Thursday, August 8, 2019

പി.എസ്.സി. പരീക്ഷയും ചൈനീസ് മൊബൈലും.

പി.എസ്.സി പരീക്ഷ എഴുതാനുള്ളവർക്ക് പരിശീലനം  നൽകാൻ  ധാരാളം ട്യൂഷൻ  സെന്റർ  ഇപ്പോൾ നാട്ടിൽ പ്രചാരത്തിലുണ്ട്.  ആ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന  മിക്കവാറും കുട്ടികൾ  നിരന്തരം ഈ വക സ്ഥാപനത്തിൽ കനത്ത ട്യൂഷൻ ഫീസ് കൊടുത്ത് പൊയ്ക്കൊണ്ടേ ഇരിക്കുന്നു. ഒരു പരീക്ഷ എഴുതി ഫലം വരുമ്പോൾ  റാങ്ക് ലിസ്റ്റിൽ വന്നില്ലെങ്കിലും അവർ പിന്നെയും പൈസാ മുടക്കി ഈ കോച്ചിംഗിന്  പോക്ക് തുടരും.
അടുത്ത ദിവസത്തെ പത്രവാർത്തകളിലൂടെ കണ്ണോടിക്കുമ്പോൾ ഈ കുട്ടികളോട് സഹതാപം തോന്നുകയാണ്. എന്തിനാണ് കുട്ടികളെ നിങ്ങൾ ഇങ്ങിനെ കഷ്ടപ്പെടുന്നത്? ഒരു ചൈനീസ് മൊബൈൽ ഫോൺ കരസ്ഥമാക്കി  പരീക്ഷാ ഹാളിൽ പോയി ഇരുന്ന്    നല്ല സ്കാനിംഗിന് കഴിവുള്ള ഈ ഉപകരണം മുഖേനെ ചോദ്യം  പുറത്തേക്ക് അയച്ചും ഉത്തരം പുറത്ത് നിന്നും സ്വീകരിച്ചും  എത്ര ബുദ്ധിമുട്ടില്ലാതെ  റാങ്ക് ലിസ്റ്റിൽ  ആദ്യത്തെ എണ്ണങ്ങളിൽ സ്ഥാനം ഉറപ്പിക്കാമെന്നാണ് പത്രങ്ങൾ പറയുന്നത്..  ഇങ്ങിനെയൊരു സാദ്ധ്യത  ഉണ്ടെങ്കിൽ അതല്ലേ എളുപ്പ വഴി അല്ലാതെ  കോച്ചിംഗ്  ക്ളാസിനൊന്നും  പോയി സമയവും പണവും നഷ്ടപ്പെടുത്താതെ  നോക്കുന്നതല്ലേ ബുദ്ധി.
   എന്തായാലും  പി.എസ്.സി. അടിയന്തിര നടപടികൾ സ്വീകരിച്ച് കഴിഞ്ഞു.   പി.എസ്.സി. ആഭ്യന്തര വിജിലൻസിന്റെ  അന്വേഷകർ   ഫയൽ ചെയ്ത റിപ്പോർട്ട് സഹിതം  ഇന്ത്യൻ ശിക്ഷാ നിയമം 420, 120, (ബി) , 34 , ഐ.ടി. ആക്റ്റ്  എന്നിവ പ്രകാരം  ക്രൈം  കേസെടുത്ത് അന്വേഷിക്കാൻ  പി.എസ്.സി. അധികാരികൾ  ഡി.ജി.പി. ലോകനാഥ ബെഹ്രായെ കണ്ട്  ആവശ്യപ്പെട്ടിരിക്കുന്നുവത്രേ!
പ്രഥമദൃഷ്ട്യാ എന്തെങ്കിലും തെളിവ് കിട്ടാതെ  പി.എസ്.സി. ഇങ്ങിനെ ഒരു നടപടിക്ക് മുതിരുകയില്ലാ എന്നുറപ്പ്.
ഒരു കൂട്ടർ കഷ്ടപ്പെട്ട് പഠിക്കുന്നു, മറ്റുള്ളവർ എളുപ്പവഴിയിൽ ക്രിയ ചെയ്ത് ഫലം കണ്ടെത്തുന്നു അത്ര തന്നെ.

No comments:

Post a Comment