Friday, October 19, 2018

ശബരിമല അയ്യപ്പനും കടുക്കാ കഷായവും

ദേവാലയങ്ങൾ  ദൈവാരാധനക്ക് വേണ്ടി മാത്രമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ആരാധനയല്ലാതെ  നല്ലതല്ലാത്ത  മറ്റ്  ഉദ്ദേശവുമായി  ദേവാലയത്തിൽ  കടക്കുന്നത്  വിശ്വാസിയുടെ ആരാധനയെ പുശ്ചിക്കുന്നതിനും  അവഹേളിക്കുന്നതിനും തുല്യമാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പവിത്രമായി കണക്കാക്കുന്നിടത്ത് ആ സ്ഥലം  പവിത്രമായി കാണാത്തവർ  കടന്ന് വരേണ്ട  ആവശ്യമെന്ത്?
ചേർത്തല സ്വദേശി  ലിബി എന്ന സ്ത്രീ  അനേകായിരങ്ങൾ ആരാധനാ മൂർത്തിയായി കാണൂന്ന ശ്രീ  അയ്യപ്പനെയും അവിടത്തെ വിശ്വാസത്തെയും  പുശ്ചിച്ചും അപഹസിച്ചും ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടതിന് ശേഷം ഏത് വിധിയുടെ അടിസ്ഥാനത്തിലായാലും  അവിടെ പ്രവേശിക്കണമെന്ന് ശാഠ്യം പിടിക്കുന്നത്  വിരോധാഭാസം തന്നെയാണ്.
വിധി നടപ്പിലാക്കേണ്ടത്  സർക്കാരിന്റെ ചുമതലയാണ്. അത് അവർ വേണ്ട വിധത്തിൽ നിർവഹിച്ച് കൊള്ളൂം. അവിടെ  സ്വന്തമായി വിധി നടപ്പിലാക്കാൻ ഒരു വ്യക്തി  ഇറങ്ങി തിരിച്ചാൽ അത് കലാപത്തിന് കാരണമാവുകയേ ഉള്ളൂ.
എങ്കിൽ പിന്നെ പോലീസിന്റെയും സർക്കാരിന്റെയും ആവശ്യമില്ലല്ലോ.
മുകളിൽ പരാമർശിക്കപ്പെട്ട സ്ത്രീ  താൻ നിരീശ്വര വാദിയാണ് എന്ന് പരസ്യപ്പെടുത്തിയതിന് ശേഷം അയ്യപ്പ ദർശനത്തിന്  ഇറങ്ങി തിരിച്ചെങ്കിൽ അത് കലാപത്തിനല്ലാതെ മറ്റെന്തിനാണ്.
 അതിന് മുമ്പ് ആ സ്ത്രീ

“ യുവതികളായ സ്ത്രീകളെ കാണുന്ന മാത്രയിൽ അയ്യപ്പന്  കണ്ട്രോൾ പോകുമെന്ന് ഉറപ്പുണ്ടെങ്കിൽ  കടുക്കാ കഷായം ഫലപ്രദമാണെന്നും അത് മൂന്ന് നേരം നിവേദ്യത്തിലും അരവണയിലും നിശ്ചിതമായ അളവിൽ ചേർത്താൽ മതി“
 എന്ന് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.  ഇത്രയും അയ്യപ്പനെ ആക്ഷേപിക്കുകയും  താൻ ദൈവ വിശ്വാസിയല്ലെന്നും പ്രഖ്യാപിക്കുകയും   “മതം ഉപേക്ഷിക്കൂ, മനുഷ്യനാകൂ“ എന്ന മുദ്രവാക്യവുമായി ജീവിക്കുകയും ചെയ്തിട്ട്  ശബരിമലയിൽ കയറണം  എന്ന് പറയുന്നത്  മറ്റെന്തോ ഗൂഡ ലക്ഷ്യത്താൽ മാത്രമാണ്.  അതിന്  എന്ത് ന്യായീകരണം പറഞ്ഞാലും  അത് ശരിയാവില്ല.
  അവർ നിരീശ്വര വാദി ആയിരിക്കുന്നതും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത്  അവർക്ക് ഇന്ത്യൻ ഭരണ ഘടന നൽകിയ    അവ കാശത്തിന്മേലാണ്. അതെ ഭരണഘടന  ഒരു വിശ്വാസിക്ക് അവന്റെ വിശ്വാസ സ്വാതന്ത്രിയത്തിനും പരിരക്ഷ നൽകുന്നുണ്ട്.
ദേവാലയം  ആരാധനക്ക് വേണ്ടിയാണ്  മറ്റൊന്നിനുമല്ല.

No comments:

Post a Comment