്റെ നേരെ നോക്കി മധു സാർ വിളിച്ചു “മരിച്ച മനുഷ്യൻ കാപ്പി കുടിക്കാൻ വരൂ...“ ( ആ പടത്തിൽ സ്റ്റണ്ട് രംഗത്ത് സിലോൺ മനോഹർ കൊല്ലപ്പെട്ട രംഗം ഉണ്ടായിരുന്നു.) പക്ഷേ മനോഹർ ആ മേശയിൽ കൂടിയില്ല. അതി ഭവ്യതയോടെ അദ്ദേഹം അറ്റൻഷനിൽ മേശക്കരുകിൽ വടി പോലെ നിന്നു. പിന്നീട് ആ അറ്റൻഷൻ നിൽപ്പ് ഞാൻ കണ്ടത് മുഖ്യ മന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യമുള്ള സദസ്സിലെ ഭീമൻ രഘുവിന്റെ നിൽപ്പായിരുന്നു. ഭീമന്റെ ആ നിൽപ്പിൽ എനിക്ക് അതിശയമൊന്നുമില്ലായിരുന്നു. പദവിയിൽ ഉയർന്നവർക്ക് അരികെ സിനിമാക്കാരും അവർ അഭിനയിക്കുന്ന സിനിമയിൽ കാണുന്നത് പോലെ പരസ്പരം അടുത്തിടപെടുകയോ അടുത്തിരിക്കുകയോ ചെയ്യാറില്ല. ആ ഫീൽഡിലും വലിപ്പ ചെറുപ്പം നിർബന്ധമാണ്` പോലും.</p><p> മലയാളത്തിലെ ഒരു മെഗാ സ്റ്റാർ ഷൂട്ടിംഗ് സ്ഥലത്ത് കടന്ന് വരുമ്പോൾ ഇരിക്കുന്നവർ എഴുന്നേറ്റ് നിന്നില്ലെങ്കിൽ കക്ഷി കുപിതനാകും. കുറച്ച് കാലങ്ങൾക്ക് മുമ്പ് മലയാളത്തിലെ ബാലക്രിഷ്ണൻ ചേട്ടന്റെ (സ്റ്റിൽസ് ഫോട്ടോഗ്രാഫർ) കാൽ പിടിക്കുന്ന ഒരു രംഗം ഒഴിവാക്കി ചിത്രീകരിക്കാൻ സുപ്രസിദ്ധ നർത്തകി കൂടിയായ നടി നിർബന്ധിച്ചു. ബാലക്രിഷ്ണൻ ചേട്ടൻ മരിച്ചു പോയെങ്കിലും ഇന്നും ആ കഥ സിനിമാ രംഗത്ത് പാട്ടാണ്.</p><p>കോളിളക്കം അൻപതാം ദിവസം ആഘോഷ പരിപാടി കഴിഞ്ഞപ്പോൾ മധു സാർ തിരുവനന്തപുരത്തേക്ക് പോയ കാറിൽ കയറാൻ കുഞ്ചനെ വിളിച്ചെങ്കിലും നടൻ കയറിയില്ല മറ്റൊരുകാറിലാണ് പോയത്.</p><p>ജീവിതത്തിലെ ഈ ഗ്രേഡ് തിരിക്കൽ എല്ലാ രംഗത്തുമുണ്ട്. ജുഡീഷ്യറിയിലും പോലീസിലും സൈന്യത്തിലും അത് തൊഴിലിന്റെ ഭാഗമായി വരുമ്പോൾ ആശുപത്രിയിലും മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും ആദരി ക്കപ്പെടേണ്ടവർക്ക് ആവശ്യമില്ലെങ്കിലും ആദരിച്ചേ മതിയാകൂ എന്ന തോന്നൽ ആദർക്കേണ്ടവന് അസ്ഥിയിൽ പിടിച്ചാൽ ഭീമൻ രഘുവായി വടി പോലെ നിൽക്കാൻ നാം മടി കാണിക്കാറില്ല.</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-82719968609390591532023-09-22T07:16:00.002-07:002023-09-22T07:16:38.120-07:00പ്രവാചകൻ അരുളി:<p> പ്രവാചകൻ അരുളി:---(അബൂ ഹുറൈ റയിൽ നിന്നും നിവേദനം)</p><p>നിങ്ങളുടെ വേലക്കാരൻ നിങ്ങൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി വിളമ്പി തന്നാൽ ---അവനാണ് ചൂടും പുകയും സഹിച്ച് അത് പാചകം ചെയ്തത്--- അവനെയും കൂടെ ഇരുത്തി ഭക്ഷിക്കുക. ഭക്ഷണം കുറച്ചേ ഉള്ളൂ എങ്കിൽ അതിൽ നിന്നും ഒന്നോ രണ്ടോ പിടിയെങ്കിലും അവന്റെ കയ്യിൽ വെച്ച് കൊടുക്കുക. അതായത് ഒന്നോ രണ്ടോ ഉരുള..</p><p>( സഹീഹുൽ മുസ്ലിം ഹദീസ് നമ്പർ 905)</p><p>(അബൂ ഹുറൈ റായിൽ നിന്നും നിവേദനം:)</p><p>ഭക്ഷ്യ ധാന്യത്തിന്റെ ഒരു കൂമ്പാരത്തിനടുത്ത് കൂടി പ്രവാചകൻ നടന്ന് പോവുകയുണ്ടായി.ധാന്യക്കൂമ്പാരത്തിൽ പ്രവാചകൻ കൈ കടത്തിയപ്പോൾ വിരലുകൾ നനഞ്ഞു. അവിടന്ന് ചോദിച്ചു.</p><p> ധാന്യ വിൽപ്പനക്കാരാ ഇതെന്താണ് ?</p><p>“ദൈവ ദൂതരേ! മഴ നനഞ്ഞതാണ്“ അയാൾ പറഞ്ഞു.</p><p>പ്രവാചകൻ ചോദിച്ചു “നനഞ്ഞത് ജനങ്ങൾക്ക് കാണത്തക്ക വിധം മുകളിൽ വെച്ച് കൂടായിരുന്നോ?</p><p>പ്രവാചകൻ അരുളി | “വഞ്ചിക്കുന്നവൻ നമ്മളിൽ പെട്ടതല്ല.“ </p><p>(സഹീഹുൽ മുസിം ഹദീസ് നമ്പർ 947)</p><p>പ്രവാചകന്റെ ജന്മദിനാഘോഷ വേളയിൽ അവിടത്തെ മൊഴികൾ പ്രാവർത്തികമാക്കുന്നതിലാണ് ശ്രേഷ്ട്ത)</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-89044218486427410692023-09-17T08:01:00.002-07:002023-09-17T08:01:13.843-07:00കൊച്ചി മട്ടാഞ്ചേരിയിലെ....<p> കൊച്ചി മട്ടാഞ്ചേരിയിലെ</p><p>കൊച്ച് കോണിൽ നിന്ന്</p><p>പൊന്നു മോനാം സൈതുവിന്റെ</p><p>ഉമ്മയാണ് ഞാനേ....</p><p>പഴയ മാപ്പിള പാട്ടിന്റെ ഈണത്തിൽ ഈ വരികൾ പണ്ടൊരു ഇലക്ഷൻ സമയത്ത് ആലപ്പുഴയിലും കൊച്ചിയിലും കമ്മ്യൂണിസ്റ്റുകാർ പാടി നടന്നു.</p><p>ഞാൻ അന്ന് വളരെ കുഞ്ഞാണ്. എങ്കിലും ആ പാട്ടിന്റെ കരളലിയിക്കുന്ന ഈ ണം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഒരു ഉമ്മാ പാടുന്ന പാട്ടായാണ് ആ ശോക ഗാനം അന്ന് അവതരിപ്പിച്ചിരുന്നത്. മുതിർന്ന ആരോടോ ചോദിച്ചപ്പോൾ ഒരു ഉമ്മായുടെ മകനായ സെയ്തു എന്നൊരു പയ്യനെ പോലീസ് വെടി വെച്ചു കൊന്നു എന്നും മട്ടാഞ്ചേരിയിലാണ്`ആ സംഭവം നടന്നത് എന്നും പറഞ്ഞ് തന്നു. പോലീസുകാരെ ഒട്ടും തന്നെ ഇഷ്ടമില്ലാത്ത എനിക്ക് ഇതു കൂടി കേട്ടപ്പോൾ ഒന്നു കൂടി പക തോന്നി.. തുടർന്ന് ഞങ്ങളുടെ വീടിന് സമീപമുള്ള മൈതാനത്ത് അരിവാൾ ചുറ്റിക കൊത്തിയ തകര പാട്ടക്കുള്ളിൽ റാന്തൽ വിളക്ക് കത്തിച്ച് മുള നാട്ടി സ്ഥാപിക്കുന്നതിൽ തൊഴിലാളികൾ പങ്കെടുത്തപ്പോൾ കുഞ്ഞായ ഞാനും ദിവസവും പങ്കെടുത്തു. ആ ഉമ്മായുടെ കരച്ചിൽ അത്രത്തോളം മനസ്സിനെ സ്പർശിച്ചിരുന്നുവല്ലോ.</p><p>അന്ന് കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി ടിവി. തോമസ് ആയിരുന്നെന്നാണ് ഓർമ്മ. എതിർ സ്ഥാനാർത്ഥി ആരാണെന്ന് ഓർമ്മിക്കുന്നില്ല.1956ലോ 1957ലോ ആണ് തെരഞ്ഞെടുപ്പെന്ന് തോന്നുന്നു.</p><p>പിൽക്കാലത്ത് കുഞ്ഞ് നാളിൽ കേട്ട ഈ പാട്ടിന്റെ ഉൽഭവം തപ്പി നടന്നപ്പോൾ സംഭവം ചുരുൾ നിവർന്നു വന്നു.</p><p>കൊച്ചിയിൽ നടന്ന ചാപ്പ സമരത്തോടനുബന്ധിച്ച് പോലീസ് നടത്തിയ നര നായാട്ടിൽ മരിച്ച സെയ്തുവിനെ സംബന്ധിച്ചായിരുന്നു ആ പാട്ട്. 1953 സെപ്റ്റംബർ 15 തീയതിയിലായിരുന്നു ആ വെടി വെപ്പ്.</p><p>രാവിലെ ജോലിക്ക് തയാറായി വരുന്ന അനേകം തൊഴിലാളികളിൽ കുറച്ച് പേർക്ക് മാത്രമേ തൊഴിൽ ലഭിക്കുകയുള്ളൂ. പട്ടിണി താണ്ഡവമാടുന്ന ആ കാലത്ത് തൊഴിൽ കിട്ടിയാലേ വീട്ടിൽ അടുപ്പ് പുകയുള്ളൂ. അത് കൊണ്ട് എല്ലാ തൊഴിലാളികളും രാവിലെ മുതൽ തന്നെ പോർട്ടിൽ ഹാജരാകും. കോണ്ട്രാക്ടറന്മാരുടെ ആൾക്കാർ തൊഴിലാളികളുടെ കൂട്ടത്തിന് നേരെ ചാപ്പ (ടോക്കൺ) എറിയും. പിന്നെ ഒരു പൊരിഞ്ഞ ഉന്തും തള്ളും നടക്കും ചാപ്പ കിട്ടിയവർക്ക് ജോലി അല്ലാത്തവർക്ക് വീട്ടിൽ പോകാം.</p><p>ഈ പരിപാടിക്കെതിരെ യൂണിയനുകൾ സമരത്തിലായി, തുടർന്നാണ് വെടി വെപ്പ് ഉണ്ടായത്. ആ വെടി വെപ്പിൽ സെയ്തു, സെയ്താലി, ആന്റണി എന്നീ തൊഴിലാളികൾ മരിച്ച് വീണു. സെയ്തുവിന്റെ മാതാവ് പാടുന്നതായുള്ള ഈരടികൾ ആരോചമച്ച് തുടർന്ന് വന്ന തെരഞ്ഞെടുപ്പുകളിൽ ആലപിച്ചിരുന്നു.</p><p>കാലം ഓടി പോയി. മിനഞ്ഞാന്ന് സെപ്റ്റംബർ 15 ആയിരുന്നു. സെയ്തു മരിച്ച് 70 വർഷം കഴിഞ്ഞു.</p><p> എന്നാലും കൊച്ചിയിലെ തുറമുഖ തൊഴിലാളികളുടെ മനസ്സിൽ ഈ ചാപ്പ സമരവും സെപ്റ്റംബർ 15ലെ വെടി വെപ്പും നിലനിൽക്കും. കാരണം ഇപ്പോൾ അവർ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ചാപ്പ സമരത്തെ തുടർന്ന് ലഭിച്ചതാണല്ലോ.</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-16629566929093044622023-09-03T08:02:00.000-07:002023-09-03T08:02:06.391-07:00ഒരു പോസ്റ്റ് മോർട്ടം റിപ്പോർട്ട്<p> പോലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ച ആ മനുഷ്യന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ ചില ഭാഗം ഇപ്രകാരമായിരുന്നു.</p><p>“.........ഇടിയും അടിയും കൊണ്ട് ചതഞ്ഞ ഒരു ശരീരം.കൈ ആറിടത്ത് ഒടിഞ്ഞിട്ടുണ്ട്. കഴുത്ത് ഒടിഞ്ഞീരിക്കുന്നു വാരിയെല്ലുകൾ മിക്കതും ഒടിഞ്ഞിട്ടുണ്ട്. കരള് കലങ്ങിയിട്ടുണ്ട്.........“</p><p>ഈ സംഭവം നടന്നത് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ലാക്കപ്പിലായിരുന്നു. ആ ലാക്കപ്പ് പിന്നീട് താലൂക്ക് ഓഫീസിലെ സർവേ ഭാഗത്തിന്റെ രേഖകൾ സൂക്ഷിക്കുന്ന ഇടമായി മാറി അൽപ്പം ചില വർഷങ്ങൾക്ക് മുമ്പ് ആ ലാക്കപ്പ് ഉൾപ്പടെയുള്ള കെട്ടിടം സർക്കാർ പൊളിച്ച് കളഞ്ഞ് പുതിയ കെട്ടിടം നിർമ്മിച്ചു. അതോടെ അവിടെ പണ്ട് നടന്ന ആ ദുരന്തത്തിന്റെ അവശേഷിപ്പും ഇല്ലാതായി.</p><p>പല ആവശ്യങ്ങൾക്കായി ഞാൻ പലപ്പോഴും താലൂക്കാഫീസിൽ പോകുമ്പോൾ ഇരുമ്പഴി വാതിൽ ഉള്ള ആ മുറിക്കുള്ളിലേക്ക് നോക്കി നിൽക്കാറുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെ പ്രവർത്തിക്കുന്ന സബ് കോടതിയിലായിരുന്നല്ലോ എനിക്ക് അന്ന് ജോലി. </p><p>താലൂക്കാഫീസിലെ പ്രായം ചെന്ന ഒരു ജീവനക്കാരൻ എനിക്ക് ആ ലോക്കപ്പ് ചൂണ്ടിക്കാണിച്ച് “സർ,...ഇവിടെയാണ് കോട്ടാത്തല സുരേന്ദ്രനെ പോലീസ്കാർ ഇടിച്ച് കൊന്നത്...“ എന്ന് പറഞ്ഞതിന് ശേഷമായിരുന്നു ഞാൻ ആ മുറി ശ്രദ്ധിക്കാൻ തുടങ്ങിയത്. ഞാൻ അതിലേക്ക് നോക്കി നിൽക്കുമ്പോൾ അവിടെ ആക്രോശങ്ങളും അലർച്ചയും ഉയർന്ന് പൊങ്ങുന്നതായി തോന്നും.... ഒരു മനുഷ്യനെ അവർ ചതച്ച് വാരിക്കൂട്ടുകയാണ്. അവരെ ആരും ചോദ്യം ചെയ്യില്ലാ എന്ന ഹുങ്ക് അവർക്കുണ്ട്. അവരുടെ സഹ ജീവനക്കാരൻ പോലീസ്കാരനാണ് ആ പ്രതിയെ വളഞ്ഞ് പിടിക്കാൻ ഒരുമ്പെട്ടപ്പോൾ കുത്തിക്കൊല്ലപ്പെട്ടത്.ഇപ്പോൾ കസ്റ്റഡിയിൽ ഉള്ള പ്രതിയെ കൂടാതെ മറ്റ് രണ്ട് പേരും ഒപ്പമുണ്ടായിരുന്നു, അവർ ആരാണെന്ന് പോലീസുകാർക്കറിയണം.. അത് കൊണ്ട് തന്നെ മർദ്ദനത്തിന്റെ തീവൃത വിവരണാതീതമായിരുന്നു. അതിന്റെ ഫലമാണ് മുകളിൽ കാണീച്ച പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലൂടെ വെളിപ്പെട്ടത്. പക്ഷേ ക്രൂരമായി അടിച്ച് കൊല്ലുമ്പോഴും ആ മനുഷ്യൻ കൂടെ ഉണ്ടായിരുന്ന ദാമോദരന്റെയും ജോസഫിന്റെയും പേര് പറഞ്ഞില്ല. അവസാന ശ്വാസം വലിക്കാൻ നേരം വെള്ളം ചോദിച്ചപ്പോൽ ആ ദുഷ്ട്ടന്മാർ വായിലേക്ക് മൂത്രം ഒഴിച്ച് കൊടുത്തു.അന്ന് രാത്രി ഏഴ് മണിക്ക് കോട്ടാത്തല സുരേന്ദ്രൻ മരിച്ചു.</p><p>പാർട്ടിയുടെ സംസ്ഥാപനത്തിനായി സ്വന്തം ജീവൻ തന്നെ ബലി കൊടുത്ത ആ സഖാവ് കൊല്ലപ്പെട്ട ഇടം ഇത്രയും വ്യക്തമായി അറിയാമായിരുന്നിട്ടും പിൽക്കാലത്ത് ആ ഇടം ഒരു സ്മാരകമായി സൂക്ഷിക്കാൻ എന്ത് കൊണ്ട് ആരും ഒരുമ്പെട്ടില്ല. ഏത് പാർട്ടിക്ക് വേണ്ടിയാണോ താൻ പോലീസുകാരാൽ കൊല്ലപ്പെട്ടോ ആ പാർട്ടി അധികാരത്തിൽ വന്നത് ഒരു തവണയല്ല, പലതവണകളിലാണ് എന്നിട്ടും.........</p><p>ആരായിരുന്നു സുരേന്ദ്രനെന്ന് ആ ചരിത്രം പഠിച്ച് തിരിച്ചറിയുമ്പോഴേ ആ ത്യാഗം തിരിച്ചറിയൂ. സർക്കാർ ജോലി എന്നത് വര പ്രസാദമായിരുന്ന കാലത്ത് രജിസ്ട്രേഷൻ വകുപ്പിലുള്ള ജോലി കളഞ്ഞ് തിരുവിതാംകൂർ റോഡ് ട്രാൻസ്പോർട്ട് ബസിൽ കണ്ടക്ടർ ജോലി നോക്കിയിരുന്ന അദ്ദേഹം പുന്നപ്ര വയലാർ വെടി വെപ്പിന് ശേഷം പട്ടാള ഭരണം പ്രഖ്യാപിച്ച ആസ്ഥലത്ത് സർ സി.പി.യുടെ പോലീസിനെ കൊണ്ടിറക്കുന്ന ജോലിയിലായിരിക്കവേ അവിടെ കണ്ട ഭീകരത മനസ്സിൽ തട്ടി ഉദ്യോഗം രാജി വെച്ച് പാർട്ടി പ്രവർത്തനത്തിനിറങ്ങിയ കറ കളഞ്ഞ കമ്മ്യൂണീസ്റ്റ്കാരൻ ആയിരുന്നു സുരേന്ദ്രൻ.</p><p> ചിങ്ങം 18 ആയ ഇന്നേ ദിവസം. സുരേന്ദ്രന്റെ രക്ത സാക്ഷി ദിനം രണ്ട് പാർട്ടികളും ആഘോഷമായി ആചരിക്കുമ്പോൾ പാർട്ടി പ്രവർത്തനം പത്ത് പേരോട് അന്തസ്സായി തല ഉയർത്തി പറയാവുന്ന ഈ കാലത്തെ സഖാക്കൾ പണ്ട് കമ്മ്യൂണിസ്റ്റ് എന്ന് മുഴുവ്ൻ ഉച്ചരിക്കുന്നതിനു മുമ്പ് മൂർഖൻ പാമ്പിനെയെന്നവണ്ണം തല്ലിക്കൊന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നും അന്നത്തെ സഖാവായിരുന്നു ` കോട്ടാത്തല സുരേന്ദ്രൻ എന്നും തിരിച്ചറിയുകയും തീർച്ചയായും ആ ലോക്കപ്പ് മുറി ഒരു സ്മാരകമായി നില നിർത്തുകയും ചെയ്യുമായിരുന്നു എന്ന് തോന്നിപ്പോകുന്നു.</p><p><br /></p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-31624025919893654832023-08-28T07:11:00.002-07:002023-08-28T07:11:28.512-07:00ചന്ദ്രനിൽ ഹിന്ദു രാഷ്ട്രം വന്നാൽ.....<p> ഏകാഗ്ര ചിത്തനായി ഞാൻ ഉരുവിട്ട് കൊണ്ടിരുന്നു...</p><p>“ന ബൈത്തു സൗമഗദിൻ അൻ അദായി........( ഈ വർഷത്തെ റമദാൻ മാസത്തിലെ നിർബന്ധമാക്കപ്പെട്ട നാളത്തെ വൃതത്തെ അല്ലാഹുവിന് വേണ്ടി പിടിച്ച് വീടുവാൻ ഞാൻ നിയ്യത്ത് (ശപഥം) ചെയ്യുന്നു....“ </p><p>കേട്ട് കൊണ്ട് വന്ന എന്റെ ജീവിത പങ്കാളി ചോദിച്ചു </p><p>“ വട്ടായി പോയോ? റമദാൻ മാസത്തിൽ നോമ്പ് കാലത്ത് പുലർച്ച ചൊല്ലേണ്ട നിയ്യത്ത് ഈ സഫർ മാസത്തിൽ നട്ടുച്ചക്ക് എന്തിനാണ് ചൊല്ലുന്നത്... മറന്ന് പോയാൽ ആ ത്യാഗി ടീച്ചറമ്മ വന്ന് പിള്ളാരെക്കൊണ്ട് കരണത്തടിക്കുമെന്ന് പേടിച്ചിട്ടാണോ?</p><p>ഞാൻ അവളെ രൂക്ഷമായി നോക്കി...“ നീ ഇതൊന്നും അറിയുന്നില്ലേടോ...? ഇനി ഈ ചൊല്ലൽ തടയപ്പെട്ടാലോ?</p><p>“ആര് തടയുന്നു, എങ്ങിനെ തടയുന്നു....“</p><p>“പത്രം ഒന്നും വായിക്കാറില്ലേ..? സ്വാമി പറഞ്ഞു, ചന്ദ്രനിൽ നമ്മൾ പോയി ഇറങ്ങിയ സ്ഥലം ഹിന്ദു രാഷ്ട്രമാക്കാൻ....?</p><p>ആയിക്കോട്ടേന്ന്....അതിന് നമുക്കെന്ത്?....“</p><p>“ബുദ്ദൂസ്സേ....നമ്മൾ നോമ്പ് പിടിക്കുന്നത് എപ്പോഴാണ്...“</p><p>“റമദാൻ മാസത്തിൽ പുറ കണ്ടതിന് പിറ്റേന്ന് മുതൽ......“</p><p>“സ്വാമി ഹിന്ദു രാഷ്ട്രമാക്കിയതിന് ശേഷം ആ പുറ തന്നെ ഓഫാക്കി കളഞ്ഞാലോ....അല്ലെങ്കിൽ ഒരു അർജന്റ് ഓർഡിനൻസ് ഇറക്കുന്നു ഈ രാഷ്ട്രത്തിലെ ഈ പുറ കണ്ട് ഒരുത്തനും ഭൂമിയിൽ നോമ്പ് പിടിക്കണ്ടാന്ന്....... സംഗതി കുഴഞ്ഞില്ലേന്ന്...“</p><p>“ശരിയാണല്ലോ റബ്ബേ!.....പിന്നെ നമ്മളെന്ത് ചെയ്യും....കൊച്ച് വെളുപ്പാൻ കാലത്ത് ഈന്തപ്പഴവുംവെള്ളവും കുടിച്ച് നിയ്യത്ത് ചെയ്ത് നോമ്പ് പിടിക്കാൻ ഒക്കാതെ വരുമോ....“</p><p>“സന്ധ്യ സമയത്ത് തരിക്കഞ്ഞിയും നോമ്പ് കഞ്ഞിയും കുടിക്കാൻ പറ്റ്വോ? അതെന്താടോ നീ പറയാത്തത്....“</p><p>“കുഴയുമല്ലോ റബ്ബേ......“</p><p>“ചക്ക കുഴയുന്നത് പോലെ കുഴയും....“</p><p>എന്ത് ചെയ്യും നമ്മള്???</p><p><br /></p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-33851164500145313562023-08-15T08:00:00.003-07:002023-08-15T08:01:03.874-07:00അതിക്രമിച്ച് കടന്നവർ<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpKzgTZ3GmV8JKqeBwcr6JJMRINLuPmXC1gqLut8ez7lFWRaMHrdTcwkFxookwjypL_EzLrZZaBkOGpeFwcYu8_5LbtG7iY1XwMr2DqTaAJD3rQ_-J-Gz39WAmeZgmOYrMqPt0-jV04hYZP0LRTbBZ7vA2FNgdvFVfTlXPtAco5MG4QgCGfKgjIz9SKeDi/s3264/.trashed-1694159405-IMG20230809131407.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><span style="color: black;"><img border="0" data-original-height="2448" data-original-width="3264" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpKzgTZ3GmV8JKqeBwcr6JJMRINLuPmXC1gqLut8ez7lFWRaMHrdTcwkFxookwjypL_EzLrZZaBkOGpeFwcYu8_5LbtG7iY1XwMr2DqTaAJD3rQ_-J-Gz39WAmeZgmOYrMqPt0-jV04hYZP0LRTbBZ7vA2FNgdvFVfTlXPtAco5MG4QgCGfKgjIz9SKeDi/s320/.trashed-1694159405-IMG20230809131407.jpg" width="320" /></span></a></div><br /> വീടിന്റെ മുൻ വശം നിൽക്കുന്ന ക്രിസ്തുമസ് ട്രീയിൽ രണ്ട് ഇരട്ട തലച്ചി കിളികൾ കൂട് വെക്കുന്നത് വരാന്തയിലെ ചാരു കസേരയിൽ കിടന്ന് ഞാൻ നിരീക്ഷിച്ച് കൊണ്ടിരുന്നു. അവരുടെ ചടുലമായ നീക്കങ്ങളും നാല് ഭാഗത്തേക്കുള്ള നിരീക്ഷണങ്ങളും ആണും പെണ്ണും മാറി മാറി പറന്ന് വന്ന് ഡ്യൂട്ടി കൃത്യമായി ചെയ്യുന്നതും രസാവഹമായ കാഴ്ചകളായി എനിക്ക് അനുഭവപ്പെട്ടു. ഹാജർ ബുക്കുകൾ ഇല്ലാതെ പഞ്ചിംഗ് മെഷീൻ ഇല്ലാതെ കൃത്യമായി അവർ മരത്തിലേക്ക് വന്നും പോയുമിരുന്നു.<p></p><p> ഇതിനിടയിൽ രണ്ട് അടക്കാ കുരുവികൾ ആ മരത്തിൽ വന്ന് ഒരു കൊമ്പിലിരുന്ന് ഇരട്ട തലച്ചികളുടെ കൂട് നിർമ്മാണം സസൂക്ഷ്മം വീക്ഷിക്കുന്നത് കണ്ടു, അടുത്ത നിമിഷം ഇരട്ട തലച്ചികളിൽ ഒരെണ്ണം എവിടെ നിന്നോ പാറിവന്ന് കുരുവികളെ പറ പറത്തിച്ചു. അവരെ തുരത്തി അപ്പുറത്ത് നിൽക്കുന്ന സപ്പോട്ടാ മരത്തിനും മുകളിലൂടെ ഓടിച്ച് വിടുന്നത് എനിക്ക് കാണാമായിരുന്നു.</p><p>അടുത്ത ദിവസവും കുരുവികൾ പറന്ന് വന്ന് മരക്കൊമ്പിൽ ഇരുന്നു. ഞാൻ അവരോട് പറഞ്ഞു “ എന്തിനാടെ , പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്, അവരല്ലേ ആദ്യം വന്ന് കൂട് പണി തുടങ്ങിയത്, നിങ്ങൾക്ക് വേണമെങ്കിൽ അപ്പുറത്ത് മാവുണ്ട് , ചാമ്പ ഉണ്ട് സപ്പോട്ടാ ഉണ്ട്, അവിടെ എവിടെയെങ്കിലും പോയി പണിഞ്ഞാ പോരേ? ഈ ക്രിസ്തുമസ് ട്രീയിൽ തന്നെ വേണോ?</p><p>അവരിൽ ഒരാൾക്ക് എന്റെ ഉപദേശം പിടിച്ചില്ലന്ന് തോന്നുന്നു, തിരിഞ്ഞ് എന്നെ രൂക്ഷമായി നോക്കി. ഞാൻ പറഞ്ഞു, നീ എന്നെ വിരട്ടണ്ടാ, ഇപ്പോൾ വരും ഇരട്ട തലച്ചി...പറഞ്ഞ് തീരുന്നതിനു മുമ്പ് തന്നെ എവിടെന്നോ ഇരട്ട തലച്ചി കിളി പറന്ന് വന്ന് കുരുവികളെ തുരത്തി. കുരുവികൾ ശ്രേഷ്ട മലയാളത്തിൽ എന്തെല്ലാമോ വിളിച്ച് കൂവി പാഞ്ഞ് പോയി.</p><p>കിളികളുടെ കൂട് പണി പുരോഗമിക്കവേ ഒരു കിളി വായിൽ ചകിരി നാരുമായി പറന്ന് വരുന്നത് കണ്ടു. കൂടിന്റെ മിനുക്ക് പണികൾക്കാവാമത്. പിന്നീട് ഒരാൾ മരത്തിനകത്തെ കൂടിലും അപരൻ തൊട്ടടുത്ത് പൂമരത്തിലും ആവാസമുറപ്പിച്ചപ്പോളാണ് ഉപ്പന്റെ വരവ് സംഭവിച്ചത്. എവിടെ നിന്നോ മൂപ്പര് പറന്ന് വന്ന് ആരോ പറഞ്ഞ് വെച്ച പോലെ മുറ്റത്ത് കൂടെ ക്രിസ്ത്മസ് ട്രീയുടെ സമീപത്ത് കൂടി നടന്ന് വന്നു. അദ്ദേഹത്തെ കണ്ടപ്പോൽ എനിക്ക് വലിയ സന്തോഷമായി. കഴിഞ്ഞ ദിവസം പുരയിടത്തിലൂടെ എന്തോ ഒരെണ്ണം ഇഴഞ്ഞ് പോകുന്നത് ഞാൻ കണ്ടതാണ്. ഉപ്പനോ കീരിയോ ഉണ്ടെങ്കിൽ ഇഴയുന്ന പാർട്ടികൾ ഈ അയലത്തൊന്നും വരില്ല. അതിനാൽ ഞാൻ പറഞ്ഞു, സ്വാഗതം ഉപ്പനാരേ...സുഖം തന്നെ അല്ലേ? ..അദ്ദേഹം ചുവന്ന കണ്ണൂകൾ കൊണ്ട് എന്നെ ഒന്നുഴിഞ്ഞിട്ട് നമ്മൾ അവിടിരിക്കുന്നെന്ന ഒരു മൈൻടും കൂടാതെ പറന്ന് നേരെ ക്രിസ്തുമസ് ട്രീയിലേക്ക് കയറി ഇരട്ട തലച്ചിയുടെ കൂട്ടിലേക്ക് ചെന്നു.</p><p>പിന്നെ അവിടെ നടന്നത് ഭയങ്കര ബഹളമാണ്. കൂട്ടിലിരിക്കുന്ന കിളിയും പൂമരത്തിൽ ക്യാമ്പ് ചെയ്ത ഇണക്കിളിയും കൂടി ഉപ്പനെ എതിർത്തു. കൂട്ടിലെ മുട്ട അടിച്ച് മാറ്റാനാണ് ഉപ്പന്റെ വരവെന്ന് അവർക്ക് മനസ്സിലായതിനാലാവാം അവരുടെ എതിർപ്പ് ശക്തമായത്. കൂട്ട ബഹളം കേട്ട് കാക്കകളും വന്നു അവരും ബഹളം വെച്ചു. എവിടെ നിന്നോ ആ സമയത്ത് അടക്കാ കുരുവികളും ആഗതരായി. അവർ പൂമരത്തിലിരുന്ന് രംഗം നിരീക്ഷിക്കുന്നു. ഞാൻ അവരെ വഴക്ക് പറഞ്ഞ് ഓടിച്ചു, “തെണ്ടി കുരുവികളേ! നിങ്ങളായിരിക്കും ഉപ്പന് ന്യൂസ് കൊടുത്തത്, കടന്നോ അവിടെന്ന് ഇവിടെങ്ങും കണ്ട് പോകരുത്.</p><p>ഞാൻ ഇട്പെടുന്നതിനു മുമ്പ് ഉപ്പൻ കിളിക്കൂട്ടിൽ കയറി മുട്ട കൊത്തി താഴെ ഇട്ടു. ദുഷ്ടൻ പരമ പോക്രി. കല്ലെടുത്ത് ഞാൻ എറിഞ്ഞു, ഈ ഏരിയായിൽ ഇനി കണ്ട് പോകരുത്...അയൾ ചുവന്ന കണ്ണ് കൊണ്ട് എന്നെ പുസ്കെന്ന് ഒരു നോട്ടവും നോക്കി പറന്ന് പോയി.</p><p>പാവം ഇരട്ട തലച്ചികൾ , അവർ എന്തോ എല്ലാം കരഞ്ഞ് വിളിച്ച് കൂവി പറന്ന് പോയി. അവരുടെ കൂടിന്റെ അവശിഷ്ടങ്ങൾ ക്രിസ്തുമസ് ട്രീയിൽ ത്തൂങ്ങി കിടന്നു. . മരം എല്ലാത്തിനും സാക്ഷിയായി അപ്പോഴും നിശ്ചലമായി നിൽക്കുകയായിരുന്നു.</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0tag:blogger.com,1999:blog-4073231692109195740.post-15780566241161216352023-08-04T08:10:00.002-07:002023-08-04T08:10:58.057-07:00പാർപ്പിടം അതൊരു സ്വർഗമാണ്<p> ഞങ്ങൾ താമസിക്കുന്നതിന് സമീപം റെയിൽ വേ ലൈനാണ്, ആ റൈൽ വേ സ്ഥലത്ത് ഒരു വലിയ മഹാഗണി വൃക്ഷം പടർന്ന് പന്തലിച്ച് നിന്നിരുന്നു. സന്ധ്യാ സമയം വിവിധ തരം പക്ഷികൾ എവിടെ നിന്നെല്ലാമോ വന്ന് ആ മരത്തിൽ ചേക്കേറുന്നത് നിത്യ കാഴ്ചയായിരുന്നു. എന്തോരു ബഹളമാണെന്നോ ആ സമയം. പൗർണമി ദിവസത്തിൽ പൂർണ ചന്ദ്രൻ ആ മരത്തിനിടയിലൂടെ തന്റെ കിരണങ്ങൾ വിതറുന്നത് അപ്പോഴും ശമിച്ചിട്ടില്ലാത്ത പക്ഷികളുടെ ശബ്ദങ്ങളുടെ പശ്ചാത്തലത്തിൽ കാണുന്നത് മനസ്സിനുള്ളിൽ വല്ലാത്ത അനുഭൂതി സൃഷ്ടിക്കുമായിരുന്നു.</p><p>അൽപ്പ ദിവസങ്ങൾക്ക് മുമ്പ് റൈൽ വേ ഉദ്യോഗസ്തർ ആ മരം മറ്റ് പല മരങ്ങളുടെ കൂട്ടത്തിൽ വിറ്റതിനെ തുടർന്ന് മരം വെട്ടുകാർ ഒരു ദിവസം കൊണ്ട് തന്നെ ആ മഹാ ഗണിമരം ഈ ഭൂമിയിൽ നിന്നും തുടച്ച് മാറ്റി. അന്ന് സായാഹ്നത്തിൽ പതിവ് പോലെ പക്ഷികൾ ചേക്കാറാനായി ആ മരം നിന്നിടത്ത് വട്ടം ചുറ്റി അവരുടെ ഭാഷയിൽ ദയനീയമായി എന്തെല്ലാമോ വിളിച്ച് പറഞ്ഞു പറന്ന് നടന്നു. പലരും ഞങ്ങളുടെ പുരയിടത്തിലെ മാവിലും സപ്പോർട്ടായിലും പ്ളാവിലും വന്ന് താമസമാക്കി, മറ്റ് ചിലർ അക്കരെ കുന്നും പുറത്തെ തേക്കിലും മറ്റു മരങ്ങളും തേടി പോയി . </p><p>അവരുടെ താമസ സ്ഥലം നഷ്ടപ്പെട്ടപ്പോൾ ആ ദുഖം റിപ്പോർട്ട് ചെയ്യാനോ ദുരിതങ്ങൾ വിവരിക്കാനോ ആരുമുണ്ടായിരുന്നില്ലല്ലോ. ഇന്നലെ വരെ ഉണ്ടായിരുന്ന പാർപ്പിടം നഷ്ടപെട്ടപ്പോൾ അവരുടെ മനസ്സിനുള്ളിലെ പ്രയാസങ്ങൾ എത്ര മാത്രമായിരിക്കുമെന്ന് ആര് കണ്ടു.</p><p>കാലങ്ങൾക്ക് മുമ്പ് എറുണാകുളം കായൽ തീരത്തെ ഒന്ന് രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങൾ ബഹുമാനപ്പെട്ട സുപ്രീം കോടതിയിലെ അതി ശുശ്കാന്തിയുള്ള ഒരു ന്യായാധിപന്റെ കർശന വിധിയാൽ അടിയോടെ പൊടിച്ച് തകർത്ത് കായലിൽ കലക്കിയപ്പോൾ ജനം അതിശയത്തോടെ പൊളിപ്പ് പ്രക്രിയ നോക്കി നിന്നു, മറ്റുള്ളവർ ടി.വി.യിലൂടെ കണ്ട് അതിശയം കൂറി. പക്ഷേ അതിൽ ഇന്നലെ വരെ അന്തി ഉറങ്ങിയ ഒരു പറ്റം മനുഷ്യ ജീവികൾ ഇന്ന് അവർക്ക് ഉറങ്ങാൻ പാർപ്പിടം തേടിയുള്ള പരക്കം പാച്ചിലും കഷ്ടപ്പാടും എത്രമാത്രം അനുഭവിച്ചു എന്നത് ആർക്കും വിവരിക്കാൻ കഴിഞ്ഞില്ല. നേരത്തെ തന്നെ നോട്ടീസ് കിട്ടിയിരുന്നെങ്കിലും അവസാന നിമിഷം വരെ അവർ പ്രതീക്ഷിച്ചു എന്തെങ്കിലും അതിശയങ്ങൾ സംഭവിച്ച് പൊളിപ്പ് മാറ്റി വെച്ചേക്കാം എന്ന്. ഒന്നും നടന്നില്ല. കെട്ടിടങ്ങൾ പൊളിക്കപ്പെട്ടു.താമസക്കാർ വേദനയോടെ നോക്കി നിന്നു.അവരുടെ ജീവിതത്തിലെ എത്രയോ നല്ലതും ചീത്തയുമായ കാലങ്ങൾ ആ ചുവർകൾക്കുള്ളിൽ കഴിച്ച് കൂട്ടിയിരുന്നു. അതെല്ലാം ഇപ്പോൾ മൺകട്ടകളും സിമിന്റ് അവശിഷ്ടവുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. അന്ന് രാത്രി അവർ എവിടെയെല്ലാമോ അന്തി ഉറങ്ങുമ്പോൾ തലേ ദിവസം അവർ കിടന്നിരുന്നതും ഇന്ന് ഈ ഭൂമുഖത്ത് ഇല്ലാത്തതുമായ തങ്ങളുടെ പഴയ പാർപ്പിടത്തെ കുറിച്ച് ഓർത്ത് കണ്ണീർ ഒഴുക്കിയിരിക്കാം.</p><p>പാർപ്പിടം എപ്പോഴും ഒരു വികാരമാണ്. പകലന്തിയോളം ജോലി ചെയ്ത് സന്ധ്യക്ക് പാർപ്പിടത്തിലേക്കുള്ള ആ പ്രയാണമുണ്ടല്ലോ, അപ്പോൾ മനസ്സിൽ എനിക്ക് അന്തി ഉറങ്ങാൻ ഒരിടമുണ്ടെന്ന വിശ്വാസം അതെത്ര വലുതാണെന്നറിയാമോ?. അത് സ്വന്തമായാലും വാടകക്കായാലും അത് വലിയ വീടായാലും ചെറിയ കുടിലായാലും അന്തിക്ക് തങ്ങാൻ ഒരു പാർപ്പിടം എപ്പോഴും ഒരു വികാരം തന്നെയാണ്. അത് കൊണ്ട് തന്നെ പലപ്പോഴും ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കാറുണ്ട്, ഒരിക്കലും പാർപ്പിടം നഷ്ടപ്പെട്ട അവസ്ഥ ആർക്കും ഉണ്ടാകല്ലേ കരുണാമയനേ എന്ന്......</p>ഷെരീഫ് കൊട്ടാരക്കരhttp://www.blogger.com/profile/13702690816903652354noreply@blogger.com0